തിരുവനന്തപുരം: മദ്യവില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നിൽ ഗുരുതര അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യവില ഏഴു ശതമാനം വർധിപ്പിക്കുന്നതിലൂടെ മദ്യോത്പാദക കന്പനികൾക്കു പ്രതിമാസം 140 കോടി രൂപയുടെ അധിക ലാഭമാണു ലഭിക്കുകയെന്നു രമേശ് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു. അതേസമയം, ആരോപണം എക്സൈസ് മന്ത്രിനിഷേധിച്ചു.
മദ്യത്തിന്റെ വിലവർധനയുമായി ബന്ധപ്പെട്ടുള്ള പിൻവാതിൽ ചർച്ചകൾ എകെജി സെന്ററിലാണു നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും പാർട്ടി സെക്രട്ടറിയുമാണ് ഇതിനു നേതൃത്വം നൽകിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇവരുടെ നിർദേശങ്ങൾ നടപ്പിലാക്കുകയാണ് ബിവറേജസ് കോർപറേഷൻ ചെയ്തത്.
ഈ സർക്കാർ അധികാരമേറ്റതുതന്നെ മദ്യമുതലാളിമാരുടെ പിൻബലത്തിലാണ്. എൽഡിഎഫ് പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം അവർ എല്ലാ ഒത്താശയും ചെയ്തിട്ടുണ്ട്. ഇപ്പോൾ നൽകുന്നുമുണ്ട്.
അധികാരത്തിലെത്തിയാൽ മദ്യത്തിന്റെ വില വർധിപ്പിച്ചുനൽകാമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപുതന്നെ അവർക്ക് ഉറപ്പുനൽകിയിരുന്നതായും ചെന്നിത്തല ആരോപിച്ചു.
എന്തു മാനദണ്ഡത്തിന്റെയും ശാസ്ത്രീയ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് മദ്യത്തിന്റെ വിലയിൽ ഇത്ര ഭീമമായ വർധന വരുത്തിയതെന്നും, ഇപ്പോൾ ഇത്തരം ഡീലുകൾക്ക് ചുക്കാൻ പിടിക്കുന്ന പുതിയ ഉപദേഷ്ടാവ് ആരെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.
പ്രധാന ഉപദേഷ്ടാക്കൾ കള്ളക്കടത്ത് കേസിൽ ജയിലിലായ സ്ഥിതിക്ക് അതിന്റെ ചുമതല മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോ എന്നറിയാൻ താത്പര്യമുണ്ട്. തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ധനസമാഹരണത്തിനുള്ള ഡീലാണ് ഇതെന്ന കാര്യം നാട്ടിൽ പാട്ടാണ്.
പ്രതിവർഷം 120 കോടിയിലധികം രൂപയുടെ അധികവരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാർക്ക് സർക്കാർ നൽകുന്നത്. 2017ൽ നൽകിയ ഏഴു ശതമാനം വർധന പ്രകാരം തന്നെ ഡിസ്റ്റി ലറി മുതലാളിമാർക്ക് ഏകദേശം 100 കോടിയിലധികം രൂപ അധികവരുമാനമായി ലഭിച്ചിട്ടുണ്ട്.
ഈ വർധന കൂടിയാകുന്പോൾ 250 കോടിയോളം രൂപ ഇവർക്കു വരുമാനവർധന ഉണ്ടായിട്ടുണ്ട്. ഈ ഇടപാടിൽ ആർക്കെല്ലാം എത്ര രൂപ കിട്ടിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വിലവർധന അടിയന്തരമായി പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആശ്യപ്പെട്ടു.
അതേസമയം, മദ്യവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തന്നെ ആരും വന്നു കണ്ടിട്ടില്ലെന്നു മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഏതു ഭരണകാലത്തായാലും ബിവറേജസ് കോർപറേഷൻ വാങ്ങുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നത് ഡയറക്ടർ ബോർഡാണ്.
മദ്യത്തിന്റെ വാങ്ങൽവില നിശ്ചയിക്കുന്നത് വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ്. അതിൽ പ്രധാനപ്പെട്ടത് അസംസ്കൃത വസ്തുവായ ഇഎൻഎ (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ)യുടെ വിലയാണ്. കഴിഞ്ഞ കാലങ്ങളിൽ മദ്യത്തിന്റെ വാങ്ങൽ വില കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ വിവിധ ഘട്ടങ്ങളിൽ വർധിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2013ൽ ആറു ശതമാനം വില വർധിപ്പിച്ചു.
വിദേശമദ്യ നിർമാണത്തിനുള്ള പ്രധാന ഘടകമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ (സ്പിരിറ്റ്) വില ഏകദേശം ഉത്പാദനച്ചെലവിന്റെ 79 ശതമാനം വരുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി കേന്ദ്രസർക്കാരിന്റെ ബയോഫ്യൂവൽ പോളിസിയിലുണ്ടായ മാറ്റം അനുസരിച്ച് പെട്രോളിന് 10 ശതമാനം എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (സ്പിരിറ്റ്) കലർത്തണം. ഇതിനായി കേന്ദ്രസർക്കാർ ഒരു ലിറ്ററിന് 59.48 രൂപ താങ്ങുവിലയായി നിശ്ചയിച്ചതിനാൽ ഇഎൻഎയുടെ വിലയിൽ രണ്ടുവർഷക്കാലമായി 10 രൂപ മുതൽ 22 രൂപവരെ ഒരു ലിറ്ററിന് വർധിച്ചു. ഈ കാലയളവിലൊന്നും മദ്യത്തിന്റെ വില വർധിപ്പിച്ചിട്ടില്ല.
