തിരുവനന്തപുരം: സിപിഎം നിലപാടിൽ പ്രതിഷേധിച്ചു പൂന്തുറ സിറാജ് ഐഎൻഎൽ വിട്ടു, പിഡിപിയിലേക്കു മടങ്ങി. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ മുഖവും ശബ്ദവും ഇഷ്ടമില്ലാത്ത സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് ഐഎൻഎൽ വിട്ടു സാധാരണ പ്രവർത്തകനായി പിഡിപിയിലേക്കു മടങ്ങുന്നതെന്നു മുൻ വർക്കിംഗ് ചെയർമാൻ കൂടിയായ പൂന്തുറ സിറാജ് അറിയിച്ചു.
ചികിത്സയുമായി ബന്ധപ്പെട്ടു സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പൂന്തുറ സിറാജ് മടങ്ങിയെത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പൂന്തുറ സിറാജ് പിഡിപിയിൽ നിന്നു രാജിവച്ച് ഐഎൻഎല്ലിൽ ചേർന്നിരുന്നു. തുടർന്നു തിരുവനന്തപുരം കോർപറേഷനിലെ മാണിക്കവിളാകം വാർഡിൽനിന്നു മത്സരിക്കാൻ ധാരണയായി.
എന്നാൽ, സിപിഎം ജില്ലാ കമ്മിറ്റി എതിർത്തു. തുടർന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനുമായി, ഐഎൻഎൽ നേതാക്കൾ ചർച്ച നടത്തി. പൂന്തുറ സിറാജിനെ ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നാണു വിജയരാഘവൻ അറിയിച്ചത്. തുടർന്നു സീറ്റും ലഭിച്ചില്ല.
ചികിത്സയുമായി ബന്ധപ്പെട്ടു സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പൂന്തുറ സിറാജ് മടങ്ങിയെത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പൂന്തുറ സിറാജ് പിഡിപിയിൽ നിന്നു രാജിവച്ച് ഐഎൻഎല്ലിൽ ചേർന്നിരുന്നു. തുടർന്നു തിരുവനന്തപുരം കോർപറേഷനിലെ മാണിക്കവിളാകം വാർഡിൽനിന്നു മത്സരിക്കാൻ ധാരണയായി.
എന്നാൽ, സിപിഎം ജില്ലാ കമ്മിറ്റി എതിർത്തു. തുടർന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനുമായി, ഐഎൻഎൽ നേതാക്കൾ ചർച്ച നടത്തി. പൂന്തുറ സിറാജിനെ ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നാണു വിജയരാഘവൻ അറിയിച്ചത്. തുടർന്നു സീറ്റും ലഭിച്ചില്ല.