നെടുമ്പാശേരി: ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിൽ ഫ്ളോട്ടിംഗ് സൗരോർജ പ്ലാന്റുകൾ പ്രവർത്തനം തുടങ്ങി. സിയാൽ ഗോൾഫ് കോഴ്സിലെ രണ്ടു തടാകങ്ങളിലായി ഒരേക്കറോളം വിസ്തൃതിയിൽ സ്ഥാപിച്ച സൗരോർജ പദ്ധതിയുടെ സ്ഥാപിതശേഷി 452 കിലോവാട്ടാണ്. ഇതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ സൗരോർജ പദ്ധതികളുടെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ടായി ഉയർന്നു.
ഹരിത ഊർജ ഉത്പാദനത്തിൽ നിരന്തരം പരീക്ഷണം നടത്തുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ പ്രവർത്തനങ്ങളുടെ നിർണായക ചുവടുവയ്പ്പാണ് ഫ്ളോട്ടിംഗ് പ്ലാന്റ്. അത്യാധുനിക ഫ്രഞ്ച് സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത ഹൈ ഡെൻസിറ്റി പോളിഎഥലീൻ പ്രതലങ്ങളിലാണ് പാനലുകൾ ഘടിപ്പിക്കുന്നത്. തുടർന്ന് ഇത്തരം ചെറുയൂണിറ്റുകളെ പരസ്പരം ബന്ധിപ്പിക്കുകയും തടാകങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യും.
1300 ഫോട്ടോവോൾട്ടയിക് പാനലുകളാണ് ഈ പ്രതലങ്ങളിൽ പിടിപ്പിച്ചിട്ടുള്ളത്. രണ്ടുകോടി രൂപയാണ് ഇതിന്റെ ചെലവ്. സാധാരണയായി ഫ്ളോട്ടിംഗ് പാനലുകൾ സ്ഥാപിക്കുന്നതിന് തറയിൽ സ്ഥാപിക്കുന്നതിന്റെ മൂന്നിരട്ടിയാണ് ചെലവ്. എന്നാൽ നൂതന ഫ്രഞ്ച് സാങ്കേതിക വിദ്യയുടെ സഹയാത്തോടെ ഇത് കുറയ്ക്കുവാൻ കഴിഞ്ഞതായും രാജ്യത്താദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ഹരിത ഊർജ ഉത്പാദനത്തിൽ നിരന്തരം പരീക്ഷണം നടത്തുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ പ്രവർത്തനങ്ങളുടെ നിർണായക ചുവടുവയ്പ്പാണ് ഫ്ളോട്ടിംഗ് പ്ലാന്റ്. അത്യാധുനിക ഫ്രഞ്ച് സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത ഹൈ ഡെൻസിറ്റി പോളിഎഥലീൻ പ്രതലങ്ങളിലാണ് പാനലുകൾ ഘടിപ്പിക്കുന്നത്. തുടർന്ന് ഇത്തരം ചെറുയൂണിറ്റുകളെ പരസ്പരം ബന്ധിപ്പിക്കുകയും തടാകങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യും.
1300 ഫോട്ടോവോൾട്ടയിക് പാനലുകളാണ് ഈ പ്രതലങ്ങളിൽ പിടിപ്പിച്ചിട്ടുള്ളത്. രണ്ടുകോടി രൂപയാണ് ഇതിന്റെ ചെലവ്. സാധാരണയായി ഫ്ളോട്ടിംഗ് പാനലുകൾ സ്ഥാപിക്കുന്നതിന് തറയിൽ സ്ഥാപിക്കുന്നതിന്റെ മൂന്നിരട്ടിയാണ് ചെലവ്. എന്നാൽ നൂതന ഫ്രഞ്ച് സാങ്കേതിക വിദ്യയുടെ സഹയാത്തോടെ ഇത് കുറയ്ക്കുവാൻ കഴിഞ്ഞതായും രാജ്യത്താദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്നും അധികൃതർ അറിയിച്ചു.