കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ സീറ്റുമായി ബന്ധപ്പെട്ടുള്ള മുസ്ലീം ലീഗ് നേതാക്കളുടെ പരസ്യപ്രതികരണത്തില്‍ കെപിസിസിക്ക് അതൃപ്തി. സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിനു മുമ്പേ തന്നെ മുസ്ലിം ലീഗ് പരസ്യപ്രതികരണത്തിനു മുതിര്‍ന്നത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഇക്കാര്യം കെപിസിസി നേതൃത്വം ലീഗ് നേതാക്കളെ അറിയിച്ചു . നേതാക്കള്‍ സീറ്റ് വിഭജനത്തില്‍ പരസ്യപ്രതികരണം ഇപ്പോള്‍ നടത്തരുതെന്ന് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചതാണ്.
അതേസമയം കല്‍പ്പറ്റ സീറ്റില്‍ ലീഗ് ഉന്നയിക്കുന്ന വാദങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. 1987ല്‍ ലീഗ് സ്ഥാനാര്‍ഥിയായി കല്‍പ്പറ്റയില്‍ മത്സരിച്ച സി. മമ്മൂട്ടി ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച എം.പി. വീരേന്ദ്രകുമാറിനോട് തോറ്റിരുന്നു. പിന്നീട് ഇവിടെ ലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നില്ല. കല്‍പ്പറ്റ സീറ്റിന് പകരം തിരുവമ്പാടിയായിരുന്നു ലീഗിന് നല്‍കിയിരുന്നത്. 1991, 1996, 2001 എന്നീ മൂന്ന് തെരഞ്ഞെടുപ്പുകളിലും മത്സരിച്ച കോണ്‍ഗ്രസ് നേതാവ് കെ.കെ. രാമചന്ദ്രന് കല്‍പ്പറ്റയില്‍ വിജയിച്ചു. അതേസമയം നേരത്തെ യുഡിഎഫ് മുന്നണിയുടെ ഭാഗമായിരുന്ന എല്‍ജെഡി മത്സരിച്ചിരുന്ന സീറ്റായിരുന്നു കല്‍പ്പറ്റ. നിലവില്‍ എല്‍ജെഡി മുന്നണി മാറി എല്‍ഡിഎഫിലെത്തിയതിനെ തുടര്‍ന്നാണ് ഈ സീറ്റിനു വേണ്ടി ലീഗ് രംഗത്തെത്തിയത്.
എന്നാല്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച കെപിസിസി പ്രസിഡന്റിനെ കല്‍പ്പറ്റയില്‍ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ പൊതുആവശ്യം. കൊയിലാണ്ടി സീറ്റും പരിഗണനയിലുണ്ടെങ്കിലും ഇവിടെ എൻ. സുബ്രഹ്മണ്യനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കം ശക്തമാണ്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും യുഡിഎഫിന്റെ സുരക്ഷിതമണ്ഡലമായാണിപ്പോള് കല്‍പ്പറ്റയെ കോണ്‍ഗ്രസ് കാണുന്നത്. എംപിയായ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യവും കല്‍പ്പറ്റ സീറ്റിലെ വിജയസാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്ന് കെപിസിസി നേതൃത്വം വിലയിരുത്തി. ഏഴു തവണ ലോക്സഭാ അംഗവും രണ്ടു തവണ കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി ഇതുവരെയും നിയമസഭാംഗമായിട്ടില്ല.
അതേസമയം കല്‍പ്പറ്റ സീറ്റില്‍ ലീഗ് ഉന്നയിക്കുന്ന വാദങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. 1987ല്‍ ലീഗ് സ്ഥാനാര്‍ഥിയായി കല്‍പ്പറ്റയില്‍ മത്സരിച്ച സി. മമ്മൂട്ടി ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച എം.പി. വീരേന്ദ്രകുമാറിനോട് തോറ്റിരുന്നു. പിന്നീട് ഇവിടെ ലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നില്ല. കല്‍പ്പറ്റ സീറ്റിന് പകരം തിരുവമ്പാടിയായിരുന്നു ലീഗിന് നല്‍കിയിരുന്നത്. 1991, 1996, 2001 എന്നീ മൂന്ന് തെരഞ്ഞെടുപ്പുകളിലും മത്സരിച്ച കോണ്‍ഗ്രസ് നേതാവ് കെ.കെ. രാമചന്ദ്രന് കല്‍പ്പറ്റയില്‍ വിജയിച്ചു. അതേസമയം നേരത്തെ യുഡിഎഫ് മുന്നണിയുടെ ഭാഗമായിരുന്ന എല്‍ജെഡി മത്സരിച്ചിരുന്ന സീറ്റായിരുന്നു കല്‍പ്പറ്റ. നിലവില്‍ എല്‍ജെഡി മുന്നണി മാറി എല്‍ഡിഎഫിലെത്തിയതിനെ തുടര്‍ന്നാണ് ഈ സീറ്റിനു വേണ്ടി ലീഗ് രംഗത്തെത്തിയത്.
എന്നാല്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച കെപിസിസി പ്രസിഡന്റിനെ കല്‍പ്പറ്റയില്‍ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ പൊതുആവശ്യം. കൊയിലാണ്ടി സീറ്റും പരിഗണനയിലുണ്ടെങ്കിലും ഇവിടെ എൻ. സുബ്രഹ്മണ്യനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കം ശക്തമാണ്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും യുഡിഎഫിന്റെ സുരക്ഷിതമണ്ഡലമായാണിപ്പോള് കല്‍പ്പറ്റയെ കോണ്‍ഗ്രസ് കാണുന്നത്. എംപിയായ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യവും കല്‍പ്പറ്റ സീറ്റിലെ വിജയസാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്ന് കെപിസിസി നേതൃത്വം വിലയിരുത്തി. ഏഴു തവണ ലോക്സഭാ അംഗവും രണ്ടു തവണ കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി ഇതുവരെയും നിയമസഭാംഗമായിട്ടില്ല.