തിരുവനന്തപുരം: കാരുണ്യ ബനവലന്റ് ഫണ്ട് തുടരുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 41.5 ലക്ഷം കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ കിടത്തി ചികിത്സാ ആനുകൂല്യം സർക്കാർ നേരിട്ടു നൽകുന്നു.
രണ്ടുവർഷം കൊണ്ട് 16.2 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി. 941 കോടി രൂപ ചെലവഴിച്ചു. 190 സർക്കാർ ആശുപത്രികളും 372 സ്വാകാര്യ ആശുപത്രികളും ഈ പദ്ധതിക്കു കീഴിൽ എം പാനൽ ചെയ്തിട്ടുണ്ട്. റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആദ്യത്തെ 48 മണിക്കൂറിൽ സൗജന്യമായി ചികിത്സ നൽകുന്നതിനുള്ള പദ്ധതി ഇതിലൂടെ നടപ്പാക്കും. അർഹരായ ചെറിയൊരു ശതമാനം കുടുംബങ്ങൾ ഡാറ്റാ ബേസിൽ ഉൾപ്പെടാതെ പോയിട്ടുള്ളവരെ സ്കീമിൽ ഉൾപ്പെടുത്തും.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കൾ അല്ലാതെ അർഹരായ കുടുംബങ്ങൾക്കു വേണ്ടി കാരുണ്യ ബനവലന്റ് ഫണ്ട് സ്റ്റേറ്റ് ഹെൽത് ഏജൻസി വഴി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
രണ്ടുവർഷം കൊണ്ട് 16.2 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി. 941 കോടി രൂപ ചെലവഴിച്ചു. 190 സർക്കാർ ആശുപത്രികളും 372 സ്വാകാര്യ ആശുപത്രികളും ഈ പദ്ധതിക്കു കീഴിൽ എം പാനൽ ചെയ്തിട്ടുണ്ട്. റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആദ്യത്തെ 48 മണിക്കൂറിൽ സൗജന്യമായി ചികിത്സ നൽകുന്നതിനുള്ള പദ്ധതി ഇതിലൂടെ നടപ്പാക്കും. അർഹരായ ചെറിയൊരു ശതമാനം കുടുംബങ്ങൾ ഡാറ്റാ ബേസിൽ ഉൾപ്പെടാതെ പോയിട്ടുള്ളവരെ സ്കീമിൽ ഉൾപ്പെടുത്തും.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കൾ അല്ലാതെ അർഹരായ കുടുംബങ്ങൾക്കു വേണ്ടി കാരുണ്യ ബനവലന്റ് ഫണ്ട് സ്റ്റേറ്റ് ഹെൽത് ഏജൻസി വഴി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.