തിരുവനന്തപുരം: ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമെന്ന ഹൈക്കോടതി നിർദേശം എത്രയും വേഗം നടപ്പാക്കണമെന്നു കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 എന്ന അനുപാതത്തിലൂടെ മുസ്ലിം മത വിഭാഗത്തിന് മാത്രം 80 ശതമാനം ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്കു ലഭിക്കുന്നത് 20 ശതമാനം മാത്രമാണ്. ഭരണഘടന ഉറപ്പ് തരുന്ന മൗലിക അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്നു ഫെഡറേഷൻ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴിലുള്ള 17 സെന്ററുകളിൽ 16 എണ്ണവും 28 സബ് സെന്ററുകളിൽ മുഴുവനും മുസ്ലിം വിഭാഗത്തിനു കീഴിലുള്ള ഓര്‍ഗനൈസേഷനുകളുമായി ബന്ധപ്പെട്ടാണുള്ളത്. 2014 ലെ കേരള ന്യൂനപക്ഷ കമ്മീഷന് നിയമത്തിൽ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങളും സാമൂഹ്യ ക്ഷേമപദ്ധതികളും അനുവദിക്കുമ്പോള്‍ ജനസംഖ്യയ്ക്ക് ആനുപാതികമായി നല്‍കണമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഈ നിയമം നടപ്പാക്കാൻ സർക്കാർ കൂട്ടാക്കാതിരുന്ന പശ്ചാത്തലത്തിലാണ് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് സന്പാദിച്ചതും.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 എന്ന അനുപാതത്തിലൂടെ മുസ്ലിം മത വിഭാഗത്തിന് മാത്രം 80 ശതമാനം ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്കു ലഭിക്കുന്നത് 20 ശതമാനം മാത്രമാണ്. ഭരണഘടന ഉറപ്പ് തരുന്ന മൗലിക അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്നു ഫെഡറേഷൻ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴിലുള്ള 17 സെന്ററുകളിൽ 16 എണ്ണവും 28 സബ് സെന്ററുകളിൽ മുഴുവനും മുസ്ലിം വിഭാഗത്തിനു കീഴിലുള്ള ഓര്‍ഗനൈസേഷനുകളുമായി ബന്ധപ്പെട്ടാണുള്ളത്. 2014 ലെ കേരള ന്യൂനപക്ഷ കമ്മീഷന് നിയമത്തിൽ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങളും സാമൂഹ്യ ക്ഷേമപദ്ധതികളും അനുവദിക്കുമ്പോള്‍ ജനസംഖ്യയ്ക്ക് ആനുപാതികമായി നല്‍കണമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഈ നിയമം നടപ്പാക്കാൻ സർക്കാർ കൂട്ടാക്കാതിരുന്ന പശ്ചാത്തലത്തിലാണ് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് സന്പാദിച്ചതും.