തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ 1000 അധ്യാപകരുടെ നിയമനംകൂടി നടത്തുമെന്നു ധന മന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. സർവകലാശാലകളിൽ ഇപ്പോൾ 886 തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇവ മുഴുവൻ അടിയന്തരമായി നികത്തും. ഇതിനു പുറമേ 150 അധ്യാപക തസ്തികകളെങ്കിലും പുതിയതായി അനുവദിക്കും. ഈ 1000 ൽപ്പരം തസ്തികകൾക്കു വേണ്ടി വരുന്ന അധികച്ചെലവ് നോണ് പ്ലാനിൽ പ്രത്യേകമായി അനുവദിക്കും.
കൂടാതെ മൂന്നു മുതൽ അഞ്ചുലക്ഷം വരെ വിദ്യാർഥികൾക്കു കൂടി പഠനസൗകര്യം ഒരുക്കും. സർവകലാശാലകൾക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ തുറക്കും. സർവകലാശാല പശ്ചാത്തല സൗകര്യവികസനത്തിന് 2000 കോടിയുടെ കിഫ്ബി ധനസഹായം നല്കും. അഫിലിയേറ്റഡ് കോളജുകൾക്ക് 1000 കോടിയുടെ ധനസഹായവും നല്കും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് അനുവദിക്കും. ഇതിൽ തന്നെ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് ഒരുലക്ഷം രൂപ വരെ നല്കും. ഈ വർഷം കോളജുകളിൽ 20000 പേർക്ക് അധിക പഠനസൗകര്യം ഉണ്ടാകും.
10 ശതമാനം സീറ്റ് വർധന, പുതിയ കോഴ്സുകൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവയിലൂടെയാണ് ഇത് നേടുക. 2021-22ൽ തെരഞ്ഞെടുത്ത കോളജുകളിൽ ഉച്ചകഴിഞ്ഞ് അധിക ബാച്ചുകളിലൂടെയും പരീക്ഷണാടിസ്ഥാനത്തിൽ പഠനസൗകര്യം ഒരുക്കും.ഉന്നതവിദ്യാഭ്യാസ മേഖലയുടെ മൊത്തം പദ്ധതി അടങ്കൽ 1175 കോടി രൂപയാണ്. ഇതിൽ 392 കോടി രൂപ 15 സർവകലാശാലകൾക്കായി നീക്കിവച്ചിരിക്കുന്നു.
കൂടാതെ മൂന്നു മുതൽ അഞ്ചുലക്ഷം വരെ വിദ്യാർഥികൾക്കു കൂടി പഠനസൗകര്യം ഒരുക്കും. സർവകലാശാലകൾക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ തുറക്കും. സർവകലാശാല പശ്ചാത്തല സൗകര്യവികസനത്തിന് 2000 കോടിയുടെ കിഫ്ബി ധനസഹായം നല്കും. അഫിലിയേറ്റഡ് കോളജുകൾക്ക് 1000 കോടിയുടെ ധനസഹായവും നല്കും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് അനുവദിക്കും. ഇതിൽ തന്നെ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് ഒരുലക്ഷം രൂപ വരെ നല്കും. ഈ വർഷം കോളജുകളിൽ 20000 പേർക്ക് അധിക പഠനസൗകര്യം ഉണ്ടാകും.
10 ശതമാനം സീറ്റ് വർധന, പുതിയ കോഴ്സുകൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവയിലൂടെയാണ് ഇത് നേടുക. 2021-22ൽ തെരഞ്ഞെടുത്ത കോളജുകളിൽ ഉച്ചകഴിഞ്ഞ് അധിക ബാച്ചുകളിലൂടെയും പരീക്ഷണാടിസ്ഥാനത്തിൽ പഠനസൗകര്യം ഒരുക്കും.ഉന്നതവിദ്യാഭ്യാസ മേഖലയുടെ മൊത്തം പദ്ധതി അടങ്കൽ 1175 കോടി രൂപയാണ്. ഇതിൽ 392 കോടി രൂപ 15 സർവകലാശാലകൾക്കായി നീക്കിവച്ചിരിക്കുന്നു.