കോട്ടയം: സംസ്ഥാന ബജറ്റിൽ റബറിന്റെ തറവില 150 രൂപയിൽ നിന്ന് 170 രൂപയായി വർധിപ്പിച്ചത് ചെറുകിട കർഷകർക്ക് നേരിയ ആശ്വാസത്തിന് മാത്രം വക നൽകുന്നു. അഞ്ചു വർഷത്തിനുശേഷമാണ് ഈ സ്കീമിൽ കിലോയ്ക്ക് 20 രൂപയുടെ വർധന പ്രഖ്യാപിക്കുന്നത്.
ഒരു കിലോ ഷീറ്റിന്റെ ഉത്പാദനച്ചെലവ് 175 രൂപയായി നാലു വർഷം മുൻപ് റബർ ബോർഡ് കണക്കാക്കിയ സാഹചര്യത്തിൽ ഇന്നത്തെ ചെലവുനിരക്കിൽ 200 രൂപ ലഭിച്ചാലേ പിടിച്ചുനിൽക്കാനാകൂ. ടാപ്പിംഗും ഉത്പാദനവും പൂർണമായി നിലയ്ക്കുന്ന ഏപ്രിൽ മുതലാണ് വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വരിക. മേയിൽ ടാപ്പിംഗ് തുടങ്ങിയാലും ജൂണ് മുതൽ സെപ്റ്റംബർ വരെ മഴക്കാലമാണ്. അനുഭവത്തിൽ പുതുക്കിയ തുകയുടെ നേട്ടം കിട്ടാനുള്ള അവസരം ഇക്കൊല്ലമുണ്ടാകില്ല.
കഴിഞ്ഞ മൂന്നു വർഷമായി ആവർത്തിക്കുന്ന പ്രളയവും ഉത്പാദനമാന്ദ്യവും വിലയിടിവും കൃഷിച്ചെലവും ഗതാഗതച്ചെലവുമൊക്കെ കണക്കാക്കിയാൽ ഒരു കിലോ റബറിന് 250 രൂപ കിട്ടിയാലേ ന്യായവിലയാകൂ.
കഴിഞ്ഞ അഞ്ചു ബജറ്റുകളിലും 500 കോടി രൂപ റബർ വിലസ്ഥിരതാ പദ്ധതിയിൽ വകയിരുത്തിയെങ്കിലും ഒരു വർഷം പോലും തുക പൂർണമായി വിനിയോഗിക്കാൻ സർക്കാരിനു സാധിച്ചില്ല. രണ്ടു വർഷങ്ങളിൽ 300 കോടി രൂപ മാത്രമേ സഹായമായി ചെലവഴിച്ചുള്ളു. ഇത് തറവിലയല്ല മറിച്ച് ആശ്വാസ പദ്ധതി മാത്രമാണ്.
150 രൂപ വിലസ്ഥിരത നടപ്പാക്കിയതിനുശേഷം ഇതുവരെയുള്ള റബർ ശരാശരി മാർക്കറ്റ് വില 130 രൂപയിൽ താഴെയാണ്. വില ഉയർത്തി ചരക്ക് വാങ്ങാതെ വ്യവസായികൾ വിലയിടിക്കുകയും മാർക്കറ്റിൽനിന്നു വിട്ടുനിൽക്കുകയും ചെയ്യുന്നു. വില 170 ആയി ഉയർത്തിയിരിക്കെ വ്യവസായി പതിവ് നിലപാട് തുടരുകയേയുള്ളു.
അഞ്ചു ഹെക്ടർവരെ റബർ കൃഷിയുള്ളവർക്ക് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാമെങ്കിലും രണ്ടര ഹെക്ടറിലെ ഉത്പാദനത്തിനു മാത്രമേ ഇൻസെന്റീവ് ആനുകൂല്യം ലഭിക്കൂ എന്നതാണ് പരിമിതി. ഒരു ഹെക്ടറിൽനിന്നു പരമാവധി 1800 കിലോ ഉണക്ക ഷീറ്റിനാണ് കാഷ് ഇൻസെന്റീവ് ലഭിക്കുക. രണ്ടു ഹെക്ടറിൽനിന്നു പരമാവധി 3600 കിലോയ്ക്കാണ് ആനുകൂല്യം. ഇതിനു മാറ്റംവരുത്തി ചെറുകിട, നാമമാത്ര കർഷകർ എത്ര റബർ ഉത്പാദിപ്പിച്ചാലും ഈ തൂക്കത്തിനു പ്രഖ്യാപിത ഇൻസെന്റീവ് ലഭിച്ചാലേ ആശ്വാസമാകൂ.
