തിരുവനന്തപുരം: സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം . പ്രവർത്തകർ പിരിഞ്ഞു പോവാത്തതിനെ തുടർന്ന പോലീസ് കണ്ണീർവാതകവും ജലപീരങ്കി പ്രയോഗവും നടത്തി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ മാർച്ച് സെക്രട്ടേറിയറ്റ് പടിക്കൽ എത്തിയത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷൻ ഷാഫി പറന്പിൽ സമരം ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും തുടങ്ങുന്നത്.
പ്രവർത്തകരും പോലീസും തമ്മിലുള്ള വാഗ്വാദം രൂക്ഷമായതോടെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചത്. ഇതിനിടെ ജലപീരങ്കിയേറ്റ പ്രവർത്തകൻ കിരണ്‍ ഡേവിഡ് ബോധരഹിതനായി. ഇയാളെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കരാർ നിയമനം നേടിയവരെ 10 വർഷം കഴിഞ്ഞ് സ്ഥിരപ്പെടുത്തുന്നത് രാഷ്ട്രീയ നിയമനമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇതിനിടെ സംസ്ഥാന അധ്യക്ഷൻ ഷാഫിപറന്പിൽ എംഎൽഎ ഉപാധ്യക്ഷൻ കെ.എസ്.ശബരീനാഥൻ എംഎൽഎ, റോജി എം. ജോണ്‍ എംഎൽഎ എന്നിവരെയും യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റി. അറസ്റ്റ് ചെയ്തവരെ കൊണ്ടുപോകാനെത്തിയ പോലീസ് വാഹനത്തിന് മുന്നിലും മുകളിലും കയറി പ്രവർത്തകർ പലതവണ മുദ്രാവാക്യം മുഴക്കി. രണ്ടരയോടെയാണ് രംഗം ശാന്തമായത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ മാർച്ച് സെക്രട്ടേറിയറ്റ് പടിക്കൽ എത്തിയത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷൻ ഷാഫി പറന്പിൽ സമരം ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും തുടങ്ങുന്നത്.
പ്രവർത്തകരും പോലീസും തമ്മിലുള്ള വാഗ്വാദം രൂക്ഷമായതോടെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചത്. ഇതിനിടെ ജലപീരങ്കിയേറ്റ പ്രവർത്തകൻ കിരണ്‍ ഡേവിഡ് ബോധരഹിതനായി. ഇയാളെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കരാർ നിയമനം നേടിയവരെ 10 വർഷം കഴിഞ്ഞ് സ്ഥിരപ്പെടുത്തുന്നത് രാഷ്ട്രീയ നിയമനമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇതിനിടെ സംസ്ഥാന അധ്യക്ഷൻ ഷാഫിപറന്പിൽ എംഎൽഎ ഉപാധ്യക്ഷൻ കെ.എസ്.ശബരീനാഥൻ എംഎൽഎ, റോജി എം. ജോണ്‍ എംഎൽഎ എന്നിവരെയും യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റി. അറസ്റ്റ് ചെയ്തവരെ കൊണ്ടുപോകാനെത്തിയ പോലീസ് വാഹനത്തിന് മുന്നിലും മുകളിലും കയറി പ്രവർത്തകർ പലതവണ മുദ്രാവാക്യം മുഴക്കി. രണ്ടരയോടെയാണ് രംഗം ശാന്തമായത്.