തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അഞ്ചു വർഷം നടപ്പാക്കിയ സൗജന്യ റേഷൻ പദ്ധതി അട്ടിമറിച്ച ശേഷമാണ് ഇപ്പോൾ ഇടതുസർക്കാർ എപിഎൽ വിഭാഗത്തിന് കുറഞ്ഞ നിരക്കിൽ ഒരു തവണ അരി നല്കാമെന്നു ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വരവുചെലവ് കണക്കുപോലും നോക്കാതെ വാഗ്ദാനങ്ങൾ പ്രവഹിച്ച ഈ ബജറ്റിന് വിശ്വാസ്യതയില്ല.
അഞ്ചു വർഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരിയും എപിഎൽ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ സംസ്ഥാനത്തിനു തരുന്ന അതേ വിലയായ 8.90 രൂപയ്ക്ക് അരിയുമാണ് യുഡിഎഫ് സർക്കാർ നല്കിയത്. ഇടതുസർക്കാർ ബിപിഎൽ കാർഡുകൾക്ക് രണ്ടു രൂപയ്ക്കും എപിഎൽ കാർഡുകൾക്ക് രണ്ടു രൂപ കൂടി വർധിപ്പിച്ച് 10.90 രൂപയ്ക്കുമാണ് റേഷനരി നല്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് എപിഎല്ലിന് കുറഞ്ഞ നിരക്കിൽ അരി പ്രഖ്യാപിച്ചത്.
യുഡിഎഫ് ഗവണ്മെന്റ് 2013ൽ ഭരണാനുമതി കൊടുത്ത പേട്ട - തൃപ്പൂണിത്തുറ മെട്രോ ലൈൻ ഈ വർഷം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചത് അഞ്ചു വർഷം പാഴാക്കിയ ശേഷമാണ്. 1000 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് പണി ആരംഭിച്ച വിഴിഞ്ഞം തുറമുഖം ഒരിടത്തും എത്തിയിട്ടില്ല.
കഴിഞ്ഞ അഞ്ചു വർഷം തറവില വർധിപ്പിക്കാതെയിരുന്ന ഗവണ്മെന്റ് 20 രൂപ മാത്രം കൂട്ടിയത് റബർ കർഷകരെ തീർത്തും നിരാശരാക്കി. റബറിന്റെ താങ്ങുവില കുറഞ്ഞത് 200 രൂപയാക്കണം. കുടിശിക ഉടനെ നൽകണം. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച റബർപാർക്കും റൈസ് പാർക്കും ആവർത്തിച്ചിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അഞ്ചു വർഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരിയും എപിഎൽ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ സംസ്ഥാനത്തിനു തരുന്ന അതേ വിലയായ 8.90 രൂപയ്ക്ക് അരിയുമാണ് യുഡിഎഫ് സർക്കാർ നല്കിയത്. ഇടതുസർക്കാർ ബിപിഎൽ കാർഡുകൾക്ക് രണ്ടു രൂപയ്ക്കും എപിഎൽ കാർഡുകൾക്ക് രണ്ടു രൂപ കൂടി വർധിപ്പിച്ച് 10.90 രൂപയ്ക്കുമാണ് റേഷനരി നല്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് എപിഎല്ലിന് കുറഞ്ഞ നിരക്കിൽ അരി പ്രഖ്യാപിച്ചത്.
യുഡിഎഫ് ഗവണ്മെന്റ് 2013ൽ ഭരണാനുമതി കൊടുത്ത പേട്ട - തൃപ്പൂണിത്തുറ മെട്രോ ലൈൻ ഈ വർഷം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചത് അഞ്ചു വർഷം പാഴാക്കിയ ശേഷമാണ്. 1000 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് പണി ആരംഭിച്ച വിഴിഞ്ഞം തുറമുഖം ഒരിടത്തും എത്തിയിട്ടില്ല.
കഴിഞ്ഞ അഞ്ചു വർഷം തറവില വർധിപ്പിക്കാതെയിരുന്ന ഗവണ്മെന്റ് 20 രൂപ മാത്രം കൂട്ടിയത് റബർ കർഷകരെ തീർത്തും നിരാശരാക്കി. റബറിന്റെ താങ്ങുവില കുറഞ്ഞത് 200 രൂപയാക്കണം. കുടിശിക ഉടനെ നൽകണം. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച റബർപാർക്കും റൈസ് പാർക്കും ആവർത്തിച്ചിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.