തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചു പരാമർശമുള്ള സി ആൻഡ്എജി റിപ്പോർട്ടിനൊപ്പം ധനമന്ത്രിയുടെ പ്രസ്താവനകൂടി ഉൾപ്പെടുത്തി നിയമസഭയിൽ സമർപ്പിക്കുന്നതിനെതിരേ പ്രതിപക്ഷം. ഇതു കീഴ്വഴക്കങ്ങൾക്കു വിരുദ്ധമാണെന്ന വാദവുമായി വി.ഡി. സതീശൻ ക്രമപ്രശനം ഉന്നയിച്ചു.
എന്നാൽ ഗവർണറുടെ അനുമതിയോടെയാണ് പ്രസ്താവന ഉൾപ്പെടുത്തിയിട്ടുള്ളതെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. തടസവാദം തള്ളിയതിനു ശേഷം ധനമന്ത്രി ഡോ. തോമസ് ഐസക് പ്രസ്താവന ചേർത്തുള്ള സി ആൻഡ്എജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു.
സിആൻഡ്എജി റിപ്പോർട്ടിനൊപ്പം മന്ത്രിയുടെ പ്രസ്താവനകൂടി ഉൾപ്പെടുത്തണമെന്നു ഗവർണർ ആവശ്യപ്പെട്ടോ എന്നു സതീശൻ ചോദിച്ചു. ഗവർണർക്കുകൈമാറുന്ന സിഎജി റിപ്പോർട്ട് ഗവർണറാണ് നിയമസഭയ്ക്കു നൽകുന്നത്. ഗവർണർ ആവശ്യപ്പെടാതെ മന്ത്രിയുടെ പ്രസ്താവന റിപ്പോർട്ടിനൊപ്പം ചേർക്കാനാകില്ല. നിയമസഭയുടെ നടപടിക്രമത്തിൽ ഇല്ലാത്ത കീഴ്വഴക്കങ്ങൾ സൃഷ്ടിക്കരുതെന്നും സതീശൻ ആവശ്യപ്പെട്ടു. സിഎജി റിപ്പോർട്ട് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണു പരിശോധിക്കുന്നത്. സർക്കാരിന്റെ വാദങ്ങൾ അവിടെ അവതരിപ്പിക്കാനുള്ള അവസരമുണ്ട്. അതുകൂടി പരിഗണിച്ചശേഷമാണ് സിഎജി റിപ്പോർട്ട് അംഗീകരിക്കണോ തള്ളിക്കളയണമോ എന്നു നിയമസഭ തീരുമാനിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
എന്നാൽ ഗവർണറുടെ അനുമതിയോടെയാണ് പ്രസ്താവന ഉൾപ്പെടുത്തിയിട്ടുള്ളതെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. തടസവാദം തള്ളിയതിനു ശേഷം ധനമന്ത്രി ഡോ. തോമസ് ഐസക് പ്രസ്താവന ചേർത്തുള്ള സി ആൻഡ്എജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു.
സിആൻഡ്എജി റിപ്പോർട്ടിനൊപ്പം മന്ത്രിയുടെ പ്രസ്താവനകൂടി ഉൾപ്പെടുത്തണമെന്നു ഗവർണർ ആവശ്യപ്പെട്ടോ എന്നു സതീശൻ ചോദിച്ചു. ഗവർണർക്കുകൈമാറുന്ന സിഎജി റിപ്പോർട്ട് ഗവർണറാണ് നിയമസഭയ്ക്കു നൽകുന്നത്. ഗവർണർ ആവശ്യപ്പെടാതെ മന്ത്രിയുടെ പ്രസ്താവന റിപ്പോർട്ടിനൊപ്പം ചേർക്കാനാകില്ല. നിയമസഭയുടെ നടപടിക്രമത്തിൽ ഇല്ലാത്ത കീഴ്വഴക്കങ്ങൾ സൃഷ്ടിക്കരുതെന്നും സതീശൻ ആവശ്യപ്പെട്ടു. സിഎജി റിപ്പോർട്ട് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണു പരിശോധിക്കുന്നത്. സർക്കാരിന്റെ വാദങ്ങൾ അവിടെ അവതരിപ്പിക്കാനുള്ള അവസരമുണ്ട്. അതുകൂടി പരിഗണിച്ചശേഷമാണ് സിഎജി റിപ്പോർട്ട് അംഗീകരിക്കണോ തള്ളിക്കളയണമോ എന്നു നിയമസഭ തീരുമാനിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.