കൊച്ചി: സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ചാര്‍ജ് 1,500 രൂപയാക്കി കുറച്ചതിനെ ചോദ്യം ചെയ്തു ലാബുകള്‍ നല്കിയ ഹര്‍ജിയില്‍ ഇവരുടെ നിവേദനം പരിഗണിച്ചു സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
ഹര്‍ജിക്കാര്‍ക്കു പറയാനുള്ളത് ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ കേള്‍ക്കണമെന്നും അതുവരെ ഹര്‍ജിക്കാര്‍ക്ക് ഉയര്‍ന്ന ചാര്‍ജ് ഈടാക്കാമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ടെസ്റ്റ് നടത്താനുള്ള ചെലവിനെക്കുറിച്ചു മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് നടത്തിയ പരിശോധനയെത്തുടര്‍ന്നാണു നിരക്കു കുറച്ചതെന്നു വ്യക്തമാക്കി സര്‍ക്കാര്‍ കോടതിയിൽ വിശദീകരണ പത്രിക നല്കി. തുടര്‍ന്നാണ് ഹര്‍ജിക്കാരെക്കൂടി കേട്ട് തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചത്.
ഹര്‍ജിക്കാര്‍ക്കു പറയാനുള്ളത് ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ കേള്‍ക്കണമെന്നും അതുവരെ ഹര്‍ജിക്കാര്‍ക്ക് ഉയര്‍ന്ന ചാര്‍ജ് ഈടാക്കാമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ടെസ്റ്റ് നടത്താനുള്ള ചെലവിനെക്കുറിച്ചു മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് നടത്തിയ പരിശോധനയെത്തുടര്‍ന്നാണു നിരക്കു കുറച്ചതെന്നു വ്യക്തമാക്കി സര്‍ക്കാര്‍ കോടതിയിൽ വിശദീകരണ പത്രിക നല്കി. തുടര്‍ന്നാണ് ഹര്‍ജിക്കാരെക്കൂടി കേട്ട് തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചത്.