തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ തട്ടിപ്പും അഴിമതിയും ക്രമക്കേടും നടത്തി സ്ഥാപനത്തെ നഷ്ടത്തിലാക്കുന്നതായി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ. ചെറിയ വിഭാഗം ജീവനക്കാർ വലിയ ശന്പളം പറ്റിക്കൊണ്ട് മറ്റു ജോലികൾ ചെയ്യുന്നു. അഞ്ചു ശതമാനം ജീവനക്കാർ ഇഞ്ചികൃഷിയും മറ്റ് ഉപതൊഴിലുകളും ചെയ്യുന്നു. ജോലിക്കെത്തി ഒപ്പിട്ടശേഷം മുങ്ങിയാണ് പലരും ഇതൊക്കെ ചെയ്യുന്നത്.
ഇന്ധനം ഊറ്റിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിയെടുക്കുന്ന ജീവനക്കാരുമുണ്ടെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ധനം ഊറ്റുന്ന ജീവനക്കാരാണ് ഇലക്ട്രിക് ബസിനെ എതിർക്കുന്നത്.
വർക്ക്ഷോപ്പുകളിലേക്ക് സാധനം വാങ്ങുന്നതിലും ഡിപ്പോകളിൽ ലോക്കൽ പർച്ചേസ് നടത്തുന്നതിലും വലിയ അഴിമതി നടക്കുന്നു. ദീർഘദൂര സ്വകാര്യബസുകളെ ഒരു വിഭാഗം ജീവനക്കാർ സഹായിക്കുന്നു. കെഎസ്ആർടിസി ആസ്ഥാനത്തെ മിനിസ്റ്റീരിയൽ ജീവനക്കാർ ഒപ്പിട്ടശേഷം പലപ്പോഴും മുങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തലപ്പത്തുള്ള ഏതാനും പേരെ മാറ്റും. ഇവരെ പുനർവിന്യസിച്ചാൽ മാത്രമേ നവീകരണം പൂർത്തിയാക്കാനാകൂ.കണക്ക് നോക്കാൻ സ്വന്തമായി ചാർട്ടേഡ് അക്കൗണ്ടന്റ് ഇല്ലാത്ത സ്ഥാപനമാണ് കെഎസ്ആർടിസി. ആ നില മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനം ഊറ്റിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിയെടുക്കുന്ന ജീവനക്കാരുമുണ്ടെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ധനം ഊറ്റുന്ന ജീവനക്കാരാണ് ഇലക്ട്രിക് ബസിനെ എതിർക്കുന്നത്.
വർക്ക്ഷോപ്പുകളിലേക്ക് സാധനം വാങ്ങുന്നതിലും ഡിപ്പോകളിൽ ലോക്കൽ പർച്ചേസ് നടത്തുന്നതിലും വലിയ അഴിമതി നടക്കുന്നു. ദീർഘദൂര സ്വകാര്യബസുകളെ ഒരു വിഭാഗം ജീവനക്കാർ സഹായിക്കുന്നു. കെഎസ്ആർടിസി ആസ്ഥാനത്തെ മിനിസ്റ്റീരിയൽ ജീവനക്കാർ ഒപ്പിട്ടശേഷം പലപ്പോഴും മുങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തലപ്പത്തുള്ള ഏതാനും പേരെ മാറ്റും. ഇവരെ പുനർവിന്യസിച്ചാൽ മാത്രമേ നവീകരണം പൂർത്തിയാക്കാനാകൂ.കണക്ക് നോക്കാൻ സ്വന്തമായി ചാർട്ടേഡ് അക്കൗണ്ടന്റ് ഇല്ലാത്ത സ്ഥാപനമാണ് കെഎസ്ആർടിസി. ആ നില മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.