മറയൂർ: ഈവർഷം ആദ്യമായി നടന്ന മറയൂർ ചന്ദന ലേലത്തിൽ റിക്കാർഡ് വിൽപ്പന. കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടയിൽ രണ്ടാമത്തെ ലേലമാണ് കഴിഞ്ഞ രണ്ടുദിവസമായി നടന്നത്. ആദ്യദിനത്തിൽ 31.13 കോടി രൂപയുടെ വിൽപ്പന നടന്നിരുന്നു. 35 ക്ലാസുകളിലായി 101.58 ടണ്‍ ചന്ദനമാണ് കേരള വനം വകുപ്പ് ലേലത്തിനായി എത്തിച്ചത്. വിലായത്ത് ബുദ്ധ ഇനത്തിൽപ്പെട്ട ഒന്നാം ക്ലാസ് ചന്ദനത്തിന് കിലോഗ്രാമിന് 19,030 രൂപ ഉയർന്ന വിലയായി ലഭിച്ചു. കുറഞ്ഞ വില ലഭിച്ചത് ക്ലാസ് പതിനഞ്ച് ഇനത്തിൽപ്പെട്ട സാപ്വുഡ് ചിപ്പ്സിനാണ്.
ലേലത്തിൽ പതിവുപോലെ കർണാടക സോപ്സ് ആൻഡ് ഡിറ്റർജെന്റ് 90 ശതമാനവും ലേലത്തിൽ വാങ്ങി. കോട്ടക്കൽ ആര്യവൈദ്യശാല, നെടുപറന്പിൽ ക്ഷേത്രദേവസം, ഒൗഷധി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ലേലത്തിൽ പങ്കെടുത്തു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ബി. രഞ്ജിത്ത്, റെയ്ഞ്ച് ഓഫീസർ എം.ജി. വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.
ലേലത്തിൽ പതിവുപോലെ കർണാടക സോപ്സ് ആൻഡ് ഡിറ്റർജെന്റ് 90 ശതമാനവും ലേലത്തിൽ വാങ്ങി. കോട്ടക്കൽ ആര്യവൈദ്യശാല, നെടുപറന്പിൽ ക്ഷേത്രദേവസം, ഒൗഷധി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ലേലത്തിൽ പങ്കെടുത്തു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ബി. രഞ്ജിത്ത്, റെയ്ഞ്ച് ഓഫീസർ എം.ജി. വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.