തിരുവനന്തപുരം: ഗവർണർ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസായത് ഡിജിറ്റൽ വോട്ടിംഗിലൂടെ. പൂർണമായി ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്കു മാറിയ കേരള നിയമസഭയിൽ ആദ്യമായാണ് അംഗങ്ങൾ ഇന്നലെ ഇ-വോട്ടിംഗ് രേഖപ്പെടുത്തിയത്.
എംഎൽഎമാരുടെ ഡെസ്കിൽ സജ്ജീകരിച്ചിട്ടുള്ള കംപ്യൂട്ടർ സ്ക്രീനിലെ വിൻഡോയിൽ തെളിയുന്ന അതെ/ വേണ്ട ഓപ്ഷനുകളിൽ തൊട്ടാണ് അംഗങ്ങൾ വോട്ടു രേഖപ്പെടുത്തിയത്. മൂന്നു ദിവസത്തെ ചർച്ചയ്ക്കുശേഷം ഇന്നലെ നന്ദിപ്രമേയം പാസാക്കുന്ന ഘട്ടത്തിലാണ് സ്പീക്കർ ഇ വോട്ടിംഗിലൂടെയാണ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തേണ്ടത് എന്നറിയിച്ചത്. മുൻപ് അംഗങ്ങളുടെ ഡെസ്കിൽ ക്രമീകരിച്ചിരുന്ന ബട്ടണിൽ വിരലമർത്തിയായിരുന്നു വോട്ട് രേഖപ്പെടുത്തിയിരുന്നത്.
രണ്ടു തവണ ട്രയൽ നടത്തിയതിനു ശേഷമായിരുന്നു ഇ -വോട്ടിംഗ് നടന്നത്. ബെൽ മുഴങ്ങി 40 സെക്കൻഡിനകം അനുകൂലിക്കുന്നവർ "അതെ' എന്ന ബട്ടണിലും എതിർക്കുന്നവർ "വേണ്ട' എന്ന ബട്ടണിലും തൊടണമെന്ന് സ്പീക്കർ നിർദേശിച്ചു. എന്നാൽ, ട്രയലിൽ പല അംഗങ്ങളുടെയും വോട്ട് സ്ക്രീനിൽ തെളിഞ്ഞില്ല. തുടർന്ന് വീണ്ടും ട്രയൽ ആകാമെന്ന് സ്പീക്കർ അറിയിച്ചു.
എംഎൽഎമാരുടെ ഡെസ്കിൽ സജ്ജീകരിച്ചിട്ടുള്ള കംപ്യൂട്ടർ സ്ക്രീനിലെ വിൻഡോയിൽ തെളിയുന്ന അതെ/ വേണ്ട ഓപ്ഷനുകളിൽ തൊട്ടാണ് അംഗങ്ങൾ വോട്ടു രേഖപ്പെടുത്തിയത്. മൂന്നു ദിവസത്തെ ചർച്ചയ്ക്കുശേഷം ഇന്നലെ നന്ദിപ്രമേയം പാസാക്കുന്ന ഘട്ടത്തിലാണ് സ്പീക്കർ ഇ വോട്ടിംഗിലൂടെയാണ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തേണ്ടത് എന്നറിയിച്ചത്. മുൻപ് അംഗങ്ങളുടെ ഡെസ്കിൽ ക്രമീകരിച്ചിരുന്ന ബട്ടണിൽ വിരലമർത്തിയായിരുന്നു വോട്ട് രേഖപ്പെടുത്തിയിരുന്നത്.
രണ്ടു തവണ ട്രയൽ നടത്തിയതിനു ശേഷമായിരുന്നു ഇ -വോട്ടിംഗ് നടന്നത്. ബെൽ മുഴങ്ങി 40 സെക്കൻഡിനകം അനുകൂലിക്കുന്നവർ "അതെ' എന്ന ബട്ടണിലും എതിർക്കുന്നവർ "വേണ്ട' എന്ന ബട്ടണിലും തൊടണമെന്ന് സ്പീക്കർ നിർദേശിച്ചു. എന്നാൽ, ട്രയലിൽ പല അംഗങ്ങളുടെയും വോട്ട് സ്ക്രീനിൽ തെളിഞ്ഞില്ല. തുടർന്ന് വീണ്ടും ട്രയൽ ആകാമെന്ന് സ്പീക്കർ അറിയിച്ചു.