തൃശൂര്‍: അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് എന്ന സിനിമാപ്പേര് ഈ ചിത്രത്തോടു ചേര്‍ത്തുവയ്ക്കാം. കാരണം ഇത് ഓമനക്കുട്ടനെന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിളിന്റെ അഡ്വഞ്ചര്‍(സാഹസം) തന്നെയാണ്.
ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് വടകരയില്‍നിന്ന് കാര്‍ഡിയോളജിസ്റ്റിനെ കാണാനെത്തിയ അനിത എന്ന വീട്ടമ്മ ജനശതാബ്ദി എക്സ്പ്രസില്‍ തൃശൂരിലേക്കു വരുമ്പോള്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷന് എത്തുന്നതിനു തൊട്ടുമുന്‍പായി ട്രെയിനിനുള്ളില്‍ കുഴഞ്ഞുവീണു. ഉടന്‍തന്നെ വിവരം തൃശൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ അറിയിച്ചു. രണ്ടു മിനിറ്റിനകം ട്രെയിന്‍ തൃശൂര്‍ സ്റ്റേഷനിലെത്തി.
മോർണിംഗ് ഡ്യൂട്ടിക്ക് അപ്പോള്‍ കയറിയിട്ടേയുണ്ടായിരുന്നുള്ളൂ തൃശൂര്‍ ആര്‍പിഎഫിലെ കോണ്‍സ്റ്റബിളായ കായംകുളം സ്വദേശി ഓമനക്കുട്ടന്. ട്രെയിനില്നിന്നുള്ള മെസേജ് കിട്ടിയിരുന്നതിനാല്‍ ഓമനക്കുട്ടന് വേഗം ട്രെയിനിനകത്തു കയറി നോക്കിയപ്പോൾ അനിത ബോധരഹിതയായി കുഴഞ്ഞുവീണു കിടക്കുന്നതാണു കണ്ടത്. വീല്‍ചെയര്‍ വരാന്കാത്തുനിന്നു സമയം കളയുന്നത് അപകടമാണെന്നു തിരിച്ചറിഞ്ഞ ഓമനക്കുട്ടന് അനിതയെ ഇരുകൈകളിലും താങ്ങിയെടുത്ത് ട്രെയിനില്‍നിന്ന് ഇറങ്ങി പ്ലാറ്റ്ഫോമിലൂടെ സ്റ്റേഷനു പുറത്തേക്ക് ഓടുകയായിരുന്നു. കൂടെ സഹപ്രവര്‍ത്തകരുമുണ്ടായിരുന്നു. പുറത്തുണ്ടായിരുന്ന കേരള പോലീസിന്റെ ജീപ്പില്‍ വീട്ടമ്മയെയും കൂടെയുണ്ടായിരുന്ന സ്ത്രീയേയും കയറ്റി വനിതാ പോലീസും കൂടി ആശുപത്രിയിലേക്കു പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതിനാല്‍ അനിതയുടെ ജീവന് തിരിച്ചുകിട്ടി.
ഒരു പ്രതിസന്ധിഘട്ടത്തില്‍, അല്ലെങ്കില്‍ ജീവന് രക്ഷാദൗത്യത്തില്‍ എങ്ങനെ പെരുമാറണം, എന്തു ചെയ്യണം എന്നു കൃത്യമായി അറിയാവുന്ന ഒരു പോലീസ് ഓഫീസറുടെ ഉത്തരവാദിത്വമാണ് അനിതയെന്ന വീട്ടമ്മയെ ഇരുകൈകളിലുമേന്തി തിരക്കുള്ള പ്ലാറ്റ്ഫോമിലൂടെ ഓടുന്ന ഈ ചിത്രം വ്യക്തമാക്കുന്നത്.
ഓമനക്കുട്ടന് അനിതയെ കൈകളിലേന്തി പ്ലാറ്റ്ഫോമിലൂടെ ഓടുന്ന ചിത്രം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആരോ എടുത്തു ഫേസ്ബുക്കിലിട്ടതോടെ വൈറലായി. ഓമനക്കുട്ടന്റെ മൊബൈല്‍ നമ്പര്‍ വാങ്ങി നിരവധി പേര് അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചു.
ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് വടകരയില്‍നിന്ന് കാര്‍ഡിയോളജിസ്റ്റിനെ കാണാനെത്തിയ അനിത എന്ന വീട്ടമ്മ ജനശതാബ്ദി എക്സ്പ്രസില്‍ തൃശൂരിലേക്കു വരുമ്പോള്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷന് എത്തുന്നതിനു തൊട്ടുമുന്‍പായി ട്രെയിനിനുള്ളില്‍ കുഴഞ്ഞുവീണു. ഉടന്‍തന്നെ വിവരം തൃശൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ അറിയിച്ചു. രണ്ടു മിനിറ്റിനകം ട്രെയിന്‍ തൃശൂര്‍ സ്റ്റേഷനിലെത്തി.
മോർണിംഗ് ഡ്യൂട്ടിക്ക് അപ്പോള്‍ കയറിയിട്ടേയുണ്ടായിരുന്നുള്ളൂ തൃശൂര്‍ ആര്‍പിഎഫിലെ കോണ്‍സ്റ്റബിളായ കായംകുളം സ്വദേശി ഓമനക്കുട്ടന്. ട്രെയിനില്നിന്നുള്ള മെസേജ് കിട്ടിയിരുന്നതിനാല്‍ ഓമനക്കുട്ടന് വേഗം ട്രെയിനിനകത്തു കയറി നോക്കിയപ്പോൾ അനിത ബോധരഹിതയായി കുഴഞ്ഞുവീണു കിടക്കുന്നതാണു കണ്ടത്. വീല്‍ചെയര്‍ വരാന്കാത്തുനിന്നു സമയം കളയുന്നത് അപകടമാണെന്നു തിരിച്ചറിഞ്ഞ ഓമനക്കുട്ടന് അനിതയെ ഇരുകൈകളിലും താങ്ങിയെടുത്ത് ട്രെയിനില്‍നിന്ന് ഇറങ്ങി പ്ലാറ്റ്ഫോമിലൂടെ സ്റ്റേഷനു പുറത്തേക്ക് ഓടുകയായിരുന്നു. കൂടെ സഹപ്രവര്‍ത്തകരുമുണ്ടായിരുന്നു. പുറത്തുണ്ടായിരുന്ന കേരള പോലീസിന്റെ ജീപ്പില്‍ വീട്ടമ്മയെയും കൂടെയുണ്ടായിരുന്ന സ്ത്രീയേയും കയറ്റി വനിതാ പോലീസും കൂടി ആശുപത്രിയിലേക്കു പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതിനാല്‍ അനിതയുടെ ജീവന് തിരിച്ചുകിട്ടി.
ഒരു പ്രതിസന്ധിഘട്ടത്തില്‍, അല്ലെങ്കില്‍ ജീവന് രക്ഷാദൗത്യത്തില്‍ എങ്ങനെ പെരുമാറണം, എന്തു ചെയ്യണം എന്നു കൃത്യമായി അറിയാവുന്ന ഒരു പോലീസ് ഓഫീസറുടെ ഉത്തരവാദിത്വമാണ് അനിതയെന്ന വീട്ടമ്മയെ ഇരുകൈകളിലുമേന്തി തിരക്കുള്ള പ്ലാറ്റ്ഫോമിലൂടെ ഓടുന്ന ഈ ചിത്രം വ്യക്തമാക്കുന്നത്.
ഓമനക്കുട്ടന് അനിതയെ കൈകളിലേന്തി പ്ലാറ്റ്ഫോമിലൂടെ ഓടുന്ന ചിത്രം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആരോ എടുത്തു ഫേസ്ബുക്കിലിട്ടതോടെ വൈറലായി. ഓമനക്കുട്ടന്റെ മൊബൈല്‍ നമ്പര്‍ വാങ്ങി നിരവധി പേര് അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചു.