പാലാ: 41 വയസുകാരനായ ബിനോയ്ക്ക് ഓപ്പണ്‍ ഹാർട്ട് സർജറിയിലൂടെ പുതുജീവനേകി പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി. ഇടക്കിടക്ക് ഉണ്ടാകുന്ന തലകറക്കത്തിന് കാരണം തിരക്കിയാണു കൊട്ടാരക്കര സ്വദേശിയായ ബിനോയ് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിയത്. പ്രാഥമിക ചികിത്സകൾ മറ്റൊരു ഹോസ്പിറ്റലിൽ ആരംഭിച്ച ബിനോയ് വിദഗ്ധ ചികിത്സകൾക്കായാണ് ഇവിടെത്തിയത്. കാർഡിയോളജി വിഭാഗം കണ്‍സൾട്ടന്റായ ഡോ. ബിബി ചാക്കോയാണ് ബിനോയ്ക്ക് ഹൃദയത്തിനുള്ളിൽ അപൂർവമായി കാണപ്പെടുന്ന ട്യൂമർ ആണെന്നു കണ്ടെത്തിയത്.
ട്യൂമർമൂലം ഹൃദയ വാൽവിൽ 90 ശതമാനം ബ്ലോക്കുണ്ടെന്നും ഹൃദയമിടിപ്പിൽ വ്യത്യാസമുണ്ടെന്നും മനസിലാക്കി. സീനിയർ കണ്‍സൾട്ടന്റ് കാർഡിയാക് സർജൻ ഡോ. കൃഷ്ണൻ ചന്ദ്രശേഖരന്റെയും കാർഡിയാക് അനസ്തീഷ്യ വിഭാഗം സീനിയർ കണ്‍സൾട്ടന്റ് ഡോ. പി.എൻ.നിതീഷിന്റെയും നേതൃത്വത്തിൽ രോഗിയെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കാർഡിയോളജി വിഭാഗം കണ്‍സൾട്ടന്റുമാരായ ഡോ. ആർ.സന്ദീപ് , ഡോ. രാജീവ് ഏബ്രഹാം, ഡോ. സിസ്റ്റർ അൽഫോൻസാ, പെർഫ്യൂഷനിസ്റ്റ് സിറിൾ ഡൊമിനിക്, ഫിസിഷൻ അസിസ്റ്റന്റ് ബിനു മാത്യു, ടെക്നിഷൻ അനീഷാമോൾ, നഴ്സുമാരായ ജിഷ, റിങ്കു തുടങ്ങിയവരും ശസ്ത്രക്രിയയിൽ ഭാഗഭാക്കായി.
ആശുപത്രി പ്രവർത്തനം ആരംഭിച്ച് ഒരു വർഷം കഴിയവേ ബൈപാസ്, വാൽവ് സർജറി, മഹാരക്തധമനികൾക്കുള്ള ശസ്ത്രക്രിയകൾ, തൊറാസിക് ശസ്ത്രക്രിയകൾ, എക്മോ അടക്കം 100 ൽ പരം ശസ്ത്രക്രിയകൾ പൂർത്തിയാക്കുവാൻ കഴിഞ്ഞത് കാർഡിയോ തൊറാസിക് ആൻഡ് വാസ്ക്കുലാർ സർജറി വിഭാഗത്തിന്റെ കൂട്ടായ പരിശ്രമവും കഠിനാധ്വാനവും മൂലമാണ്. വിദഗ്ധരായ കാർഡിയോളജി ആൻഡ് കാർഡിയോ തൊറാസിക് ആൻഡ് വാസ്ക്കുലാർ സർജറി വിഭാഗം ഡോക്ടർമാരുടെ സാന്നിധ്യവും, സർജറിക്കു ശേഷം എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ല പരിചരണം നല്കാൻ സാധിക്കുന്നതുകൊണ്ടുമാണ് ഇത്തരം സങ്കീർണമായ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കുവാൻ സാധിക്കുന്നതെന്നു മാനേജിംഗ് ഡയറക്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ അറിയിച്ചു.
ജീവിതം തന്നെ തിരിച്ചു നൽകിയതിൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയോടു നന്ദി പറഞ്ഞു വളരെ സന്തോഷവാനായി അഞ്ചു ദിവസത്തെ നിരീക്ഷണത്തിനു ശേഷം രോഗി ആശുപത്രി വിട്ടു.
ട്യൂമർമൂലം ഹൃദയ വാൽവിൽ 90 ശതമാനം ബ്ലോക്കുണ്ടെന്നും ഹൃദയമിടിപ്പിൽ വ്യത്യാസമുണ്ടെന്നും മനസിലാക്കി. സീനിയർ കണ്‍സൾട്ടന്റ് കാർഡിയാക് സർജൻ ഡോ. കൃഷ്ണൻ ചന്ദ്രശേഖരന്റെയും കാർഡിയാക് അനസ്തീഷ്യ വിഭാഗം സീനിയർ കണ്‍സൾട്ടന്റ് ഡോ. പി.എൻ.നിതീഷിന്റെയും നേതൃത്വത്തിൽ രോഗിയെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കാർഡിയോളജി വിഭാഗം കണ്‍സൾട്ടന്റുമാരായ ഡോ. ആർ.സന്ദീപ് , ഡോ. രാജീവ് ഏബ്രഹാം, ഡോ. സിസ്റ്റർ അൽഫോൻസാ, പെർഫ്യൂഷനിസ്റ്റ് സിറിൾ ഡൊമിനിക്, ഫിസിഷൻ അസിസ്റ്റന്റ് ബിനു മാത്യു, ടെക്നിഷൻ അനീഷാമോൾ, നഴ്സുമാരായ ജിഷ, റിങ്കു തുടങ്ങിയവരും ശസ്ത്രക്രിയയിൽ ഭാഗഭാക്കായി.
ആശുപത്രി പ്രവർത്തനം ആരംഭിച്ച് ഒരു വർഷം കഴിയവേ ബൈപാസ്, വാൽവ് സർജറി, മഹാരക്തധമനികൾക്കുള്ള ശസ്ത്രക്രിയകൾ, തൊറാസിക് ശസ്ത്രക്രിയകൾ, എക്മോ അടക്കം 100 ൽ പരം ശസ്ത്രക്രിയകൾ പൂർത്തിയാക്കുവാൻ കഴിഞ്ഞത് കാർഡിയോ തൊറാസിക് ആൻഡ് വാസ്ക്കുലാർ സർജറി വിഭാഗത്തിന്റെ കൂട്ടായ പരിശ്രമവും കഠിനാധ്വാനവും മൂലമാണ്. വിദഗ്ധരായ കാർഡിയോളജി ആൻഡ് കാർഡിയോ തൊറാസിക് ആൻഡ് വാസ്ക്കുലാർ സർജറി വിഭാഗം ഡോക്ടർമാരുടെ സാന്നിധ്യവും, സർജറിക്കു ശേഷം എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ല പരിചരണം നല്കാൻ സാധിക്കുന്നതുകൊണ്ടുമാണ് ഇത്തരം സങ്കീർണമായ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കുവാൻ സാധിക്കുന്നതെന്നു മാനേജിംഗ് ഡയറക്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ അറിയിച്ചു.
ജീവിതം തന്നെ തിരിച്ചു നൽകിയതിൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയോടു നന്ദി പറഞ്ഞു വളരെ സന്തോഷവാനായി അഞ്ചു ദിവസത്തെ നിരീക്ഷണത്തിനു ശേഷം രോഗി ആശുപത്രി വിട്ടു.