തിരുവനന്തപുരം: യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യകേരളയാത്ര’ ജനുവരി 31 ന് കാസർഗോഡ് നിന്ന് ആരംഭിക്കും. നേരത്തെ ഫെബ്രുവരി ഒന്നിനു യാത്ര തുടങ്ങാനാണു നിശ്ചയിച്ചിരുന്നത്.
യുഡിഎഫ് നേതാക്കളായ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി, എം.എം.ഹസൻ, പി.ജെ.ജോസഫ്, എൻ.കെ.പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി. ദേവരാജൻ, ജോണ്‍ ജോണ്‍, വി.ഡി. സതീശൻ (കോ-ഓർഡിനേറ്റർ) തുടങ്ങിയവർ നേതൃത്വം നൽകും. ജനുവരി 31 വൈകുന്നേരം നാലിന് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും. ’സംശുദ്ധം, സദ്ഭരണം’ എന്ന മുദ്രാവാക്യമുയർത്തി 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യകേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചു ജനുവരി 23ന് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് ധർണ നടത്തും.
സ്വർണക്കടത്തിനും ഡോളർ കള്ളക്കടത്തിനും സഹായം നല്കിയ മുഖ്യമന്ത്രിയും സ്പീക്കറും രാജിവയ്ക്കുക, രൂക്ഷമായ വിലക്കയറ്റത്തിനു പരിഹാരമുണ്ടാക്കുക, കർഷക നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയവ യാണു ആവശ്യങ്ങൾ.
യുഡിഎഫ് നേതാക്കളായ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി, എം.എം.ഹസൻ, പി.ജെ.ജോസഫ്, എൻ.കെ.പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി. ദേവരാജൻ, ജോണ്‍ ജോണ്‍, വി.ഡി. സതീശൻ (കോ-ഓർഡിനേറ്റർ) തുടങ്ങിയവർ നേതൃത്വം നൽകും. ജനുവരി 31 വൈകുന്നേരം നാലിന് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും. ’സംശുദ്ധം, സദ്ഭരണം’ എന്ന മുദ്രാവാക്യമുയർത്തി 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യകേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചു ജനുവരി 23ന് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് ധർണ നടത്തും.
സ്വർണക്കടത്തിനും ഡോളർ കള്ളക്കടത്തിനും സഹായം നല്കിയ മുഖ്യമന്ത്രിയും സ്പീക്കറും രാജിവയ്ക്കുക, രൂക്ഷമായ വിലക്കയറ്റത്തിനു പരിഹാരമുണ്ടാക്കുക, കർഷക നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയവ യാണു ആവശ്യങ്ങൾ.