തിരുവനന്തപുരം: കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കോവിഡ് കാലത്ത് താത്കാലികമായി നിർത്തിവച്ചിരുന്ന പരിശോധനകൾ ഇന്നലെ മുതൽ ശക്തമാക്കി.
ഓപ്പറേഷൻ സ്ക്രീൻ എന്നു പേരിട്ടിരിക്കുന്ന പരിശോധനയിൽ ഇന്നലെ നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്. ആദ്യ ഘട്ടത്തിൽ 1250 രൂപയാണ് പിഴ ഈടാക്കുന്നത്. തുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുക ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കും. പിഴ അടയ്ക്കുന്നതിനൊപ്പം കർട്ടനോ ഫിലിമോ നീക്കിയതായി തൊട്ടടുത്ത ആർടി ഓഫീസിൽ വാഹനമെത്തിച്ച് സാക്ഷ്യപ്പെടുത്തുകയും വേണം. മന്ത്രിമാർ ഉൾപ്പെടെ ആർക്കും ഇളവ് നൽകിയിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. നിയമലംഘനങ്ങൾ നടത്തുന്ന സർക്കാർ, അർധസർക്കാർ, സ്വകാര്യ വാഹനങ്ങൾക്കെതിരേ നടപടിയുണ്ടാകും.
അതേസമയം, ഇന്നലെ തിരുവനന്തപുരത്തു നടന്ന വാഹന പരിശോധനയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിൽ കർട്ടൻ ഉണ്ടായിരുന്നിട്ടും പരിശോധനയില്ലാതെ കടന്നുപോയതായി ആരോപണമുയർന്നു. എന്നാൽ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ വാഹനത്തിനു പിഴയീടാക്കുകയും ചെയ്തു.
അധികനേരം വാഹനങ്ങൾ തടഞ്ഞു നിർത്താതെ ഫോട്ടോയെടുത്ത് ഇ ചെലാൻ വഴി പിഴ മെസേജ് അയയ്ക്കുകയാണ് ചെയ്യുന്നത്. കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ എല്ലാ വാഹനങ്ങൾക്കും പിടിവീഴും.
എന്നാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്ന് നിർദേശിച്ചിട്ടുണ്ട്. ഹൈക്കോടതിയും സുപ്രീം കോടതിയും ആവശ്യപ്പെട്ടിട്ടും ചില ഉന്നതർ കർട്ടനും ഫിലിമും നീക്കാത്തത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു.
ഓപ്പറേഷൻ സ്ക്രീൻ ഇന്നുമുതൽ സംസ്ഥാന വ്യാപകമായി നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തുടർച്ചയായി രണ്ടാഴ്ച പരിശോധനയുണ്ടാകും. സംസ്ഥാനത്ത് മുഖ്യമന്ത്രിക്കും ഇസഡ് കാറ്റഗറി സുരക്ഷയുള്ളവർക്കും മാത്രമാണ് കൂളിംഗ് ഫിലിമുകളോ കർട്ടനോ ഉപയോഗിക്കാൻ അനുമതിയുള്ളത്. ഇതുസംബന്ധിച്ച പരാതികൾ അറിയിക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്.
ഓപ്പറേഷൻ സ്ക്രീൻ എന്നു പേരിട്ടിരിക്കുന്ന പരിശോധനയിൽ ഇന്നലെ നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്. ആദ്യ ഘട്ടത്തിൽ 1250 രൂപയാണ് പിഴ ഈടാക്കുന്നത്. തുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുക ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കും. പിഴ അടയ്ക്കുന്നതിനൊപ്പം കർട്ടനോ ഫിലിമോ നീക്കിയതായി തൊട്ടടുത്ത ആർടി ഓഫീസിൽ വാഹനമെത്തിച്ച് സാക്ഷ്യപ്പെടുത്തുകയും വേണം. മന്ത്രിമാർ ഉൾപ്പെടെ ആർക്കും ഇളവ് നൽകിയിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. നിയമലംഘനങ്ങൾ നടത്തുന്ന സർക്കാർ, അർധസർക്കാർ, സ്വകാര്യ വാഹനങ്ങൾക്കെതിരേ നടപടിയുണ്ടാകും.
അതേസമയം, ഇന്നലെ തിരുവനന്തപുരത്തു നടന്ന വാഹന പരിശോധനയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിൽ കർട്ടൻ ഉണ്ടായിരുന്നിട്ടും പരിശോധനയില്ലാതെ കടന്നുപോയതായി ആരോപണമുയർന്നു. എന്നാൽ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ വാഹനത്തിനു പിഴയീടാക്കുകയും ചെയ്തു.
അധികനേരം വാഹനങ്ങൾ തടഞ്ഞു നിർത്താതെ ഫോട്ടോയെടുത്ത് ഇ ചെലാൻ വഴി പിഴ മെസേജ് അയയ്ക്കുകയാണ് ചെയ്യുന്നത്. കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ എല്ലാ വാഹനങ്ങൾക്കും പിടിവീഴും.
എന്നാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്ന് നിർദേശിച്ചിട്ടുണ്ട്. ഹൈക്കോടതിയും സുപ്രീം കോടതിയും ആവശ്യപ്പെട്ടിട്ടും ചില ഉന്നതർ കർട്ടനും ഫിലിമും നീക്കാത്തത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു.
ഓപ്പറേഷൻ സ്ക്രീൻ ഇന്നുമുതൽ സംസ്ഥാന വ്യാപകമായി നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തുടർച്ചയായി രണ്ടാഴ്ച പരിശോധനയുണ്ടാകും. സംസ്ഥാനത്ത് മുഖ്യമന്ത്രിക്കും ഇസഡ് കാറ്റഗറി സുരക്ഷയുള്ളവർക്കും മാത്രമാണ് കൂളിംഗ് ഫിലിമുകളോ കർട്ടനോ ഉപയോഗിക്കാൻ അനുമതിയുള്ളത്. ഇതുസംബന്ധിച്ച പരാതികൾ അറിയിക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്.