പാനൂർ: എൽജെഡി-ജെഡിഎസ് ലയനം സംബന്ധിച്ച് കുറേയേറെ ചർച്ചകൾ നടന്നെങ്കിലും തീരുമാനമായിട്ടില്ലെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ എംപി പറഞ്ഞു. പി.ആർ. കുറുപ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോഷ്യലിസ്റ്റ് ഐക്യം എല്ലാ സോഷ്യലിസ്റ്റുകളുടെയും മനസിലെ വറ്റാത്ത ആഗ്രഹമാണ്.
വിഘടിച്ചുനിൽക്കുന്ന രണ്ട് പാർട്ടികൾ യോജിക്കുന്ന കാര്യത്തിൽ പരിശോധന നടക്കുകയാണ്. ലയനമുണ്ടാകുന്നതുവരെ എൽജെഡിയായി തുടരും. ലയനം നടക്കുമോയെന്നത് കാലത്തിനേ പറയാനാകൂ. അതുവരെ സംശയം കൂടാതെ എൽജെഡിക്കാരായി എല്ലാവരും പ്രവർത്തിക്കണം. ലയനം സമയമാകുമ്പോൾ, നടക്കുമ്പോൾ നടക്കട്ടെ. അതിന്റെ പേരിൽ ആശയക്കുഴപ്പം വേണ്ട. കർണാടകയിലെ ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിംഗിന് അവസരം കൊടുക്കാതെ, പ്രതിപക്ഷഭേദഗതി അംഗീകരിക്കാതെ ഏകപക്ഷീയമായ രീതിയിലാണ് ബിൽ പാസാക്കിയെടുത്തത്. രണ്ടോ മൂന്നോ കമ്പനികൾക്കുവേണ്ടി കാർഷികമേഖലയെയും ഭക്ഷ്യമേഖലയെയും തീറെഴുതിക്കൊടുക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.
മുൻ മന്ത്രി കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. വി.കെ. കുഞ്ഞിരാമൻ, കെ.പി. ചന്ദ്രൻ, വി. രാജേഷ് പ്രേം, പി.കെ. പ്രവീൺ, ഉഷ രയരോത്ത്, പി. വിമല, ഒ.പി. ഷീജ, രവീന്ദ്രൻ കുന്നോത്ത്, എൻ. ധനഞ്ജയൻ എന്നിവർ പ്രസംഗിച്ചു.
സോഷ്യലിസ്റ്റ് ഐക്യം എല്ലാ സോഷ്യലിസ്റ്റുകളുടെയും മനസിലെ വറ്റാത്ത ആഗ്രഹമാണ്.
വിഘടിച്ചുനിൽക്കുന്ന രണ്ട് പാർട്ടികൾ യോജിക്കുന്ന കാര്യത്തിൽ പരിശോധന നടക്കുകയാണ്. ലയനമുണ്ടാകുന്നതുവരെ എൽജെഡിയായി തുടരും. ലയനം നടക്കുമോയെന്നത് കാലത്തിനേ പറയാനാകൂ. അതുവരെ സംശയം കൂടാതെ എൽജെഡിക്കാരായി എല്ലാവരും പ്രവർത്തിക്കണം. ലയനം സമയമാകുമ്പോൾ, നടക്കുമ്പോൾ നടക്കട്ടെ. അതിന്റെ പേരിൽ ആശയക്കുഴപ്പം വേണ്ട. കർണാടകയിലെ ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിംഗിന് അവസരം കൊടുക്കാതെ, പ്രതിപക്ഷഭേദഗതി അംഗീകരിക്കാതെ ഏകപക്ഷീയമായ രീതിയിലാണ് ബിൽ പാസാക്കിയെടുത്തത്. രണ്ടോ മൂന്നോ കമ്പനികൾക്കുവേണ്ടി കാർഷികമേഖലയെയും ഭക്ഷ്യമേഖലയെയും തീറെഴുതിക്കൊടുക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.
മുൻ മന്ത്രി കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. വി.കെ. കുഞ്ഞിരാമൻ, കെ.പി. ചന്ദ്രൻ, വി. രാജേഷ് പ്രേം, പി.കെ. പ്രവീൺ, ഉഷ രയരോത്ത്, പി. വിമല, ഒ.പി. ഷീജ, രവീന്ദ്രൻ കുന്നോത്ത്, എൻ. ധനഞ്ജയൻ എന്നിവർ പ്രസംഗിച്ചു.