കൊച്ചി: പാലാരിവട്ടത്ത് നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു. മട്ടാഞ്ചേരി കൂരിക്കുഴിപറമ്പില് ദാവൂദിന്റെ മകന് മുഹമ്മദ് മുഹ്സിന് (21), ഫോര്‍ട്ടുകൊച്ചി പുല്ല്പാലം ബഷീറിന്റെ മകന് മുഹമ്മദ് അസ് ലം (21) എന്നിവരാണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം.
ഇടപ്പള്ളി ഭാഗത്തുനിന്നു കലൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്ക് പാലാരിവട്ടം സെന്റ് മാര്ട്ടിന് പള്ളിക്കു സമീപത്തെ മെട്രോ തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ റിനെ മെഡിസിറ്റിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്ലമിന്റെതാണ് അപകടത്തില്‍പ്പെട്ട ബൈക്ക്. അസ്ലം മട്ടാഞ്ചേരിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. സുഹൃത്തായ മുഹ്സിന് തോപ്പുംപടിയില്‍ ബാർബർ ഷോപ്പിലായിരുന്നു ജോലി.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ മട്ടാഞ്ചേരി എംഎഎസ്എസ് സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം പടിഞ്ഞാറേക്കോട് മുഹിയദ്ധീന്‍ പള്ളിയില്‍ കബറടക്കി. ഷീജയാണ് മുഹ്സിന്റെ അമ്മ. സഹോദരങ്ങൾ: ദില്‍ഷാദ്, ദിനു. നസീമയാണ് അസ്ലമിന്റെ അമ്മ.
ഇടപ്പള്ളി ഭാഗത്തുനിന്നു കലൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്ക് പാലാരിവട്ടം സെന്റ് മാര്ട്ടിന് പള്ളിക്കു സമീപത്തെ മെട്രോ തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ റിനെ മെഡിസിറ്റിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്ലമിന്റെതാണ് അപകടത്തില്‍പ്പെട്ട ബൈക്ക്. അസ്ലം മട്ടാഞ്ചേരിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. സുഹൃത്തായ മുഹ്സിന് തോപ്പുംപടിയില്‍ ബാർബർ ഷോപ്പിലായിരുന്നു ജോലി.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ മട്ടാഞ്ചേരി എംഎഎസ്എസ് സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം പടിഞ്ഞാറേക്കോട് മുഹിയദ്ധീന്‍ പള്ളിയില്‍ കബറടക്കി. ഷീജയാണ് മുഹ്സിന്റെ അമ്മ. സഹോദരങ്ങൾ: ദില്‍ഷാദ്, ദിനു. നസീമയാണ് അസ്ലമിന്റെ അമ്മ.