പാലക്കാട്: വാളയാർ കേസിൽ രണ്ടു പ്രതികളെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രതികളായ വി. മധു, ഷിബു എന്നിവരെയാണ് പാലക്കാട് പോക്സോ കോടതി റിമാൻഡ് ചെയ്തത്.
പ്രതികളെ ജുഡീഷൽ കസ്റ്റഡിയിൽ വയ്ക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, പ്രതിയായ എം. മധു (കുട്ടിമധു)വിനു ഹൈക്കോടതി നല്കിയ ജാമ്യം തുടരും. റിമാൻഡിലായ പ്രതികളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. തുടരന്വേഷണ കാര്യത്തിലും നാളെ വിധിപറയും.
വാളയാറിൽ സഹോദരിമാരുടെ ദുരൂഹമരണക്കേസിൽ പുനർവിചാരണയ്ക്കു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പാലക്കാട് പോക്സോ കോടതി നാലു പ്രതികളെയും വെറുതെ വിട്ടിരുന്നു. ഇതിനെതിരെ കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പുനർവിചാരണയ്ക്കു നിർദേശിച്ചത്.
പാലക്കാട് സ്വദേശികളായ വി. മധു, എം. മധു, ഇടുക്കി സ്വദേശി ഷിബു എന്നിവരാണ് കോടതി നിർദേശപ്രകാരം ഇന്നലെ വിചാരണക്കോടതി മുമ്പാകെ ഹാജരായത്.
പ്രതികളെ ജുഡീഷൽ കസ്റ്റഡിയിൽ വയ്ക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, പ്രതിയായ എം. മധു (കുട്ടിമധു)വിനു ഹൈക്കോടതി നല്കിയ ജാമ്യം തുടരും. റിമാൻഡിലായ പ്രതികളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. തുടരന്വേഷണ കാര്യത്തിലും നാളെ വിധിപറയും.
വാളയാറിൽ സഹോദരിമാരുടെ ദുരൂഹമരണക്കേസിൽ പുനർവിചാരണയ്ക്കു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പാലക്കാട് പോക്സോ കോടതി നാലു പ്രതികളെയും വെറുതെ വിട്ടിരുന്നു. ഇതിനെതിരെ കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പുനർവിചാരണയ്ക്കു നിർദേശിച്ചത്.
പാലക്കാട് സ്വദേശികളായ വി. മധു, എം. മധു, ഇടുക്കി സ്വദേശി ഷിബു എന്നിവരാണ് കോടതി നിർദേശപ്രകാരം ഇന്നലെ വിചാരണക്കോടതി മുമ്പാകെ ഹാജരായത്.