തിരുവനന്തപുരം: അടുത്ത സാന്പത്തികവർഷം ജിഎസ്ടി വരുമാനത്തിൽ കേരളം പ്രതീക്ഷിക്കുന്നത് 49 ശതമാനം വർധന. ഈ കണക്കുകൂട്ടൽ ശരിയായില്ലെങ്കിൽ സംസ്ഥാന ബജറ്റിന്റെ കണക്കുകളും തെറ്റും.
കോവിഡിന്റെ പശ്ചാത്തലത്തിൽ നടപ്പുവർഷം സംസ്ഥാന വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകും. കഴിഞ്ഞ വർഷം ബജറ്റ് തയാറാക്കുന്പോൾ കണക്കുകൂട്ടിയ വരുമാനത്തിൽ വളരെ താഴെയാണ് യഥാർഥത്തിൽ ലഭിക്കാൻ പോകുന്നത്. എന്നാൽ കോവിഡിൽനിന്ന് കരകയറുന്ന സന്പദ്ഘടന അടുത്ത സാന്പത്തികവർഷം ശക്തമായി തിരിച്ചുവരുമെന്ന കണക്കുകൂട്ടിലാണ് ബജറ്റിലെ കണക്കുകൾ.
ഈ മാർച്ചിൽ അവസാനിക്കുന്ന സാന്പത്തിക വർഷം ജിഎസ്ടി വരുമാനം 22,232 കോടി രൂപയായിരിക്കും. അടുത്ത വർഷം ഇത് 33,146 കോടി രൂപയാകുമെന്നാണ് ബജറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, 49.08 ശതമാനത്തിന്റെ വർധന.
ജിഎസ്ടി നടപ്പിലാക്കിയതു മുതലുള്ള സാങ്കേതികവും ഘടനാപരവുമായ തകരാറുകൾ പരിഹരിക്കപ്പെടുന്നതോടെ ഈ ഏപ്രിൽ ഒന്നു മുതൽ നികുതിച്ചോർച്ച പൂർണമായി ഒഴിവാക്കാനാകുമെന്നാണു കരുതുന്നത്. കൂടാതെ ജിഎസ്ടി കൗണ്സിൽ ഇടക്കാലത്ത് 28 ശതമാനത്തിൽനിന്ന് 18 ശതമാനത്തിലേക്കു നികുതി കുറച്ച വസ്തുക്കളെ വീണ്ടും 28 ശതമാനത്തിന്റെ സ്ലാബിലേക്കു മാറ്റുമെന്നു പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷങ്ങളിലെ കുടിശിഖയായി നല്ലൊരു തുക ഈ സാന്പത്തിക വർഷം ലഭിക്കുമെന്നും കരുതുന്നു. 1,148 കോടിയോളം രൂപ ഈയിനത്തിൽ കിട്ടാനുണ്ട്. കേരളത്തിലേക്ക് സ്വർണം കൊണ്ടുവരുന്നതിന് ഇ വേ ബിൽ സന്പ്രദായം ഏർപ്പെടുത്താമെന്നും ധാരണയായിട്ടുണ്ട്. ഇക്കാരണങ്ങളാൽ വരുന്ന സാന്പത്തിക വർഷം ജിഎസ്ടി വരുമാനത്തിൽ വൻകുതിപ്പുണ്ടാകുമെന്നാണു പ്രതീക്ഷ.
അതിനടുത്ത വർഷവും ജിഎസ്ടിയിൽ സാധാരണ ഗതിയിലുള്ള ഭേദപ്പെട്ട വരുമാന വർധന പ്രതീക്ഷിക്കുന്നുണ്ട്. 2022-23 സാന്പത്തിക വർഷം ജിഎസ്ടി വരുമാനം 41,460 കോടി രൂപയാണു പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തേക്കാൾ 25.53 ശതമാനത്തിന്റെ വർധന. ഈ തോതിലുള്ള വർധന നേടിയെടുക്കാൻ സാധിച്ചാൽ കേന്ദ്രത്തിന്റെ നഷ്ടപരിഹാരത്തിന്റെ കാലാവധി കഴിയുന്പോഴേക്കും കേരളത്തിനു സ്വന്തം നിലയിൽ മുന്നോട്ടു പോകാനാകുമെന്ന പ്രതീക്ഷയാണ് നിയമസഭയിൽ സമർപ്പിച്ച മധ്യകാല ധനകാര്യ പദ്ധതി രേഖ പങ്കുവയ്ക്കുന്നത്.
ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷം ഇതുവരെ പ്രതീക്ഷയ്ക്കൊത്ത വരുമാനം ലഭിച്ചിട്ടില്ല. കേന്ദ്രസർക്കാർ 14 ശതമാനം വർധന ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ കുറവുള്ള തുക നഷ്ടപരിഹാരം ലഭിക്കുന്നതുകൊണ്ടു മാത്രമാണ് സംസ്ഥാനത്തിനു പിടിച്ചു നിൽക്കാൻ സാധിച്ചത്.
സാന്പത്തികമാന്ദ്യത്തെ തുടർന്ന് കേന്ദ്രം നഷ്ടപരിഹാരം നൽകുന്നതു വൈകിച്ചപ്പോൾ സംസ്ഥാനം അതിഗുരുതരമായ പ്രതിസന്ധിയാണു നേരിട്ടത്. എന്നാൽ അടുത്ത സാന്പത്തിക വർഷത്തോടെ ഈ വിഷമസ്ഥിതി മാറിക്കിട്ടുമെന്ന ശുഭപ്രതീക്ഷയിലാണ് വരുന്ന വർഷത്തേക്കുള്ള ബജറ്റ് തയാറാക്കിയിരിക്കുന്നത്. ഇത് അതിരുകടന്ന പ്രതീക്ഷയാണെന്ന വിമർശനം ചില കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നുണ്ട്.
രാജ്യത്ത് അനുഭവപ്പെട്ട സാന്പത്തിക മാന്ദ്യത്തെത്തുടർന്ന് 2019-20 സാന്പത്തിക വർഷം തന്നെ വരുമാനത്തിൽ ഇടിവുണ്ടായിരുന്നു. റവന്യുവരുമാനം 2.83 ശതമാനം ഇടിഞ്ഞു.
സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനത്തിലും കേന്ദ്രത്തിൽനിന്നുള്ള വരുമാനത്തിലും ഇടിവുണ്ടായി. നടപ്പു സാന്പത്തിക വർഷം കോവിഡും ലോക്ക് ഡൗണും മൂലം വരുമാനത്തിൽ വലിയ ഇടിവുണ്ടായി. ഇതിനു ശേഷമുള്ള മടങ്ങിവരവിൽ ജിഎസ്ടി കേരളത്തെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
സാബു ജോണ്
കോവിഡിന്റെ പശ്ചാത്തലത്തിൽ നടപ്പുവർഷം സംസ്ഥാന വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകും. കഴിഞ്ഞ വർഷം ബജറ്റ് തയാറാക്കുന്പോൾ കണക്കുകൂട്ടിയ വരുമാനത്തിൽ വളരെ താഴെയാണ് യഥാർഥത്തിൽ ലഭിക്കാൻ പോകുന്നത്. എന്നാൽ കോവിഡിൽനിന്ന് കരകയറുന്ന സന്പദ്ഘടന അടുത്ത സാന്പത്തികവർഷം ശക്തമായി തിരിച്ചുവരുമെന്ന കണക്കുകൂട്ടിലാണ് ബജറ്റിലെ കണക്കുകൾ.
ഈ മാർച്ചിൽ അവസാനിക്കുന്ന സാന്പത്തിക വർഷം ജിഎസ്ടി വരുമാനം 22,232 കോടി രൂപയായിരിക്കും. അടുത്ത വർഷം ഇത് 33,146 കോടി രൂപയാകുമെന്നാണ് ബജറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, 49.08 ശതമാനത്തിന്റെ വർധന.
