തിരുവനന്തപുരം: കെടിഡിഎഫ് സി ഉൾപ്പെടെയുള്ള ഒരു ധനകാര്യ സ്ഥാപനവും പൂട്ടില്ലെന്നു ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. നിയമസഭയിൽ ഉപധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ധനകാര്യ സ്ഥാപനങ്ങളെ അധിക വിഭവ സമാഹരണ സ്ഥാപനങ്ങളായാണ് സർക്കാർ കാണുന്നത്. കെടിഡിഎഫ്സി പൂട്ടേണ്ട യാതൊരു സാഹചര്യവും നിലവിലില്ല.
ധനകാര്യ സ്ഥാപനങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കും.നിയമസഭയിൽ പറയാൻ പാടില്ലാത്ത പലതും പറയുന്ന പ്രതിപക്ഷ നടപടി ശരിയല്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭാംഗങ്ങളിൽ പലർക്കും അവാർഡുകൾ ലഭിക്കുന്നുണ്ട്. സ്പീക്കർ പണം കൊടുത്താണ് അവാർഡ് വാങ്ങിയതെന്ന തരത്തിൽ ദുഃസൂചന നൽകുന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിയല്ല. ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ച് സ്വയം അപഹാസ്യരാകരുത്.
വിധവ പെൻഷൻ ലഭിക്കുന്നതിനു മസ്റ്ററിംഗ് നിർബന്ധമല്ല. ഇത് മൂന്നു മാസത്തേക്ക് നിർത്തിവയ്ക്കും. തദ്ദേശ സ്ഥാപനങ്ങളിലെ എസ്റ്റിമേഷൻ ഷെഡ്യൂൾ ദിവസങ്ങൾക്കുള്ളിൽ പരിഷ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അത് നിലവിൽ വരുന്നതോടെ പഞ്ചായത്തുകളിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാകും.
കിഫ്ബി വഴിയുള്ള പദ്ധതികൾ നടപ്പാക്കാൻ കാലതാമസമുണ്ടാകുന്നുവെന്ന് പ്രതിപക്ഷ ആക്ഷേപത്തിൽ കഴന്പില്ല. കൃത്യമായ പരിശോധനകൾക്കു ശേഷമേ കിഫ്ബി പദ്ധതികൾക്ക് അംഗീകാരം ലഭിക്കൂ.
ഭൂമി ഏറ്റെടുക്കലിലെ കാലതാമസമാണ് പല പദ്ധതികളും വൈകാൻ കാരണം. പല പദ്ധതികളുടേയും ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണന്നും ധനമന്ത്രി പറഞ്ഞു.
36,330 കോടി രൂപയുടെ ഉപധനാഭ്യർഥന നിയമസഭ അംഗീകരിച്ചു. ഇതിൽ 15,740 കോടി പദ്ധതികളുടെ നടത്തിപ്പിനാണ് വിനിയോഗിക്കുക. ഇതിൽ 6565 കോടി സാമൂഹിക പെൻഷനുകൾ വിതരണം ചെയ്യാനും 5147 കോടി ഭക്ഷ്യക്കിറ്റുകളുടെ വിതരണത്തിനും 1617 കോടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുമാണ് വിനിയോഗിക്കുക.
ധനകാര്യ സ്ഥാപനങ്ങളെ അധിക വിഭവ സമാഹരണ സ്ഥാപനങ്ങളായാണ് സർക്കാർ കാണുന്നത്. കെടിഡിഎഫ്സി പൂട്ടേണ്ട യാതൊരു സാഹചര്യവും നിലവിലില്ല.
ധനകാര്യ സ്ഥാപനങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കും.നിയമസഭയിൽ പറയാൻ പാടില്ലാത്ത പലതും പറയുന്ന പ്രതിപക്ഷ നടപടി ശരിയല്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭാംഗങ്ങളിൽ പലർക്കും അവാർഡുകൾ ലഭിക്കുന്നുണ്ട്. സ്പീക്കർ പണം കൊടുത്താണ് അവാർഡ് വാങ്ങിയതെന്ന തരത്തിൽ ദുഃസൂചന നൽകുന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിയല്ല. ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ച് സ്വയം അപഹാസ്യരാകരുത്.
വിധവ പെൻഷൻ ലഭിക്കുന്നതിനു മസ്റ്ററിംഗ് നിർബന്ധമല്ല. ഇത് മൂന്നു മാസത്തേക്ക് നിർത്തിവയ്ക്കും. തദ്ദേശ സ്ഥാപനങ്ങളിലെ എസ്റ്റിമേഷൻ ഷെഡ്യൂൾ ദിവസങ്ങൾക്കുള്ളിൽ പരിഷ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അത് നിലവിൽ വരുന്നതോടെ പഞ്ചായത്തുകളിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാകും.
കിഫ്ബി വഴിയുള്ള പദ്ധതികൾ നടപ്പാക്കാൻ കാലതാമസമുണ്ടാകുന്നുവെന്ന് പ്രതിപക്ഷ ആക്ഷേപത്തിൽ കഴന്പില്ല. കൃത്യമായ പരിശോധനകൾക്കു ശേഷമേ കിഫ്ബി പദ്ധതികൾക്ക് അംഗീകാരം ലഭിക്കൂ.
ഭൂമി ഏറ്റെടുക്കലിലെ കാലതാമസമാണ് പല പദ്ധതികളും വൈകാൻ കാരണം. പല പദ്ധതികളുടേയും ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണന്നും ധനമന്ത്രി പറഞ്ഞു.
36,330 കോടി രൂപയുടെ ഉപധനാഭ്യർഥന നിയമസഭ അംഗീകരിച്ചു. ഇതിൽ 15,740 കോടി പദ്ധതികളുടെ നടത്തിപ്പിനാണ് വിനിയോഗിക്കുക. ഇതിൽ 6565 കോടി സാമൂഹിക പെൻഷനുകൾ വിതരണം ചെയ്യാനും 5147 കോടി ഭക്ഷ്യക്കിറ്റുകളുടെ വിതരണത്തിനും 1617 കോടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുമാണ് വിനിയോഗിക്കുക.