മഞ്ചേരി : കോടതി ഹാളില്‍ പ്രതിയും വാദിയും കൂടെ വന്നവരും തമ്മില്‍ കൂട്ടത്തല്ല്. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് മുന്‍സിഫ് ആര്. കെ. രമ ചേംബറിലേക്ക് പോയി. ഇന്നലെ പകല്‍ 11 ന് മഞ്ചേരി മുന്‍സിഫ് കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
എടവണ്ണയില്‍ കൊല്ലപ്പെട്ട ചെമ്പക്കുത്ത് കല്ലുവെട്ടിക്കുഴിയില്‍ അബ്ദുൾ ഗഫൂറിന്റെ ഭാര്യമാര്‍ തമ്മിലുള്ള കേസ് ഇന്നലെ കോടതി വിചാരണയ്ക്കു വച്ചിരുന്നു. കേസ് വിളിച്ചയുടനെ പരാതിക്കാരിയായ രണ്ടാം ഭാര്യ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ആയിഷ (40) കോടതി ഹാളിലേക്ക് പ്രവേശിച്ചു. ആയിഷയോടൊപ്പം മകളുമുണ്ടായിരുന്നു. ഈ സമയം കോടതി ഹാളില്‍ കയറിയ ആദ്യ ഭാര്യ പി. വി. സജ്ന(47)യും സജ്നയുടെ നിലവിലെ ഭര്‍ത്താവായ മുഹമ്മദ് നിയാസും (44) ആയിഷയെയും മകളെയും ശകാരിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.
ഇതോടെ അബ്ദുൾ ഗഫൂറിന്റെ സഹോദരന്മാരായ അയ്യൂബ് ഖാന് (47), മുജീബ് (45) എന്നിവര്‍ ഇടപെട്ടു. തുടർന്ന് കോടതി ഹാളിലും വരാന്തയിലും കൂട്ടത്തല്ലായി. അടിപിടിയില്‍ ഇരുകൂട്ടര്‍ക്കും പരിക്കുണ്ട്. അഭിഭാഷകരും പോലീസുകാരും ചേര്‍ന്നാണ് ഇവരെ പിടിച്ചു മാറ്റി കോടതിക്ക് പുറത്താക്കിയത്. പരിക്കേറ്റവരെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടവണ്ണയില്‍ കൊല്ലപ്പെട്ട ചെമ്പക്കുത്ത് കല്ലുവെട്ടിക്കുഴിയില്‍ അബ്ദുൾ ഗഫൂറിന്റെ ഭാര്യമാര്‍ തമ്മിലുള്ള കേസ് ഇന്നലെ കോടതി വിചാരണയ്ക്കു വച്ചിരുന്നു. കേസ് വിളിച്ചയുടനെ പരാതിക്കാരിയായ രണ്ടാം ഭാര്യ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ആയിഷ (40) കോടതി ഹാളിലേക്ക് പ്രവേശിച്ചു. ആയിഷയോടൊപ്പം മകളുമുണ്ടായിരുന്നു. ഈ സമയം കോടതി ഹാളില്‍ കയറിയ ആദ്യ ഭാര്യ പി. വി. സജ്ന(47)യും സജ്നയുടെ നിലവിലെ ഭര്‍ത്താവായ മുഹമ്മദ് നിയാസും (44) ആയിഷയെയും മകളെയും ശകാരിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.
ഇതോടെ അബ്ദുൾ ഗഫൂറിന്റെ സഹോദരന്മാരായ അയ്യൂബ് ഖാന് (47), മുജീബ് (45) എന്നിവര്‍ ഇടപെട്ടു. തുടർന്ന് കോടതി ഹാളിലും വരാന്തയിലും കൂട്ടത്തല്ലായി. അടിപിടിയില്‍ ഇരുകൂട്ടര്‍ക്കും പരിക്കുണ്ട്. അഭിഭാഷകരും പോലീസുകാരും ചേര്‍ന്നാണ് ഇവരെ പിടിച്ചു മാറ്റി കോടതിക്ക് പുറത്താക്കിയത്. പരിക്കേറ്റവരെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.