കൊച്ചി: കടയ്ക്കാവൂരില്‍ 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. കഴിഞ്ഞ നവംബറിലാണു പിതാവിനൊപ്പം സ്റ്റേഷനിലെത്തി കുട്ടി പരാതി പറഞ്ഞതെന്നും അപൂര്‍വമായ സംഭവമെന്ന നിലയില്‍ കുട്ടിയെ കൗണ്‍സലിംഗിനു വിധേയനാക്കിയശേഷമാണു കേസെടുത്തതെന്നും പ്രോസിക്യൂഷന് വിശദീകരിച്ചു.
കേസ് ഡയറി ഹാജരാക്കാന്‍ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടതിനെത്തുടർന്ന് അന്വേഷണ സംഘം ഡയറി കോടതിക്കു കൈമാറി. കേസ് പിന്നീടു പരിഗണിക്കാനായി മാറ്റി. 2019 നവംബര്‍ മുതല്‍ പിതാവിനും ഇയാളുടെ രണ്ടാം ഭാര്യയ്ക്കുമൊപ്പം കുട്ടികള്‍ വിദേശത്തായിരുന്നു. അവിടെവച്ചാണു തനിക്കുണ്ടായ ദുരനുഭവങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. കുട്ടിക്കു ലഹരിമരുന്നു നല്‍കിയും പ്രതി പീഡിപ്പിച്ചിരുന്നുവെന്നും ഇതുസംബന്ധിച്ച് തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു.
കേസ് ഡയറി ഹാജരാക്കാന്‍ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടതിനെത്തുടർന്ന് അന്വേഷണ സംഘം ഡയറി കോടതിക്കു കൈമാറി. കേസ് പിന്നീടു പരിഗണിക്കാനായി മാറ്റി. 2019 നവംബര്‍ മുതല്‍ പിതാവിനും ഇയാളുടെ രണ്ടാം ഭാര്യയ്ക്കുമൊപ്പം കുട്ടികള്‍ വിദേശത്തായിരുന്നു. അവിടെവച്ചാണു തനിക്കുണ്ടായ ദുരനുഭവങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. കുട്ടിക്കു ലഹരിമരുന്നു നല്‍കിയും പ്രതി പീഡിപ്പിച്ചിരുന്നുവെന്നും ഇതുസംബന്ധിച്ച് തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു.