കൊല്ലം: മംഗലാപുരം- തിരുവനന്തപുരം മലബാർ എക്സ്പ്രസ് വൻ അഗ്നിബാധയിൽനിന്ന് ഒഴിവായത് പരവൂർ കോട്ടുവൻകോണം സ്വദേശി എസ്. സുനിലിന്റെ (38) അവസരോചിത ഇടപെടൽ മൂലം. ഈ യുവാവിന്റെ ജാഗ്രതയിൽ വഴിമാറിയത് മറ്റൊരു ‘വാഗൺ ട്രാജഡി’.
കൊച്ചുവേളിയിൽ സ്വകാര്യ ഓട്ടോമൊബൈൽ സ്ഥാപനത്തിലെ മാനേജരായ സുനിൽ മലബാർ എക്സ്പ്രസിലെ സ്ഥിരം യാത്രക്കാരനാണ്. പതിവു പോലെ രാവിലെ 7.30 ന് മലബാർ എക്സ്പ്രസ് പരവൂരിൽ നിന്നു പുറപ്പെട്ടു. എൻജിനു പുറകിൽ പാഴ്സൽ വാൻ. അതിനോടുചേർന്നുള്ള ഡി-ഒന്ന് കോച്ചിലായിരുന്നു സുനിൽ ഇരുന്നത്. വണ്ടി കാപ്പിൽ സ്റ്റേഷൻ കടന്നപ്പോൾ കോച്ചിനുള്ളിൽ വല്ലാത്ത ദുർഗന്ധം ഇരച്ചുകയറി. കാറ്റടിച്ചപ്പോൾ ഗന്ധം ഇരട്ടിയായി.
കാര്യമറിയാൻ വാതിലിനടുത്തു വന്ന് പുറത്തേക്കുനോക്കിയപ്പോൾ പാർസൽ വാനിൽ നിന്ന് തീയും പുകയും ഉയരുന്നതാണു കണ്ടതെന്ന് സുനിൽ പറഞ്ഞു. ഒരു നിമിഷം പകച്ചെങ്കിലും ട്രെയിനിന് തീ പിടിച്ച വിവരം എല്ലാവരെയും ഉറക്കെ വിളിച്ചറിയിച്ചു.
പരിഭ്രാന്തരായ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ എന്തു ചെയ്യണമെന്ന് അറിയാതെ അന്തം വിട്ടു. യാത്രക്കാരിൽ ചിലർ അപായച്ചങ്ങല വലിച്ചതോടെ വണ്ടി മുന്നോട്ട് നീങ്ങി നിന്നു. അപ്പോഴേക്കും കോച്ച് നിറയെ പുകയായിരുന്നു.
ഏറെ പണിപ്പെട്ട് സുനിലും കൂട്ടരും സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരെ ഞൊടിയിടയിൽ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഗാർഡ് ഓടിയെത്തി പാഴ്സൽ വാൻ തുറന്നപ്പോഴേക്കും പകുതിയോളം ഭാഗംകത്തിയമരുന്നതാണു കാ ണാനായത്.
ലോക്കോ പൈലറ്റും വണ്ടിയിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരും നാട്ടുകാരും ചേർന്ന് നാല് ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് തീയണയ്ക്കാൻ തീ ആളിപ്പടർന്നതേയുള്ളൂ.
ഇതിനിടയിൽ സ്റ്റേഷൻ മാസ്റ്ററെ വിളിച്ച് ഗാർഡ് ഫയർഫോഴ്സിന്റെ സേവനം അഭ്യർഥിച്ചു. ഫയർഫോഴ്സ് എത്തും മുമ്പേ റെയിൽവേ ജീവനക്കാർ എൻജിനും പാഴ്സൽ വാനും ഒഴികേയുള്ള ഭാഗം ഇളക്കി അൽപ്പം മുന്നോട്ട് മാറ്റി നിർത്തി. വർക്കലയിൽനിന്നും പരവൂരിൽനിന്നും എത്തിയ ഫയർഫോഴ്സ് 15 മിനിട്ട് പരിശ്രമിച്ചാണ് തീയണച്ചത്.
പാഴ്സൽ വാനിലുണ്ടായിരുന്ന രണ്ട് ബൈക്കുകൾക്കാണു തീപിടിച്ചത്. ഇതിൽ ഒരു ബൈക്ക് അഗ്നിഗോളം പോലെ ട്രാക്കിന് സമീപം തെറിച്ചുവീണുവെന്നും സുനിൽ ദീപികയോടു പറഞ്ഞു.
ഒരു വലിയ ദുരന്തം തന്റെ ചെറിയ ഇടപെടലിൽ ഇല്ലാതാക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഫ്രണ്ട്സ് ഓൺ റെയിൽസ് എന്ന സംഘടനയുടെ സജീവ പ്രവർത്തകനായ സുനിൽ എന്ന സുനിൽ മാവിള.
എസ്.ആർ.സുധീർകുമാർ
കൊച്ചുവേളിയിൽ സ്വകാര്യ ഓട്ടോമൊബൈൽ സ്ഥാപനത്തിലെ മാനേജരായ സുനിൽ മലബാർ എക്സ്പ്രസിലെ സ്ഥിരം യാത്രക്കാരനാണ്. പതിവു പോലെ രാവിലെ 7.30 ന് മലബാർ എക്സ്പ്രസ് പരവൂരിൽ നിന്നു പുറപ്പെട്ടു. എൻജിനു പുറകിൽ പാഴ്സൽ വാൻ. അതിനോടുചേർന്നുള്ള ഡി-ഒന്ന് കോച്ചിലായിരുന്നു സുനിൽ ഇരുന്നത്. വണ്ടി കാപ്പിൽ സ്റ്റേഷൻ കടന്നപ്പോൾ കോച്ചിനുള്ളിൽ വല്ലാത്ത ദുർഗന്ധം ഇരച്ചുകയറി. കാറ്റടിച്ചപ്പോൾ ഗന്ധം ഇരട്ടിയായി.
കാര്യമറിയാൻ വാതിലിനടുത്തു വന്ന് പുറത്തേക്കുനോക്കിയപ്പോൾ പാർസൽ വാനിൽ നിന്ന് തീയും പുകയും ഉയരുന്നതാണു കണ്ടതെന്ന് സുനിൽ പറഞ്ഞു. ഒരു നിമിഷം പകച്ചെങ്കിലും ട്രെയിനിന് തീ പിടിച്ച വിവരം എല്ലാവരെയും ഉറക്കെ വിളിച്ചറിയിച്ചു.
പരിഭ്രാന്തരായ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ എന്തു ചെയ്യണമെന്ന് അറിയാതെ അന്തം വിട്ടു. യാത്രക്കാരിൽ ചിലർ അപായച്ചങ്ങല വലിച്ചതോടെ വണ്ടി മുന്നോട്ട് നീങ്ങി നിന്നു. അപ്പോഴേക്കും കോച്ച് നിറയെ പുകയായിരുന്നു.
ഏറെ പണിപ്പെട്ട് സുനിലും കൂട്ടരും സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരെ ഞൊടിയിടയിൽ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഗാർഡ് ഓടിയെത്തി പാഴ്സൽ വാൻ തുറന്നപ്പോഴേക്കും പകുതിയോളം ഭാഗംകത്തിയമരുന്നതാണു കാ ണാനായത്.
ലോക്കോ പൈലറ്റും വണ്ടിയിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരും നാട്ടുകാരും ചേർന്ന് നാല് ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് തീയണയ്ക്കാൻ തീ ആളിപ്പടർന്നതേയുള്ളൂ.
ഇതിനിടയിൽ സ്റ്റേഷൻ മാസ്റ്ററെ വിളിച്ച് ഗാർഡ് ഫയർഫോഴ്സിന്റെ സേവനം അഭ്യർഥിച്ചു. ഫയർഫോഴ്സ് എത്തും മുമ്പേ റെയിൽവേ ജീവനക്കാർ എൻജിനും പാഴ്സൽ വാനും ഒഴികേയുള്ള ഭാഗം ഇളക്കി അൽപ്പം മുന്നോട്ട് മാറ്റി നിർത്തി. വർക്കലയിൽനിന്നും പരവൂരിൽനിന്നും എത്തിയ ഫയർഫോഴ്സ് 15 മിനിട്ട് പരിശ്രമിച്ചാണ് തീയണച്ചത്.
പാഴ്സൽ വാനിലുണ്ടായിരുന്ന രണ്ട് ബൈക്കുകൾക്കാണു തീപിടിച്ചത്. ഇതിൽ ഒരു ബൈക്ക് അഗ്നിഗോളം പോലെ ട്രാക്കിന് സമീപം തെറിച്ചുവീണുവെന്നും സുനിൽ ദീപികയോടു പറഞ്ഞു.
ഒരു വലിയ ദുരന്തം തന്റെ ചെറിയ ഇടപെടലിൽ ഇല്ലാതാക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഫ്രണ്ട്സ് ഓൺ റെയിൽസ് എന്ന സംഘടനയുടെ സജീവ പ്രവർത്തകനായ സുനിൽ എന്ന സുനിൽ മാവിള.
എസ്.ആർ.സുധീർകുമാർ