തിരുവനന്തപുരം: കോണ്‍ഗ്രസിൽ തന്നെ ഒതുക്കിയതായി തോന്നുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നടപടിയാണ് ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ നിയമിച്ച നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഒരിക്കലും ഒരാളെയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഉയർത്തിക്കാട്ടാറില്ല. ആര് മുഖ്യമന്ത്രി ആകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. പാർട്ടിയിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല; ഉണ്ടാകുമെന്ന് ആരും മനക്കോട്ട കെട്ടേണ്ട.
പ്രതിപക്ഷ നേതാവെന്ന എന്ന നിലയിൽ നിയമസഭയ്ക്കകത്തും പുറത്തും ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ചുവരവ് മാത്രമാണ് ലക്ഷ്യം. അഞ്ചുവർഷം കേരളം ഭരിച്ചുമുടിച്ച പിണറായി സർക്കാർ ഭരണത്തിൽ തിരിച്ചുവരണമെന്ന് കേരളം ആഗ്രഹിക്കുന്നില്ലെന്നും നിയമസഭയിൽ മാധ്യമങ്ങളോടു സംസാരിക്കവേ രമേശ് പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ നിയമിച്ച നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഒരിക്കലും ഒരാളെയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഉയർത്തിക്കാട്ടാറില്ല. ആര് മുഖ്യമന്ത്രി ആകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. പാർട്ടിയിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല; ഉണ്ടാകുമെന്ന് ആരും മനക്കോട്ട കെട്ടേണ്ട.
പ്രതിപക്ഷ നേതാവെന്ന എന്ന നിലയിൽ നിയമസഭയ്ക്കകത്തും പുറത്തും ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ചുവരവ് മാത്രമാണ് ലക്ഷ്യം. അഞ്ചുവർഷം കേരളം ഭരിച്ചുമുടിച്ച പിണറായി സർക്കാർ ഭരണത്തിൽ തിരിച്ചുവരണമെന്ന് കേരളം ആഗ്രഹിക്കുന്നില്ലെന്നും നിയമസഭയിൽ മാധ്യമങ്ങളോടു സംസാരിക്കവേ രമേശ് പറഞ്ഞു.