+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാമൂഹിക ക്ഷേമ പെൻഷനുകളെല്ലാം 1,600 രൂപ ആയി

തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷനുകളെല്ലാം 1600 രൂപയാക്കി ഉയർത്തുമെന്നു ബജറ്റ് പ്രഖ്യാപനം. ഏപ്രിൽ ഒന്നു
സാമൂഹിക ക്ഷേമ പെൻഷനുകളെല്ലാം 1,600 രൂപ ആയി
തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷനുകളെല്ലാം 1600 രൂപയാക്കി ഉയർത്തുമെന്നു ബജറ്റ് പ്രഖ്യാപനം. ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും. ഈ വർഷം ജനുവരി ഒന്നുമുതൽ ക്ഷേമ പെൻഷനുകളെല്ലാം 1500 രൂപയാക്കി ഉയർത്തിയിരുന്നു. ഇതിലാണ് വീണ്ടും 100 രൂപയുടെ വർധന വരുത്തിയത്. മൊത്തം 59.5 ലക്ഷം പേർക്കു പ്രയോജനം ലഭിക്കും.

* എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപ വീതം വർധിപ്പിക്കും.

* അങ്കണവാടി അധ്യാപകരുടെ പെൻഷൻ 2,000 രൂപയായും ഹെൽപ്പർമാർക്ക് 1500 രൂപയായും ഉയർത്തും. അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ അലവൻസിലും വർധന വരുത്തി. 10 വർഷത്തിൽ താഴെ സർവീസുള്ളവർക്ക് 500 രൂപയും അതിനുമുകളിൽ സർവീസുള്ളവർക്ക് 1000 രൂപയും വർധിപ്പിക്കും.

* സിഡിഎസ് ചെയർപേഴ്സണ്‍മാരുടെ ഓണറേറിയം 8000 രൂപയാക്കി ഉയർത്തും. സിഡിഎസ് അംഗങ്ങൾക്ക് പ്രതിമാസം ടിഎ ആയി 500 രൂപ വീതം നൽകും.

* സൈക്കോ സോഷ്യൽ സ്കൂൾ കൗണ്‍സിലേഴ്സിന്‍റെ ഓണറേറിയം 24,000 രൂപയാക്കി ഉയർത്തി.

* സ്കൂൾ പാചകത്തൊഴിലാളികളുടെ പ്രതിദിന അലവൻസിൽ 50 രൂപയുടെ വർധന വരുത്തും.

* സർക്കാർ സ്കൂളുകളിലെ പ്രീ- പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും അലവൻസ് പത്തു വർഷത്തിൽ താഴെയുള്ളവർക്ക് 500 രൂപ വീതവും അതിനു മുകളിലുള്ളവർക്ക് 1000 രൂപ വീതവും ഉയർത്തും.

* സാക്ഷരതാ മിഷൻ പ്രേരകുമാരെ തദ്ദേശ സ്ഥാപനത്തിലേക്കു പുനർ വിന്യസിക്കും.
ഇവരുടെ അലവൻസ് തദ്ദേശ സ്ഥാപനങ്ങൾക്കു സർക്കാർ അധികമായി നൽകും.

* ജേർണലിസ്റ്റ്, നോണ്‍ ജേർണലിസ്റ്റ് പെൻഷൻ 1000 രൂപ വീതം വർധിപ്പിക്കും.