ഒരു മരത്തിന്റെ ഒരു ദിവസത്തെ ടാപ്പിംഗ് ചെലവ് രണ്ട് രൂപയായി കണക്കാക്കിയാൽ ഒരു മരം ടാപ്പ് ചെയ്യാൻ വർഷത്തിൽ 240-250 രൂപ വേണ്ടിവരും. ഒരു മരത്തിൽനിന്നുള്ള ഏകദേശ വിളവ് ശരാശരി 4.5 കിലോ അസംസ്കൃത റബറാണ്. ഇപ്പോഴത്തെ വിലയനുസരിച്ച് ഒരു മരത്തിൽനിന്ന് ഒരു വർഷം ലഭിക്കുന്ന ശരാശരി വരുമാനം 500 രൂപ. ഒരു മരത്തിൽനിന്നുള്ള ആകെ വരുമാനത്തിന്റെ പകുതിയോളം ടാപ്പിംഗിനു മാത്രം ചെലവാക്കേണ്ടിവരുന്നു എന്നു ചുരുക്കം. ചെറുകിട കർഷകരുടെ ശരാശരി തോട്ടവിസ്തൃതി നിലവിൽ 0.57 ഹെക്ടറാണ്. അതായത് ഏതാണ്ട് 200 മരങ്ങൾ മാത്രമാണ് ഒരു കർഷകനുണ്ടാവുക. സംസ്കരണ ചെലവുകൂടി കൂട്ടിയാൽ ടാപ്പിംഗ് തൊഴിലാളിക്കു ലഭിക്കുന്ന വരുമാനം റബറിന്റെ ഉടമയായ കർഷകന് ലഭിക്കുന്നില്ല.
ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിനു മാത്രമേ റബർ ബോർഡ് പ്രഖ്യാപിക്കുന്ന വില ലഭിക്കൂ. ഇത്തരത്തിൽ നിലവാരമുള്ള ഒരു കിലോ റബർ പുകപ്പുരയിൽ ഉണക്കിയെടുക്കാൻ ഏഴു രൂപ വരെ ചെലവുവരുന്നുണ്ട്. ഷീറ്റ് പുകപ്പുരകളിലും വിൽപന കേന്ദ്രങ്ങളിലും എത്തിക്കാനുള്ള ഗതാഗത ചെലവിൽ കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ ഇരട്ടി കൂലിവർധനയുണ്ടായതും ചെലവിൽ കൂട്ടണം. ഈ സാഹചര്യത്തിൽ നിലവിലെ 20 രൂപ വർധന രോഗം അറിഞ്ഞുള്ള സമഗ്ര വിദഗ്ധ ചികിത്സയല്ല, മറിച്ച് ഒരു ലേപന തലോടൽ മാത്രമായേ കാണേണ്ടതുള്ളു.
റെജി ജോസഫ്
ഒരു കിലോ ഷീറ്റിന്റെ ഉത്പാദനച്ചെലവ് 175 രൂപയായി നാലു വർഷം മുൻപ് റബർ ബോർഡ് കണക്കാക്കിയ സാഹചര്യത്തിൽ ഇന്നത്തെ ചെലവുനിരക്കിൽ 200 രൂപ ലഭിച്ചാലേ പിടിച്ചുനിൽക്കാനാകൂ. ടാപ്പിംഗും ഉത്പാദനവും പൂർണമായി നിലയ്ക്കുന്ന ഏപ്രിൽ മുതലാണ് വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വരിക. മേയിൽ ടാപ്പിംഗ് തുടങ്ങിയാലും ജൂണ് മുതൽ സെപ്റ്റംബർ വരെ മഴക്കാലമാണ്. അനുഭവത്തിൽ പുതുക്കിയ തുകയുടെ നേട്ടം കിട്ടാനുള്ള അവസരം ഇക്കൊല്ലമുണ്ടാകില്ല.
കഴിഞ്ഞ മൂന്നു വർഷമായി ആവർത്തിക്കുന്ന പ്രളയവും ഉത്പാദനമാന്ദ്യവും വിലയിടിവും കൃഷിച്ചെലവും ഗതാഗതച്ചെലവുമൊക്കെ കണക്കാക്കിയാൽ ഒരു കിലോ റബറിന് 250 രൂപ കിട്ടിയാലേ ന്യായവിലയാകൂ.
കഴിഞ്ഞ അഞ്ചു ബജറ്റുകളിലും 500 കോടി രൂപ റബർ വിലസ്ഥിരതാ പദ്ധതിയിൽ വകയിരുത്തിയെങ്കിലും ഒരു വർഷം പോലും തുക പൂർണമായി വിനിയോഗിക്കാൻ സർക്കാരിനു സാധിച്ചില്ല. രണ്ടു വർഷങ്ങളിൽ 300 കോടി രൂപ മാത്രമേ സഹായമായി ചെലവഴിച്ചുള്ളു. ഇത് തറവിലയല്ല മറിച്ച് ആശ്വാസ പദ്ധതി മാത്രമാണ്.
150 രൂപ വിലസ്ഥിരത നടപ്പാക്കിയതിനുശേഷം ഇതുവരെയുള്ള റബർ ശരാശരി മാർക്കറ്റ് വില 130 രൂപയിൽ താഴെയാണ്. വില ഉയർത്തി ചരക്ക് വാങ്ങാതെ വ്യവസായികൾ വിലയിടിക്കുകയും മാർക്കറ്റിൽനിന്നു വിട്ടുനിൽക്കുകയും ചെയ്യുന്നു. വില 170 ആയി ഉയർത്തിയിരിക്കെ വ്യവസായി പതിവ് നിലപാട് തുടരുകയേയുള്ളു.
അഞ്ചു ഹെക്ടർവരെ റബർ കൃഷിയുള്ളവർക്ക് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാമെങ്കിലും രണ്ടര ഹെക്ടറിലെ ഉത്പാദനത്തിനു മാത്രമേ ഇൻസെന്റീവ് ആനുകൂല്യം ലഭിക്കൂ എന്നതാണ് പരിമിതി. ഒരു ഹെക്ടറിൽനിന്നു പരമാവധി 1800 കിലോ ഉണക്ക ഷീറ്റിനാണ് കാഷ് ഇൻസെന്റീവ് ലഭിക്കുക. രണ്ടു ഹെക്ടറിൽനിന്നു പരമാവധി 3600 കിലോയ്ക്കാണ് ആനുകൂല്യം. ഇതിനു മാറ്റംവരുത്തി ചെറുകിട, നാമമാത്ര കർഷകർ എത്ര റബർ ഉത്പാദിപ്പിച്ചാലും ഈ തൂക്കത്തിനു പ്രഖ്യാപിത ഇൻസെന്റീവ് ലഭിച്ചാലേ ആശ്വാസമാകൂ.
ഒരു മരത്തിന്റെ ഒരു ദിവസത്തെ ടാപ്പിംഗ് ചെലവ് രണ്ട് രൂപയായി കണക്കാക്കിയാൽ ഒരു മരം ടാപ്പ് ചെയ്യാൻ വർഷത്തിൽ 240-250 രൂപ വേണ്ടിവരും. ഒരു മരത്തിൽനിന്നുള്ള ഏകദേശ വിളവ് ശരാശരി 4.5 കിലോ അസംസ്കൃത റബറാണ്. ഇപ്പോഴത്തെ വിലയനുസരിച്ച് ഒരു മരത്തിൽനിന്ന് ഒരു വർഷം ലഭിക്കുന്ന ശരാശരി വരുമാനം 500 രൂപ. ഒരു മരത്തിൽനിന്നുള്ള ആകെ വരുമാനത്തിന്റെ പകുതിയോളം ടാപ്പിംഗിനു മാത്രം ചെലവാക്കേണ്ടിവരുന്നു എന്നു ചുരുക്കം. ചെറുകിട കർഷകരുടെ ശരാശരി തോട്ടവിസ്തൃതി നിലവിൽ 0.57 ഹെക്ടറാണ്. അതായത് ഏതാണ്ട് 200 മരങ്ങൾ മാത്രമാണ് ഒരു കർഷകനുണ്ടാവുക. സംസ്കരണ ചെലവുകൂടി കൂട്ടിയാൽ ടാപ്പിംഗ് തൊഴിലാളിക്കു ലഭിക്കുന്ന വരുമാനം റബറിന്റെ ഉടമയായ കർഷകന് ലഭിക്കുന്നില്ല.
ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിനു മാത്രമേ റബർ ബോർഡ് പ്രഖ്യാപിക്കുന്ന വില ലഭിക്കൂ. ഇത്തരത്തിൽ നിലവാരമുള്ള ഒരു കിലോ റബർ പുകപ്പുരയിൽ ഉണക്കിയെടുക്കാൻ ഏഴു രൂപ വരെ ചെലവുവരുന്നുണ്ട്. ഷീറ്റ് പുകപ്പുരകളിലും വിൽപന കേന്ദ്രങ്ങളിലും എത്തിക്കാനുള്ള ഗതാഗത ചെലവിൽ കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ ഇരട്ടി കൂലിവർധനയുണ്ടായതും ചെലവിൽ കൂട്ടണം. ഈ സാഹചര്യത്തിൽ നിലവിലെ 20 രൂപ വർധന രോഗം അറിഞ്ഞുള്ള സമഗ്ര വിദഗ്ധ ചികിത്സയല്ല, മറിച്ച് ഒരു ലേപന തലോടൽ മാത്രമായേ കാണേണ്ടതുള്ളു.
റെജി ജോസഫ്