തിരുവനന്തപുരം: 414 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള 13 ജലവൈദ്യുത പദ്ധതികളുടെ നിർമാണം ആരംഭിക്കും. 97 കോടി രൂപയാണ് അടങ്കൽ തുക. നിർമാണം നടക്കുന്ന എട്ട് ജലവൈദ്യുത പദ്ധതികൾ 2020-21-ൽ കമ്മീഷൻ ചെയ്യും. 170 മെഗാവാട്ട് സ്ഥാപിതശേഷിയും 4520 ലക്ഷം യൂണിറ്റ് ഉത്പാദനവുമാണ് ഈ പദ്ധതികൾക്കുണ്ടാകുക.
2040 വരെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാനായി സ്ഥാപിച്ചതാണ് കൊച്ചി- ഇടമണ്‍ ഇടനാഴി. ഇതിൽനിന്ന് കേരളത്തിലുടനീളം വൈദ്യുതി എത്തിക്കാനാണ് 10000 കോടി രൂപ ചെലവിൽ ട്രാൻസ് ഗ്രിഡ് നിർമാണം നടക്കുന്നത്. ഇതിൽ നിന്ന് ട്രാൻസ്ഫോർമറിലേക്ക് വൈദ്യുതി എത്തിക്കാനായി 11 കെവി നിർമാണം 4000 കോടി രൂപ ചെലവിൽ നടക്കുകയാണ്. ഈ രണ്ടു പദ്ധതികളും പൂർത്തിയാക്കും.
തെരുവു വിളക്കുകൾ എൽഇഡിയിലേക്ക് മാറ്റുന്ന പദ്ധതി പൂർത്തിയാക്കും. പുരപ്പുറ ചെറുകിട സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 250 കോടി രൂപ കിഫ്ബിയിൽനിന്ന് നൽകും.
2040 വരെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാനായി സ്ഥാപിച്ചതാണ് കൊച്ചി- ഇടമണ്‍ ഇടനാഴി. ഇതിൽനിന്ന് കേരളത്തിലുടനീളം വൈദ്യുതി എത്തിക്കാനാണ് 10000 കോടി രൂപ ചെലവിൽ ട്രാൻസ് ഗ്രിഡ് നിർമാണം നടക്കുന്നത്. ഇതിൽ നിന്ന് ട്രാൻസ്ഫോർമറിലേക്ക് വൈദ്യുതി എത്തിക്കാനായി 11 കെവി നിർമാണം 4000 കോടി രൂപ ചെലവിൽ നടക്കുകയാണ്. ഈ രണ്ടു പദ്ധതികളും പൂർത്തിയാക്കും.
തെരുവു വിളക്കുകൾ എൽഇഡിയിലേക്ക് മാറ്റുന്ന പദ്ധതി പൂർത്തിയാക്കും. പുരപ്പുറ ചെറുകിട സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 250 കോടി രൂപ കിഫ്ബിയിൽനിന്ന് നൽകും.