തിരുവനന്തപുരം: സ്കോൾ കേരളയിൽ 10 വർഷം സേവനം പൂർത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നടപടി തുടങ്ങിയെന്ന് മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞു. ഹൈക്കോടതിയിലെ ഹർജികളിലെ തീർപ്പിന് വിധേയമായിട്ടായിരിക്കും നിയമനം. സ്കോൾ കേരളയിൽ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്.
താത്കാലികക്കാരെ നിയമിക്കാനുള്ള കരടു സ്കീം രൂപീകരിച്ചിട്ടുണ്ട്. കരട് സർവീസ് ചട്ടവും സർക്കാരിന്റെ പരിഗണനയിലാണ്. എല്ലാ ജില്ലകളിലും പ്രാദേശിക സേവന കേന്ദ്രങ്ങൾ ആരംഭിച്ചതിനെത്തുടർന്നാണ് മലപ്പുറത്തെ മേഖലാ കേന്ദ്രത്തിലെ ജീവനക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റിയതെന്നും ടി.വി ഇബ്രാഹിമിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
താത്കാലികക്കാരെ നിയമിക്കാനുള്ള കരടു സ്കീം രൂപീകരിച്ചിട്ടുണ്ട്. കരട് സർവീസ് ചട്ടവും സർക്കാരിന്റെ പരിഗണനയിലാണ്. എല്ലാ ജില്ലകളിലും പ്രാദേശിക സേവന കേന്ദ്രങ്ങൾ ആരംഭിച്ചതിനെത്തുടർന്നാണ് മലപ്പുറത്തെ മേഖലാ കേന്ദ്രത്തിലെ ജീവനക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റിയതെന്നും ടി.വി ഇബ്രാഹിമിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.