തിരുവനന്തപുരം: കിഫ്ബിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടു നിയമസഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിനെ കടുത്ത ഭാഷയിൽ വിമർശിച്ചു ധനമന്ത്രി ഡോ. തോമസ് ഐസക്. നടപടിക്രമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചിട്ട് റിപ്പോർട്ട് എഴുതുന്നതു ശുദ്ധ അസംബന്ധമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മസാല ബോണ്ടിനേയും വിദേശ വായ്പ എടുക്കാനുള്ള അധികാരത്തേയും എതിർത്ത സിഎജിയുടെ നടപടിയെ കടുത്ത വിമർശനമാണു മന്ത്രി ഉന്നയിച്ചത്.
സംസ്ഥാന സർക്കാരിന് വിശദീകരണത്തിന് അവസരം നൽകാതെ ഒരുകാര്യവും സിഎജി റിപ്പോർട്ടിൽ ഉൾപ്പെടുത്താനാകില്ല. സിഎജി റിപ്പോർട്ട് അംഗീകരിക്കില്ല. ഇതിനെ ചോദ്യം ചെയ്യും. ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് രാഷ്ട്രീയമായി നേരിടുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇപ്പോഴത്തെ സിഎജി റിപ്പോർട്ടിനു പിന്നിൽ രാഷ്ട്രീയമായ ഇടപെടലുണ്ടായിട്ടുണ്ട്. സ്ഥലംമാറിപോയ മുൻ എജിയുടെ നടപടിയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കാര്യം ചർച്ചയാകും. കിഫ്ബി മുന്നോട്ടു വയ്ക്കുന്ന വികസനം തുടരണോയെന്നു ജനം തീരുമാനിക്കട്ടെ. ഇക്കാര്യത്തിൽ യുഡിഎഫ് അഭിപ്രായം പറയണം.
ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ ദുർവിനിയോഗം ചെയ്യുന്നതിനുള്ള കേന്ദ്ര ലിസ്റ്റിന്റെ 37-ാം ഷെഡ്യൂളിൽ വിദേശ വായ്പ എടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നാണു പറയുന്നത്. ഇതിനെയാണു സിഎജി ദുർവ്യാഖ്യാനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവർക്കു വായ്പ എടുക്കാനാകില്ല എന്നല്ല. ഫെമ നിയമപ്രകാരം നടപടി സ്വീകരിക്കാനുള്ള അധികാരം റിസർവ് ബാങ്കിനാണ്. റിസർവ് ബാങ്കിന്റെ സർട്ടിഫിക്കറ്റോടെയാണു കിഫ്ബി വായ്പ അടക്കമുള്ള നടപടി സ്വീകരിച്ചത്. നിയമ നിർമാണത്തിനുള്ള അധികാരം പോലും സർക്കാരിനില്ലെന്നാണു പറയുന്നത്. ഇതിൽ വിശദീകരണം വേണ്ടിവരും. സുപ്രീംകോടതി അല്ലല്ലോ സിഎജി. കിഫ്ബി വഴി വായ്പ എടുക്കുന്നതു തന്നെ ഭരണഘടനാ വിരുദ്ധമെന്നാണു കണ്ടെത്തൽ.
ചർച്ച ചെയ്യുന്നതിൽ വേവലാതിയില്ലെന്നു തോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബിക്കെതിരായ പരാമർശമടങ്ങിയ സിഎജി റിപ്പോർട്ട് ചോർന്നത് സംബന്ധിച്ചു നിയമസഭ ചർച്ച ചെയ്യുന്നതിൽ തനിക്കു വേവലാതിയില്ലെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. സഭ ചർച്ച ചെയ്യണമെന്നു താൻ അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടത്. ധനമന്ത്രിക്ക് അനുകൂലമായി എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി റിപ്പോർട്ട് തയാറായോയെന്ന ചോദ്യത്തിന് റിപ്പോർട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ മറുപടി.
സംസ്ഥാന സർക്കാരിന് വിശദീകരണത്തിന് അവസരം നൽകാതെ ഒരുകാര്യവും സിഎജി റിപ്പോർട്ടിൽ ഉൾപ്പെടുത്താനാകില്ല. സിഎജി റിപ്പോർട്ട് അംഗീകരിക്കില്ല. ഇതിനെ ചോദ്യം ചെയ്യും. ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് രാഷ്ട്രീയമായി നേരിടുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇപ്പോഴത്തെ സിഎജി റിപ്പോർട്ടിനു പിന്നിൽ രാഷ്ട്രീയമായ ഇടപെടലുണ്ടായിട്ടുണ്ട്. സ്ഥലംമാറിപോയ മുൻ എജിയുടെ നടപടിയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കാര്യം ചർച്ചയാകും. കിഫ്ബി മുന്നോട്ടു വയ്ക്കുന്ന വികസനം തുടരണോയെന്നു ജനം തീരുമാനിക്കട്ടെ. ഇക്കാര്യത്തിൽ യുഡിഎഫ് അഭിപ്രായം പറയണം.
ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ ദുർവിനിയോഗം ചെയ്യുന്നതിനുള്ള കേന്ദ്ര ലിസ്റ്റിന്റെ 37-ാം ഷെഡ്യൂളിൽ വിദേശ വായ്പ എടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നാണു പറയുന്നത്. ഇതിനെയാണു സിഎജി ദുർവ്യാഖ്യാനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവർക്കു വായ്പ എടുക്കാനാകില്ല എന്നല്ല. ഫെമ നിയമപ്രകാരം നടപടി സ്വീകരിക്കാനുള്ള അധികാരം റിസർവ് ബാങ്കിനാണ്. റിസർവ് ബാങ്കിന്റെ സർട്ടിഫിക്കറ്റോടെയാണു കിഫ്ബി വായ്പ അടക്കമുള്ള നടപടി സ്വീകരിച്ചത്. നിയമ നിർമാണത്തിനുള്ള അധികാരം പോലും സർക്കാരിനില്ലെന്നാണു പറയുന്നത്. ഇതിൽ വിശദീകരണം വേണ്ടിവരും. സുപ്രീംകോടതി അല്ലല്ലോ സിഎജി. കിഫ്ബി വഴി വായ്പ എടുക്കുന്നതു തന്നെ ഭരണഘടനാ വിരുദ്ധമെന്നാണു കണ്ടെത്തൽ.
ചർച്ച ചെയ്യുന്നതിൽ വേവലാതിയില്ലെന്നു തോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബിക്കെതിരായ പരാമർശമടങ്ങിയ സിഎജി റിപ്പോർട്ട് ചോർന്നത് സംബന്ധിച്ചു നിയമസഭ ചർച്ച ചെയ്യുന്നതിൽ തനിക്കു വേവലാതിയില്ലെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. സഭ ചർച്ച ചെയ്യണമെന്നു താൻ അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടത്. ധനമന്ത്രിക്ക് അനുകൂലമായി എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി റിപ്പോർട്ട് തയാറായോയെന്ന ചോദ്യത്തിന് റിപ്പോർട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ മറുപടി.