കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയായ ബിജിത്തിനെ (27)യാണ് എൻഐഎ കൊച്ചി യൂണിറ്റ് ഇന്നലെ വൈകുന്നേരം കൽപ്പറ്റയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഇന്നു രാവിലെ ബിജിത്തിനെ എൻഐഎ കോടതിയിൽ ഹാജരാക്കും. ഇതോടെ പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലാവരുടെ എണ്ണം മൂന്നായി. ബിജിത്തിനെ കേസിലെ നാലാം പ്രതിയായാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിജിത്തിനെ എൻഐഎ ചോദ്യം ചെയ്തിരുന്നു.
കൂടാതെ എല്‍ദോ പൗലോസ്, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ അഭിലാഷ് പടച്ചേരി എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയയ്ക്കുകയായിരുന്നു. ബിജിത്ത്, എല്‍ദോ പൗലോസ് എന്നിവർ പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ചെറുകുളത്തൂരില്‍ വാടകവീട്ടിലായിരുന്നു താമസം. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ അലന്റെയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരിലേക്ക് അന്വേഷണം എത്തിയത്.
ചെറുകുളത്തൂര്‍ പരിയങ്ങാട്ടെ വാടകവീടും പരിസരവും പരിശോധിച്ച സംഘം ലാപ്ടോപ്പും പെന്‍ഡ്രൈവും അടക്കമുള്ളവ കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്നു രാവിലെ ബിജിത്തിനെ എൻഐഎ കോടതിയിൽ ഹാജരാക്കും. ഇതോടെ പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലാവരുടെ എണ്ണം മൂന്നായി. ബിജിത്തിനെ കേസിലെ നാലാം പ്രതിയായാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിജിത്തിനെ എൻഐഎ ചോദ്യം ചെയ്തിരുന്നു.
കൂടാതെ എല്‍ദോ പൗലോസ്, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ അഭിലാഷ് പടച്ചേരി എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയയ്ക്കുകയായിരുന്നു. ബിജിത്ത്, എല്‍ദോ പൗലോസ് എന്നിവർ പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ചെറുകുളത്തൂരില്‍ വാടകവീട്ടിലായിരുന്നു താമസം. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ അലന്റെയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരിലേക്ക് അന്വേഷണം എത്തിയത്.
ചെറുകുളത്തൂര്‍ പരിയങ്ങാട്ടെ വാടകവീടും പരിസരവും പരിശോധിച്ച സംഘം ലാപ്ടോപ്പും പെന്‍ഡ്രൈവും അടക്കമുള്ളവ കസ്റ്റഡിയിലെടുത്തിരുന്നു.