കൊച്ചി: കോതമംഗലം ചെറിയപള്ളി ജനുവരി എട്ടിനകം ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിനു നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നതു നീട്ടിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. അപ്പീല്‍ അടുത്തതവണ പരിഗണിക്കുന്നതുവരെ നീട്ടാനാണു നിർദേശം. അപ്പീല്‍ എന്നു പരിഗണിക്കണമെന്ന കാര്യത്തില്‍ കക്ഷികള്‍ തീരുമാനമെടുത്ത് അറിയിക്കാനും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
പള്ളി ജനുവരി എട്ടിനകം ഏറ്റെടുത്ത് കൈമാറാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രസേനയുടെ സഹായത്തോടെ ഏറ്റെടുക്കാനാണു സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ഡിസംബര്‍ എട്ടിന് ഉത്തരവിട്ടത്. ഈവിധത്തിലുള്ള നിർദേശം നല്കാൻ നിയമപരമായി കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
ഇന്നലെ അപ്പീല്‍ പരിഗണനയ്ക്കെടുത്തപ്പോള്‍ ഈമാസം 20 ലേക്കു മാറ്റാന്‍ ഓര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു. സുപ്രീം കോടതിയെ സമീപിക്കുന്നില്ലെന്ന് ഇവര്‍ അറിയിച്ചതു രേഖപ്പെടുത്തിയാണു ഹൈക്കോടതിയുടെ തീരുമാനം.
പള്ളി ജനുവരി എട്ടിനകം ഏറ്റെടുത്ത് കൈമാറാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രസേനയുടെ സഹായത്തോടെ ഏറ്റെടുക്കാനാണു സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ഡിസംബര്‍ എട്ടിന് ഉത്തരവിട്ടത്. ഈവിധത്തിലുള്ള നിർദേശം നല്കാൻ നിയമപരമായി കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
ഇന്നലെ അപ്പീല്‍ പരിഗണനയ്ക്കെടുത്തപ്പോള്‍ ഈമാസം 20 ലേക്കു മാറ്റാന്‍ ഓര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു. സുപ്രീം കോടതിയെ സമീപിക്കുന്നില്ലെന്ന് ഇവര്‍ അറിയിച്ചതു രേഖപ്പെടുത്തിയാണു ഹൈക്കോടതിയുടെ തീരുമാനം.