തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്വിഫ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നടപടികളുമായി മുന്നോട്ടു പോകാമെന്നും എന്നാൽ പരസ്യ പ്രതികരണങ്ങൾ നിർബന്ധമായും ഒഴിവാക്കണമെന്നും എംഡി ബിജു പ്രഭാകറിനോടു മുഖ്യമന്ത്രി പിണറായി വിജയൻ.
ക്ലിഫ് ഹൗസിൽ ബിജു പ്രഭാകറെ വിളിച്ചുവരുത്തിയാണു മുഖ്യമന്ത്രി നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം കെഎസ്ആർടിസിയിൽ ഉദ്യോഗസ്ഥർ നടത്തിവരുന്ന അഴിമതിയെ സംബന്ധിച്ചു പത്രസമ്മേളനം വിളിച്ചു എംഡി വിശദീകരിച്ചിരുന്നു. എംഡിയുടെ നടപടിക്കെതിരെ സിഐടിയുവും പ്രതിപക്ഷ തൊഴിലാളി സംഘടനകളും പ്രതിഷേധവുമായി രംഗത്താണ്. ഈ സാഹചര്യത്തിലാണു ബിജു പ്രഭാകറിനെ മുഖ്യമന്ത്രി വിളിപ്പിച്ചതും പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്നു നിർദേശം നൽകിയതും.
സ്വിഫ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ കെഎസ്ആർടിസിയിൽ എംഡി ബിജു പ്രഭാകർ തൊഴിലാളി യൂണിയനുകമായി നടത്തിയ രണ്ടാവട്ട ചർച്ചയും പരാജയപ്പെട്ടു. പ്രതിപക്ഷ സംഘടനയായ ടിഡിഎഫും ബിഎംഎസും സ്വിഫ്റ്റിനെ പൂർണമായും എതിർത്തപ്പോൾ വ്യവസ്ഥകളോടെ അംഗീകരിക്കാമെന്നായിരുന്നു സിഐടിയു നിലപാട്. ദീർഘദൂര സർവീസുകൾക്കായി പ്രത്യേക കന്പനി രൂപീകരിക്കുന്നതിൽ ജീവനക്കാരുടെ സഹകരണം തേടിയായിരുന്നു എംഡി തൊഴിലാളി യൂണിയനുകളുമായി ഇന്നലെ മൂന്നര മണിക്കൂർ ചർച്ച നടത്തിയത്. പ്രത്യേക കന്പനി രൂപീകരിച്ചേ പുതിയ ബസുകൾ ഓടിക്കാനാകുവെന്ന് ബിജു പ്രഭാകർ യൂണിയൻ നേതാക്കളെ അറിയിച്ചു.
സർക്കാരിന്റെ കാലാവധി അവസാനിക്കും മുന്പ് ഇഷ്ടക്കാരെ നിയമിക്കാൻ നടത്തുന്ന ശ്രമമാണു ഇതിനു പിന്നില്ലെന്നും തീരുമാനം അടിച്ചേൽപ്പിച്ചാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. തൊഴിലാളി സംഘടനകളുടെ പരാതികൾ സർക്കാരിനെ അറിയിക്കാമെന്നു എംഡിയും അറിയിച്ചു. ഇനി മന്ത്രി എ.കെ.ശശീന്ദ്രൻ തൊഴിലാളികളുമായി ചർച്ച നടത്തും.
ക്ലിഫ് ഹൗസിൽ ബിജു പ്രഭാകറെ വിളിച്ചുവരുത്തിയാണു മുഖ്യമന്ത്രി നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം കെഎസ്ആർടിസിയിൽ ഉദ്യോഗസ്ഥർ നടത്തിവരുന്ന അഴിമതിയെ സംബന്ധിച്ചു പത്രസമ്മേളനം വിളിച്ചു എംഡി വിശദീകരിച്ചിരുന്നു. എംഡിയുടെ നടപടിക്കെതിരെ സിഐടിയുവും പ്രതിപക്ഷ തൊഴിലാളി സംഘടനകളും പ്രതിഷേധവുമായി രംഗത്താണ്. ഈ സാഹചര്യത്തിലാണു ബിജു പ്രഭാകറിനെ മുഖ്യമന്ത്രി വിളിപ്പിച്ചതും പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്നു നിർദേശം നൽകിയതും.
സ്വിഫ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ കെഎസ്ആർടിസിയിൽ എംഡി ബിജു പ്രഭാകർ തൊഴിലാളി യൂണിയനുകമായി നടത്തിയ രണ്ടാവട്ട ചർച്ചയും പരാജയപ്പെട്ടു. പ്രതിപക്ഷ സംഘടനയായ ടിഡിഎഫും ബിഎംഎസും സ്വിഫ്റ്റിനെ പൂർണമായും എതിർത്തപ്പോൾ വ്യവസ്ഥകളോടെ അംഗീകരിക്കാമെന്നായിരുന്നു സിഐടിയു നിലപാട്. ദീർഘദൂര സർവീസുകൾക്കായി പ്രത്യേക കന്പനി രൂപീകരിക്കുന്നതിൽ ജീവനക്കാരുടെ സഹകരണം തേടിയായിരുന്നു എംഡി തൊഴിലാളി യൂണിയനുകളുമായി ഇന്നലെ മൂന്നര മണിക്കൂർ ചർച്ച നടത്തിയത്. പ്രത്യേക കന്പനി രൂപീകരിച്ചേ പുതിയ ബസുകൾ ഓടിക്കാനാകുവെന്ന് ബിജു പ്രഭാകർ യൂണിയൻ നേതാക്കളെ അറിയിച്ചു.
സർക്കാരിന്റെ കാലാവധി അവസാനിക്കും മുന്പ് ഇഷ്ടക്കാരെ നിയമിക്കാൻ നടത്തുന്ന ശ്രമമാണു ഇതിനു പിന്നില്ലെന്നും തീരുമാനം അടിച്ചേൽപ്പിച്ചാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. തൊഴിലാളി സംഘടനകളുടെ പരാതികൾ സർക്കാരിനെ അറിയിക്കാമെന്നു എംഡിയും അറിയിച്ചു. ഇനി മന്ത്രി എ.കെ.ശശീന്ദ്രൻ തൊഴിലാളികളുമായി ചർച്ച നടത്തും.