തിരുവനന്തപുരം: കിഫ്ബി-സിഎജി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിന് പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റി ക്ലീൻ ചിറ്റ് നൽകിയേക്കുമെന്നു സൂചന.
മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ലെന്നാണ് എത്തിക്സ് കമ്മിറ്റിയുടെ വിലയിരുത്തൽ. അതിനാൽ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ നിലനിൽക്കില്ല. പാർലമെന്റ് പ്രിവിലേജസ് കമ്മിറ്റി ചെയർമാനായിരിക്കെ പി.ജെ കുര്യൻ നടത്തിയ റൂളിംഗ് എ. പ്രദീപ് കുമാർ അധ്യക്ഷനായ നിയമസഭാ പ്രിവിലേജ് കമ്മിറ്റി മുഖവിലയ്ക്കെടുക്കുകയും അവകാശ ലംഘനമുണ്ടായിട്ടില്ലെന്ന നിഗമനത്തിലേക്കു നീങ്ങുകയും ചെയ്തെന്നാണ് അറിയുന്നത്. വിഷയം സഭ ചർച്ച ചെയ്തു മന്ത്രി അവകാശലംഘനം നടത്തിയിട്ടുണ്ടോ എന്ന് തീരുമാനിക്കട്ടെ എന്നൊരു നിർദേശവും എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിലുണ്ടാകുമെന്നും സൂചനയുണ്ട്. മൂന്നു പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് തീരുമാനം.
മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ലെന്നാണ് എത്തിക്സ് കമ്മിറ്റിയുടെ വിലയിരുത്തൽ. അതിനാൽ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ നിലനിൽക്കില്ല. പാർലമെന്റ് പ്രിവിലേജസ് കമ്മിറ്റി ചെയർമാനായിരിക്കെ പി.ജെ കുര്യൻ നടത്തിയ റൂളിംഗ് എ. പ്രദീപ് കുമാർ അധ്യക്ഷനായ നിയമസഭാ പ്രിവിലേജ് കമ്മിറ്റി മുഖവിലയ്ക്കെടുക്കുകയും അവകാശ ലംഘനമുണ്ടായിട്ടില്ലെന്ന നിഗമനത്തിലേക്കു നീങ്ങുകയും ചെയ്തെന്നാണ് അറിയുന്നത്. വിഷയം സഭ ചർച്ച ചെയ്തു മന്ത്രി അവകാശലംഘനം നടത്തിയിട്ടുണ്ടോ എന്ന് തീരുമാനിക്കട്ടെ എന്നൊരു നിർദേശവും എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിലുണ്ടാകുമെന്നും സൂചനയുണ്ട്. മൂന്നു പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് തീരുമാനം.