കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകളില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലുറച്ച് ജനതാദള്‍ എസ്. ഇന്നലെ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ചു സീറ്റുകളില്‍ ഇത്തവണയും മത്സരിക്കാന്‍ ജെഡിഎസ് തീരുമാനിച്ചത്.
ലോക് താന്ത്രിക് ജനതാദളും(എൽജെഡി) ഐഎന്‍എലും പുതുതായി എല്‍ഡിഎഫില്‍ എത്തിയതോടെ ഘടകകക്ഷികളുടെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നീക്കം. വടകര, ചിറ്റൂര്‍, തിരുവല്ല, അങ്കമാലി, കോവളം എന്നിവിടങ്ങളിലാണ് കഴിഞ്ഞതവണ ജെഡിഎസ് മത്സരിച്ചത്. ഈ മണ്ഡലങ്ങളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തെരഞ്ഞെടുപ്പ് കണ്വന്ഷന് വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു. ഈ മാസം തന്നെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യും. മറ്റു നിയോജകമണ്ഡലങ്ങളില്‍ ഫെബ്രുവരി 15നുള്ളില്‍ മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
എല്ജെഡിയാകട്ടെ ഏഴു സീറ്റാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ജെഡിഎസിന്റെ സിറ്റിംഗ് സീറ്റായ വടകരയും ഉള്‍പ്പെടുന്നുണ്ട്. യുഡിഎഫിലായിരുന്നപ്പോള്‍ ഏഴു സീറ്റ് അനുവദിച്ചിരുന്നത് ചൂണ്ടിക്കാണിച്ചാണ് ആവശ്യം ഉന്നയിക്കാന്‍ എല്‍ജെഡി ഒരുങ്ങുന്നത്.
അതേസമയം അഞ്ചു സീറ്റുകള്‍ വേണമെന്ന് ഐഎന്‍എലും ആവശ്യപ്പെടും. നിലവിലെ സാഹചര്യത്തില്‍ ജെഡിഎസ് സീറ്റുകള്‍ വിട്ടുനല്‍കേണ്ടിവരുമെന്ന അഭ്യൂഹവും മുന്നണിക്കുള്ളില്‍ നിന്നുയരുന്നുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച അഞ്ചു മണ്ഡലങ്ങളില്‍ വടകരയിലും ചിറ്റൂരിലും തിരുവല്ലയിലും ജെഡിഎസിനായിരുന്നു ജയം. അങ്കമാലിയിലും കോവളത്തും യുഡിഎഫും വിജയിച്ചു. ഇവിടെ രണ്ടാംസ്ഥാനത്താണ് ജെഡിഎസുള്ളത്.
വീണ്ടും മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസില്‍നിന്ന് മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും വീണ്ടും മത്സരിക്കും. മാത്യു ടി. തോമസ് തിരുവല്ലയിലും കെ. കൃഷ്ണന്‍കുട്ടി ചിറ്റൂരിലും തന്നെയാവും മത്സരിക്കുന്നത്. അതേസമയം വടകരയില്‍ നിന്ന് വിജയിച്ച സി.കെ. നാണു ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നാണ് വിവരം.
ഇവിടെ ജെഡിഎസ് ജില്ലാ പ്രസിഡന്റ് കെ. ലോഹ്യയെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. കോവളത്ത് കഴിഞ്ഞ തവണ ജമീല പ്രകാശമായിരുന്നു മത്സരിച്ചിരുന്നത്. ഇവിടെ ഇത്തവണ നീലലോഹിതദാസ് നാടാരെയാണ് പരിഗണിക്കുന്നത്.
അങ്കമാലിയില്‍ നേരത്തെ രണ്ടു തവണ വിജയിച്ച ജോസ് തെറ്റയിലാണ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത.
ലോക് താന്ത്രിക് ജനതാദളും(എൽജെഡി) ഐഎന്‍എലും പുതുതായി എല്‍ഡിഎഫില്‍ എത്തിയതോടെ ഘടകകക്ഷികളുടെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നീക്കം. വടകര, ചിറ്റൂര്‍, തിരുവല്ല, അങ്കമാലി, കോവളം എന്നിവിടങ്ങളിലാണ് കഴിഞ്ഞതവണ ജെഡിഎസ് മത്സരിച്ചത്. ഈ മണ്ഡലങ്ങളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തെരഞ്ഞെടുപ്പ് കണ്വന്ഷന് വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു. ഈ മാസം തന്നെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യും. മറ്റു നിയോജകമണ്ഡലങ്ങളില്‍ ഫെബ്രുവരി 15നുള്ളില്‍ മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
എല്ജെഡിയാകട്ടെ ഏഴു സീറ്റാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ജെഡിഎസിന്റെ സിറ്റിംഗ് സീറ്റായ വടകരയും ഉള്‍പ്പെടുന്നുണ്ട്. യുഡിഎഫിലായിരുന്നപ്പോള്‍ ഏഴു സീറ്റ് അനുവദിച്ചിരുന്നത് ചൂണ്ടിക്കാണിച്ചാണ് ആവശ്യം ഉന്നയിക്കാന്‍ എല്‍ജെഡി ഒരുങ്ങുന്നത്.
അതേസമയം അഞ്ചു സീറ്റുകള്‍ വേണമെന്ന് ഐഎന്‍എലും ആവശ്യപ്പെടും. നിലവിലെ സാഹചര്യത്തില്‍ ജെഡിഎസ് സീറ്റുകള്‍ വിട്ടുനല്‍കേണ്ടിവരുമെന്ന അഭ്യൂഹവും മുന്നണിക്കുള്ളില്‍ നിന്നുയരുന്നുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച അഞ്ചു മണ്ഡലങ്ങളില്‍ വടകരയിലും ചിറ്റൂരിലും തിരുവല്ലയിലും ജെഡിഎസിനായിരുന്നു ജയം. അങ്കമാലിയിലും കോവളത്തും യുഡിഎഫും വിജയിച്ചു. ഇവിടെ രണ്ടാംസ്ഥാനത്താണ് ജെഡിഎസുള്ളത്.
വീണ്ടും മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസില്‍നിന്ന് മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും വീണ്ടും മത്സരിക്കും. മാത്യു ടി. തോമസ് തിരുവല്ലയിലും കെ. കൃഷ്ണന്‍കുട്ടി ചിറ്റൂരിലും തന്നെയാവും മത്സരിക്കുന്നത്. അതേസമയം വടകരയില്‍ നിന്ന് വിജയിച്ച സി.കെ. നാണു ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നാണ് വിവരം.
ഇവിടെ ജെഡിഎസ് ജില്ലാ പ്രസിഡന്റ് കെ. ലോഹ്യയെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. കോവളത്ത് കഴിഞ്ഞ തവണ ജമീല പ്രകാശമായിരുന്നു മത്സരിച്ചിരുന്നത്. ഇവിടെ ഇത്തവണ നീലലോഹിതദാസ് നാടാരെയാണ് പരിഗണിക്കുന്നത്.
അങ്കമാലിയില്‍ നേരത്തെ രണ്ടു തവണ വിജയിച്ച ജോസ് തെറ്റയിലാണ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത.