തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന തിരുവനന്തപുരം-മംഗലാപുരം മലബാർ എക്സ്പ്രസ് ട്രെയിനിനു തീപിടിച്ചു. ഫയർഫോഴ്സിന്റെ സഹായത്തോടെ തീ അണയ്ക്കാൻ കഴിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി.
മംഗലാപുരത്തുനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ രാവിലെ എഴരയോടെയാണു വർക്കലയ്ക്കു സമീപം തീപിടിത്തമുണ്ടായത്. എൻജിനു പിന്നിൽ പാഴ്സൽ ബോഗിയിലുണ്ടായിരുന്ന ബൈക്കിൽനിന്നാണ് അദ്യം തീപിടിച്ചതെന്നാണു പ്രാഥമിക നിഗമനം. പാഴ്സൽ ബോഗിയിലെ രണ്ടു ബൈക്കുകൾ കത്തിനശിച്ചു. യാത്രക്കാർക്കു പരിക്കില്ല. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സുരക്ഷാ വിഭാഗത്തിനായിരിക്കും അന്വേഷണചുമതല.
കാപ്പിൽ സ്റ്റേഷനടുത്തെത്തിയപ്പോൾ ട്രെയിനിൽനിന്നു പുക ഉയരുന്നതു യാത്രക്കാരുടെയും റെയിൽവേ ഗേറ്റ് കീപ്പറുടെയും ശ്രദ്ധയിൽപ്പെട്ടു. യാത്രക്കാർ ചങ്ങല വലിക്കുകയും റെയിൽവേ ഗേറ്റ് കീപ്പർ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും ചെയ്തു.
ട്രെയിൻ നിർത്തിയ ഉടൻതന്നെ ലോക്കോ പൈലറ്റ്, ഗാർഡ് യാത്രക്കാർ എന്നിവർ ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും തീ കുടുതൽ പടർന്നു. തുടർന്നു ലോക്കോ പൈലറ്റ് ഫയർഫോഴ്സിന്റെ സഹായം തേടി. പരവൂരിൽനിന്നു രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കുകയായിരുന്നു. 9.10 ഓടെയാണ് തീ പൂർണമായി അണയ്ക്കാൻ കഴിഞ്ഞത്. തീ അണച്ചതിനെത്തുടർന്ന് ട്രെയിൻ, യാത്ര പുനരാരംഭിച്ചു.
വർക്കല സ്റ്റേഷനിൽ സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എൻജിനിയറുടെ നേതൃത്വത്തിൽ, തീപിടിത്തമുണ്ടായ ബോഗിയിൽ പരിശോധന നടത്തി. കോച്ചിന് കാര്യമായ കേടുപാടുകളുണ്ടായിട്ടില്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.
രാവിലെ 11 ഓടെ തിരുവനന്തപുരത്ത് യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയതിനുശേഷം ഉന്നതപരിശോധനയ്ക്കായി പാഴ്സൽ വാൻ വേർപെടുത്തി മാറ്റി. മറ്റൊരു പാഴ്സൽ വാൻ ഉൾപ്പെടുത്തിയാണ് ട്രെയിൻ മംഗലാപുരത്തേക്ക് തിരിച്ചുപോയത്. ബൈക്കുകൾ തമ്മിലുരഞ്ഞ് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മംഗലാപുരത്തുനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ രാവിലെ എഴരയോടെയാണു വർക്കലയ്ക്കു സമീപം തീപിടിത്തമുണ്ടായത്. എൻജിനു പിന്നിൽ പാഴ്സൽ ബോഗിയിലുണ്ടായിരുന്ന ബൈക്കിൽനിന്നാണ് അദ്യം തീപിടിച്ചതെന്നാണു പ്രാഥമിക നിഗമനം. പാഴ്സൽ ബോഗിയിലെ രണ്ടു ബൈക്കുകൾ കത്തിനശിച്ചു. യാത്രക്കാർക്കു പരിക്കില്ല. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സുരക്ഷാ വിഭാഗത്തിനായിരിക്കും അന്വേഷണചുമതല.
കാപ്പിൽ സ്റ്റേഷനടുത്തെത്തിയപ്പോൾ ട്രെയിനിൽനിന്നു പുക ഉയരുന്നതു യാത്രക്കാരുടെയും റെയിൽവേ ഗേറ്റ് കീപ്പറുടെയും ശ്രദ്ധയിൽപ്പെട്ടു. യാത്രക്കാർ ചങ്ങല വലിക്കുകയും റെയിൽവേ ഗേറ്റ് കീപ്പർ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും ചെയ്തു.
ട്രെയിൻ നിർത്തിയ ഉടൻതന്നെ ലോക്കോ പൈലറ്റ്, ഗാർഡ് യാത്രക്കാർ എന്നിവർ ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും തീ കുടുതൽ പടർന്നു. തുടർന്നു ലോക്കോ പൈലറ്റ് ഫയർഫോഴ്സിന്റെ സഹായം തേടി. പരവൂരിൽനിന്നു രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കുകയായിരുന്നു. 9.10 ഓടെയാണ് തീ പൂർണമായി അണയ്ക്കാൻ കഴിഞ്ഞത്. തീ അണച്ചതിനെത്തുടർന്ന് ട്രെയിൻ, യാത്ര പുനരാരംഭിച്ചു.
വർക്കല സ്റ്റേഷനിൽ സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എൻജിനിയറുടെ നേതൃത്വത്തിൽ, തീപിടിത്തമുണ്ടായ ബോഗിയിൽ പരിശോധന നടത്തി. കോച്ചിന് കാര്യമായ കേടുപാടുകളുണ്ടായിട്ടില്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.
രാവിലെ 11 ഓടെ തിരുവനന്തപുരത്ത് യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയതിനുശേഷം ഉന്നതപരിശോധനയ്ക്കായി പാഴ്സൽ വാൻ വേർപെടുത്തി മാറ്റി. മറ്റൊരു പാഴ്സൽ വാൻ ഉൾപ്പെടുത്തിയാണ് ട്രെയിൻ മംഗലാപുരത്തേക്ക് തിരിച്ചുപോയത്. ബൈക്കുകൾ തമ്മിലുരഞ്ഞ് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.