ജിഎസ്ടി നടപ്പിലാക്കിയതു മുതലുള്ള സാങ്കേതികവും ഘടനാപരവുമായ തകരാറുകൾ പരിഹരിക്കപ്പെടുന്നതോടെ ഈ ഏപ്രിൽ ഒന്നു മുതൽ നികുതിച്ചോർച്ച പൂർണമായി ഒഴിവാക്കാനാകുമെന്നാണു കരുതുന്നത്. കൂടാതെ ജിഎസ്ടി കൗണ്സിൽ ഇടക്കാലത്ത് 28 ശതമാനത്തിൽനിന്ന് 18 ശതമാനത്തിലേക്കു നികുതി കുറച്ച വസ്തുക്കളെ വീണ്ടും 28 ശതമാനത്തിന്റെ സ്ലാബിലേക്കു മാറ്റുമെന്നു പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷങ്ങളിലെ കുടിശിഖയായി നല്ലൊരു തുക ഈ സാന്പത്തിക വർഷം ലഭിക്കുമെന്നും കരുതുന്നു. 1,148 കോടിയോളം രൂപ ഈയിനത്തിൽ കിട്ടാനുണ്ട്. കേരളത്തിലേക്ക് സ്വർണം കൊണ്ടുവരുന്നതിന് ഇ വേ ബിൽ സന്പ്രദായം ഏർപ്പെടുത്താമെന്നും ധാരണയായിട്ടുണ്ട്. ഇക്കാരണങ്ങളാൽ വരുന്ന സാന്പത്തിക വർഷം ജിഎസ്ടി വരുമാനത്തിൽ വൻകുതിപ്പുണ്ടാകുമെന്നാണു പ്രതീക്ഷ.
അതിനടുത്ത വർഷവും ജിഎസ്ടിയിൽ സാധാരണ ഗതിയിലുള്ള ഭേദപ്പെട്ട വരുമാന വർധന പ്രതീക്ഷിക്കുന്നുണ്ട്. 2022-23 സാന്പത്തിക വർഷം ജിഎസ്ടി വരുമാനം 41,460 കോടി രൂപയാണു പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തേക്കാൾ 25.53 ശതമാനത്തിന്റെ വർധന. ഈ തോതിലുള്ള വർധന നേടിയെടുക്കാൻ സാധിച്ചാൽ കേന്ദ്രത്തിന്റെ നഷ്ടപരിഹാരത്തിന്റെ കാലാവധി കഴിയുന്പോഴേക്കും കേരളത്തിനു സ്വന്തം നിലയിൽ മുന്നോട്ടു പോകാനാകുമെന്ന പ്രതീക്ഷയാണ് നിയമസഭയിൽ സമർപ്പിച്ച മധ്യകാല ധനകാര്യ പദ്ധതി രേഖ പങ്കുവയ്ക്കുന്നത്.
ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷം ഇതുവരെ പ്രതീക്ഷയ്ക്കൊത്ത വരുമാനം ലഭിച്ചിട്ടില്ല. കേന്ദ്രസർക്കാർ 14 ശതമാനം വർധന ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ കുറവുള്ള തുക നഷ്ടപരിഹാരം ലഭിക്കുന്നതുകൊണ്ടു മാത്രമാണ് സംസ്ഥാനത്തിനു പിടിച്ചു നിൽക്കാൻ സാധിച്ചത്.
സാന്പത്തികമാന്ദ്യത്തെ തുടർന്ന് കേന്ദ്രം നഷ്ടപരിഹാരം നൽകുന്നതു വൈകിച്ചപ്പോൾ സംസ്ഥാനം അതിഗുരുതരമായ പ്രതിസന്ധിയാണു നേരിട്ടത്. എന്നാൽ അടുത്ത സാന്പത്തിക വർഷത്തോടെ ഈ വിഷമസ്ഥിതി മാറിക്കിട്ടുമെന്ന ശുഭപ്രതീക്ഷയിലാണ് വരുന്ന വർഷത്തേക്കുള്ള ബജറ്റ് തയാറാക്കിയിരിക്കുന്നത്. ഇത് അതിരുകടന്ന പ്രതീക്ഷയാണെന്ന വിമർശനം ചില കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നുണ്ട്.
രാജ്യത്ത് അനുഭവപ്പെട്ട സാന്പത്തിക മാന്ദ്യത്തെത്തുടർന്ന് 2019-20 സാന്പത്തിക വർഷം തന്നെ വരുമാനത്തിൽ ഇടിവുണ്ടായിരുന്നു. റവന്യുവരുമാനം 2.83 ശതമാനം ഇടിഞ്ഞു.
സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനത്തിലും കേന്ദ്രത്തിൽനിന്നുള്ള വരുമാനത്തിലും ഇടിവുണ്ടായി. നടപ്പു സാന്പത്തിക വർഷം കോവിഡും ലോക്ക് ഡൗണും മൂലം വരുമാനത്തിൽ വലിയ ഇടിവുണ്ടായി. ഇതിനു ശേഷമുള്ള മടങ്ങിവരവിൽ ജിഎസ്ടി കേരളത്തെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
സാബു ജോണ്