തിരുവനന്തപുരം : പൊതുമരാമത്തു വകുപ്പിൽ അഴിമതി കുറയ്ക്കാൻ കഴിഞ്ഞുവെന്നും വീഴ്ചകൾ ഉണ്ടായപ്പോഴെല്ലാം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞു. രണ്ട് ചീഫ് എൻജിനിയർമാർ ഉൾപ്പെടെ 148 പേരെ സസ്പെന്ഡ് ചെയ്യുകയും 514 പേർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്തു.
മുൻകാലങ്ങളെ അപേക്ഷിച്ച് വകുപ്പിലെ അഴിമതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനും ക്രമക്കേടുകളില്ലാതാക്കുന്നതിനും സോഷ്യൽ ഓഡിറ്റ് സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അൻവർ സാദത്ത്, അനിൽ അക്കരെ തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി സുധാകരൻ.
മുൻകാലങ്ങളെ അപേക്ഷിച്ച് വകുപ്പിലെ അഴിമതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനും ക്രമക്കേടുകളില്ലാതാക്കുന്നതിനും സോഷ്യൽ ഓഡിറ്റ് സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അൻവർ സാദത്ത്, അനിൽ അക്കരെ തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി സുധാകരൻ.