തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം സിബിഐ കോടതി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിക്കു കൈമാറി. അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പ് ഒഴിവാക്കിയതിനാലാണ് കോടതി ഇങ്ങനെ നടപടി സ്വീകരിച്ചത്.
കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെ.എ. രതീഷ്, മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായിരുന്ന ആർ. ചന്ദ്രശേഖരൻ, കരാറുകാരനായ ജയ്മോഹൻ എന്നിവരാണ് കുറ്റപത്രത്തിലെ മൂന്നു പ്രതികൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വഞ്ചന, ഗുഢാലോചന എന്നീ വകുപ്പുകളാണ് കുറ്റപത്രത്തിൽ ഉള്ളത്.
സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനാൽ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പ് സിബിഐ ഒഴിവാക്കി. ഇക്കാരണത്താലാണ് സിബിഐ സമർപ്പിച്ച കുറ്റപത്രം സിബിഐ കോടതി സിജഐം കോടതിക്കു കൈമാറിയത്.
കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെ.എ. രതീഷ്, മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായിരുന്ന ആർ. ചന്ദ്രശേഖരൻ, കരാറുകാരനായ ജയ്മോഹൻ എന്നിവരാണ് കുറ്റപത്രത്തിലെ മൂന്നു പ്രതികൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വഞ്ചന, ഗുഢാലോചന എന്നീ വകുപ്പുകളാണ് കുറ്റപത്രത്തിൽ ഉള്ളത്.
സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനാൽ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പ് സിബിഐ ഒഴിവാക്കി. ഇക്കാരണത്താലാണ് സിബിഐ സമർപ്പിച്ച കുറ്റപത്രം സിബിഐ കോടതി സിജഐം കോടതിക്കു കൈമാറിയത്.