തിരുവനന്തപുരം: അടൂർ സബ്സിഡിയറി പോലീസ് കാന്റീൻ നടത്തിപ്പിൽ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് കെഎപി മൂന്നാം ബറ്റാലിയൻ കമൻഡാന്റ് ജെ. ജയനാഥിന്റെ റിപ്പോർട്ട്. കാന്റീനിലേക്ക് സാധനങ്ങൾ വാങ്ങുന്നതിലും ഗുരുതര സാന്പത്തിക ക്രമക്കേടുകൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് ജയനാഥ് നൽകിയ റിപ്പോർട്ടാണ് പുറത്തു വന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിരന്തരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് തനിക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടയിലാണ് അഴിമതികൾ ചൂണ്ടിക്കാട്ടിയുള്ള ജയനാഥിന്റെ റിപ്പോർട്ട്.
2018-19 കാലയളവിൽ ചെലവാകാൻ സാധ്യതയില്ലാത്ത 42.29 ലക്ഷം രൂപയുടെ സാധനങ്ങൾ കാന്റീനിലേക്ക് വാങ്ങിക്കൂട്ടിയെന്നും ഇതിൽ 11 ലക്ഷം രൂപയുടെ സാധനങ്ങൾ നിലവിൽ കാണാനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാൽ ഉള്ള നിർദേശ പ്രകാരമാണ് ഇത്തരത്തിലുള്ള വാങ്ങിക്കൂട്ടൽ നടന്നത്. പോലീസ് ആസ്ഥാനത്തെ ഒരു ഉദ്യേഗസ്ഥയുടെ നിർദേശവും ഇതിന്റെ പിന്നിലുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
കാന്റീൻ സ്റ്റോക്കിൽ കണക്കിൽപ്പെടാത്ത 2.2 ലക്ഷം രൂപയുടെ സാധനങ്ങൾ കണ്ടെത്തി. കാന്റീനിൽ സേവനം അനുഷ്ഠിച്ചു വരുന്ന സ്റ്റാഫ് ആരും തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും ഗോഡൗണ് നിർമാണത്തിൽ വലിയ ക്രമക്കേടുകൾ നടന്നതടക്കമുള്ള കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
പ്രതിവർഷം 15 മുതൽ 20 കോടി രൂപ വരെ വിൽപ്പന നടക്കുന്ന കേരളത്തിലെ ചെറിയ കാന്റീനുകളിൽ ഒന്നാണ് അടൂർ. ഇവിടെ പോലും ഇത്രയധികം ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിൽ മറ്റ് കാന്റീനുകളിലും ഇതുപോലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു വേണം കരുതാനെന്നും ജയനാഥ് ചൂണ്ടിക്കാട്ടുന്നു.
കാന്റീൻ പ്രവർത്തനങ്ങൾ സ്വതന്ത്രമായി ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും നിലവിലുള്ള കാന്റീൻ കമ്മിറ്റികൾ പൊളിച്ചെഴുതിയാൽ മാത്രമേ കൂടുതൽ ക്രമക്കേടുകൾ പുറത്തു കൊണ്ടുവരാൻ കഴിയൂ. ഈ ക്രമക്കേടുകൾ അന്വേഷിക്കാൻ പോലീസിന് പുറത്തുനിന്നുള്ള ഏതെങ്കിലും ഒരു അന്വേഷണ സംഘത്തെ നിയോഗിക്കുന്നതായിരിക്കും ഉചിതമെന്നും ഡിജിപിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിരന്തരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് തനിക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടയിലാണ് അഴിമതികൾ ചൂണ്ടിക്കാട്ടിയുള്ള ജയനാഥിന്റെ റിപ്പോർട്ട്.
2018-19 കാലയളവിൽ ചെലവാകാൻ സാധ്യതയില്ലാത്ത 42.29 ലക്ഷം രൂപയുടെ സാധനങ്ങൾ കാന്റീനിലേക്ക് വാങ്ങിക്കൂട്ടിയെന്നും ഇതിൽ 11 ലക്ഷം രൂപയുടെ സാധനങ്ങൾ നിലവിൽ കാണാനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാൽ ഉള്ള നിർദേശ പ്രകാരമാണ് ഇത്തരത്തിലുള്ള വാങ്ങിക്കൂട്ടൽ നടന്നത്. പോലീസ് ആസ്ഥാനത്തെ ഒരു ഉദ്യേഗസ്ഥയുടെ നിർദേശവും ഇതിന്റെ പിന്നിലുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
കാന്റീൻ സ്റ്റോക്കിൽ കണക്കിൽപ്പെടാത്ത 2.2 ലക്ഷം രൂപയുടെ സാധനങ്ങൾ കണ്ടെത്തി. കാന്റീനിൽ സേവനം അനുഷ്ഠിച്ചു വരുന്ന സ്റ്റാഫ് ആരും തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും ഗോഡൗണ് നിർമാണത്തിൽ വലിയ ക്രമക്കേടുകൾ നടന്നതടക്കമുള്ള കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
പ്രതിവർഷം 15 മുതൽ 20 കോടി രൂപ വരെ വിൽപ്പന നടക്കുന്ന കേരളത്തിലെ ചെറിയ കാന്റീനുകളിൽ ഒന്നാണ് അടൂർ. ഇവിടെ പോലും ഇത്രയധികം ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിൽ മറ്റ് കാന്റീനുകളിലും ഇതുപോലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു വേണം കരുതാനെന്നും ജയനാഥ് ചൂണ്ടിക്കാട്ടുന്നു.
കാന്റീൻ പ്രവർത്തനങ്ങൾ സ്വതന്ത്രമായി ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും നിലവിലുള്ള കാന്റീൻ കമ്മിറ്റികൾ പൊളിച്ചെഴുതിയാൽ മാത്രമേ കൂടുതൽ ക്രമക്കേടുകൾ പുറത്തു കൊണ്ടുവരാൻ കഴിയൂ. ഈ ക്രമക്കേടുകൾ അന്വേഷിക്കാൻ പോലീസിന് പുറത്തുനിന്നുള്ള ഏതെങ്കിലും ഒരു അന്വേഷണ സംഘത്തെ നിയോഗിക്കുന്നതായിരിക്കും ഉചിതമെന്നും ഡിജിപിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.