തിരുവനന്തപുരം: ഉപജീവനത്തിന്റെ ഭാഗമായുള്ള ചെറിയ നിർമിതികൾ സാധൂകരിക്കുന്നതിനായി ബന്ധപ്പെട്ട ഭൂമിപതിവു ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. റോഷി അഗസ്റ്റിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു.
1964ലെ ഭൂമിപതിവു ചട്ടപ്രകാരം പതിവുഭൂമിയിലെ വ്യവസ്ഥകളുടെ ലംഘനമുള്ളതും എന്നാൽ, ഉപജീവനത്തിനാണെന്നു ബോധ്യമുള്ളതുമായ ഭൂമിയുടെ വ്യവസ്ഥകളിലാണു മാറ്റം വരുത്തുന്നത്. മൂന്നാർ പ്രദേശത്തെ ഭൂമി പതിവു ചട്ടങ്ങളുടെ ലംഘനത്തോടുകൂടിയ ചെറിയ നിർമിതികൾ വ്യവസ്ഥകളോടെ സാധൂകരിച്ചു നൽകുന്നതിന് തത്ത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.
1964ലെ ഭൂമിപതിവ് ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നത് കൃഷിക്കും ഗൃഹനിർമാണത്തിനും ഗുണപരമായ ഉപയോഗത്തിനും മാത്രമാണ്. എന്നാൽ 1993ലെ ഭൂമിപതിവ് ചട്ടത്തിൽ ചെറിയ ഷോപ്പുകൾകൂടി അനുവദനീയമാണ്. പതിവു വ്യവസ്ഥകളുടെ ലംഘനത്തോടു കൂടിയുള്ള നിർമിതികളും വാണിജ്യ നിർമിതികളും അനുവദനീയമല്ല. എന്നാൽ പതിവു വ്യവസ്ഥകളുടെ ലംഘനത്തോടുകൂടിയ വാണിജ്യ-വ്യാപാര കെട്ടിടങ്ങൾ സംസ്ഥാനമൊട്ടുക്കും പതിവ് ഭൂമിയിൽ നിലവിലുള്ളതു യാഥാർഥ്യമാണ്.
ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ വെളിച്ചത്തിൽ മൂന്നാർ ട്രൈബ്യൂണലിന്റെ പരിധിയിലുണ്ടായിരുന്ന എട്ട് വില്ലേജുകളിൽ (ചിന്നക്കനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസണ്‍വാലി) നിർമാണങ്ങൾക്ക് റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
1964ലെ ഭൂമിപതിവു ചട്ടപ്രകാരം പതിവുഭൂമിയിലെ വ്യവസ്ഥകളുടെ ലംഘനമുള്ളതും എന്നാൽ, ഉപജീവനത്തിനാണെന്നു ബോധ്യമുള്ളതുമായ ഭൂമിയുടെ വ്യവസ്ഥകളിലാണു മാറ്റം വരുത്തുന്നത്. മൂന്നാർ പ്രദേശത്തെ ഭൂമി പതിവു ചട്ടങ്ങളുടെ ലംഘനത്തോടുകൂടിയ ചെറിയ നിർമിതികൾ വ്യവസ്ഥകളോടെ സാധൂകരിച്ചു നൽകുന്നതിന് തത്ത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.
1964ലെ ഭൂമിപതിവ് ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നത് കൃഷിക്കും ഗൃഹനിർമാണത്തിനും ഗുണപരമായ ഉപയോഗത്തിനും മാത്രമാണ്. എന്നാൽ 1993ലെ ഭൂമിപതിവ് ചട്ടത്തിൽ ചെറിയ ഷോപ്പുകൾകൂടി അനുവദനീയമാണ്. പതിവു വ്യവസ്ഥകളുടെ ലംഘനത്തോടു കൂടിയുള്ള നിർമിതികളും വാണിജ്യ നിർമിതികളും അനുവദനീയമല്ല. എന്നാൽ പതിവു വ്യവസ്ഥകളുടെ ലംഘനത്തോടുകൂടിയ വാണിജ്യ-വ്യാപാര കെട്ടിടങ്ങൾ സംസ്ഥാനമൊട്ടുക്കും പതിവ് ഭൂമിയിൽ നിലവിലുള്ളതു യാഥാർഥ്യമാണ്.
ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ വെളിച്ചത്തിൽ മൂന്നാർ ട്രൈബ്യൂണലിന്റെ പരിധിയിലുണ്ടായിരുന്ന എട്ട് വില്ലേജുകളിൽ (ചിന്നക്കനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസണ്‍വാലി) നിർമാണങ്ങൾക്ക് റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.