തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കോവിഡ് വാക്സിൻ കുത്തിവയ്പ് എടുക്കും. ബുധനാഴ്ച കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ് ദിവസമായതിനാലാണ് ആ ദിവസം ഒഴിവാക്കിയത്. തുടർച്ചയായ കോവിഡ് വാക്സിനേഷനുവേണ്ടിയുള്ള വാക്സിനേഷൻ കേന്ദ്രങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
വരും ദിവസങ്ങളിലും 100 പേരെ വച്ച് 133 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. ചില ചെറിയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവരുടെ വാക്സിനേഷൻ പൂർത്തിയായതിനാൽ ജില്ലകളുടെ മേൽനോട്ടത്തിൽ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കും. ഇന്നു മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിലും ചൊവ്വാഴ്ച മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങും. പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഉടൻ വാക്സിനേഷൻ കേന്ദ്രങ്ങളാരംഭിക്കും. തിരുവനന്തപുരം ജില്ലയിൽ പൂഴനാട്, മണമ്പൂർ, വർക്കല എന്നിവിടങ്ങളിലെ ആശുപത്രികളിൽ വാക്സിനേഷൻ പൂർത്തിയായിട്ടുണ്ട്.
എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിൽ വീതവും ബാക്കി ജില്ലകളിൽ ഒന്പതു കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ നടക്കുന്നത്.
ഓരോ കേന്ദ്രത്തിലും രാവിലെ ഒന്പതു മുതൽ അഞ്ചുവരെയാണ് വാക്സിൻ നൽകുന്നത്. വാക്സിൻ എടുക്കേണ്ട സ്ഥലം രജിസ്റ്റർ ചെയ്ത ആളിനെ എസ്എംഎസിലൂടെ അറിയിക്കും. ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകരാണ് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചത്. ആർക്കും പാർശ്വഫലങ്ങളൊന്നുമുണ്ടായിട്ടില്ല.
വരും ദിവസങ്ങളിലും 100 പേരെ വച്ച് 133 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. ചില ചെറിയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവരുടെ വാക്സിനേഷൻ പൂർത്തിയായതിനാൽ ജില്ലകളുടെ മേൽനോട്ടത്തിൽ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കും. ഇന്നു മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിലും ചൊവ്വാഴ്ച മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങും. പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഉടൻ വാക്സിനേഷൻ കേന്ദ്രങ്ങളാരംഭിക്കും. തിരുവനന്തപുരം ജില്ലയിൽ പൂഴനാട്, മണമ്പൂർ, വർക്കല എന്നിവിടങ്ങളിലെ ആശുപത്രികളിൽ വാക്സിനേഷൻ പൂർത്തിയായിട്ടുണ്ട്.
എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിൽ വീതവും ബാക്കി ജില്ലകളിൽ ഒന്പതു കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ നടക്കുന്നത്.
ഓരോ കേന്ദ്രത്തിലും രാവിലെ ഒന്പതു മുതൽ അഞ്ചുവരെയാണ് വാക്സിൻ നൽകുന്നത്. വാക്സിൻ എടുക്കേണ്ട സ്ഥലം രജിസ്റ്റർ ചെയ്ത ആളിനെ എസ്എംഎസിലൂടെ അറിയിക്കും. ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകരാണ് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചത്. ആർക്കും പാർശ്വഫലങ്ങളൊന്നുമുണ്ടായിട്ടില്ല.