ഉപഭോക്താവിന് 750 മില്ലി കുപ്പിയിൽ ശരാശരി 40 രൂപയാണ് അധികവിലയായി നൽകേണ്ടി വരിക. 40 രൂപ വർധിക്കുന്പോൾ 35 രൂപയും സർക്കാരിനാണു ലഭിക്കുക. ഒരു രൂപ ബിവറേജസ് കോർപറേഷനും നാലു രൂപ കന്പനികൾക്കും ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
മദ്യത്തിന്റെ വിലവർധനയുമായി ബന്ധപ്പെട്ടുള്ള പിൻവാതിൽ ചർച്ചകൾ എകെജി സെന്ററിലാണു നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും പാർട്ടി സെക്രട്ടറിയുമാണ് ഇതിനു നേതൃത്വം നൽകിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇവരുടെ നിർദേശങ്ങൾ നടപ്പിലാക്കുകയാണ് ബിവറേജസ് കോർപറേഷൻ ചെയ്തത്.
ഈ സർക്കാർ അധികാരമേറ്റതുതന്നെ മദ്യമുതലാളിമാരുടെ പിൻബലത്തിലാണ്. എൽഡിഎഫ് പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം അവർ എല്ലാ ഒത്താശയും ചെയ്തിട്ടുണ്ട്. ഇപ്പോൾ നൽകുന്നുമുണ്ട്.
അധികാരത്തിലെത്തിയാൽ മദ്യത്തിന്റെ വില വർധിപ്പിച്ചുനൽകാമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപുതന്നെ അവർക്ക് ഉറപ്പുനൽകിയിരുന്നതായും ചെന്നിത്തല ആരോപിച്ചു.
എന്തു മാനദണ്ഡത്തിന്റെയും ശാസ്ത്രീയ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് മദ്യത്തിന്റെ വിലയിൽ ഇത്ര ഭീമമായ വർധന വരുത്തിയതെന്നും, ഇപ്പോൾ ഇത്തരം ഡീലുകൾക്ക് ചുക്കാൻ പിടിക്കുന്ന പുതിയ ഉപദേഷ്ടാവ് ആരെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.
പ്രധാന ഉപദേഷ്ടാക്കൾ കള്ളക്കടത്ത് കേസിൽ ജയിലിലായ സ്ഥിതിക്ക് അതിന്റെ ചുമതല മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോ എന്നറിയാൻ താത്പര്യമുണ്ട്. തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ധനസമാഹരണത്തിനുള്ള ഡീലാണ് ഇതെന്ന കാര്യം നാട്ടിൽ പാട്ടാണ്.
പ്രതിവർഷം 120 കോടിയിലധികം രൂപയുടെ അധികവരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാർക്ക് സർക്കാർ നൽകുന്നത്. 2017ൽ നൽകിയ ഏഴു ശതമാനം വർധന പ്രകാരം തന്നെ ഡിസ്റ്റി ലറി മുതലാളിമാർക്ക് ഏകദേശം 100 കോടിയിലധികം രൂപ അധികവരുമാനമായി ലഭിച്ചിട്ടുണ്ട്.
ഈ വർധന കൂടിയാകുന്പോൾ 250 കോടിയോളം രൂപ ഇവർക്കു വരുമാനവർധന ഉണ്ടായിട്ടുണ്ട്. ഈ ഇടപാടിൽ ആർക്കെല്ലാം എത്ര രൂപ കിട്ടിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വിലവർധന അടിയന്തരമായി പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആശ്യപ്പെട്ടു.
അതേസമയം, മദ്യവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തന്നെ ആരും വന്നു കണ്ടിട്ടില്ലെന്നു മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഏതു ഭരണകാലത്തായാലും ബിവറേജസ് കോർപറേഷൻ വാങ്ങുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നത് ഡയറക്ടർ ബോർഡാണ്.
മദ്യത്തിന്റെ വാങ്ങൽവില നിശ്ചയിക്കുന്നത് വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ്. അതിൽ പ്രധാനപ്പെട്ടത് അസംസ്കൃത വസ്തുവായ ഇഎൻഎ (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ)യുടെ വിലയാണ്. കഴിഞ്ഞ കാലങ്ങളിൽ മദ്യത്തിന്റെ വാങ്ങൽ വില കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ വിവിധ ഘട്ടങ്ങളിൽ വർധിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2013ൽ ആറു ശതമാനം വില വർധിപ്പിച്ചു.
വിദേശമദ്യ നിർമാണത്തിനുള്ള പ്രധാന ഘടകമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ (സ്പിരിറ്റ്) വില ഏകദേശം ഉത്പാദനച്ചെലവിന്റെ 79 ശതമാനം വരുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി കേന്ദ്രസർക്കാരിന്റെ ബയോഫ്യൂവൽ പോളിസിയിലുണ്ടായ മാറ്റം അനുസരിച്ച് പെട്രോളിന് 10 ശതമാനം എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (സ്പിരിറ്റ്) കലർത്തണം. ഇതിനായി കേന്ദ്രസർക്കാർ ഒരു ലിറ്ററിന് 59.48 രൂപ താങ്ങുവിലയായി നിശ്ചയിച്ചതിനാൽ ഇഎൻഎയുടെ വിലയിൽ രണ്ടുവർഷക്കാലമായി 10 രൂപ മുതൽ 22 രൂപവരെ ഒരു ലിറ്ററിന് വർധിച്ചു. ഈ കാലയളവിലൊന്നും മദ്യത്തിന്റെ വില വർധിപ്പിച്ചിട്ടില്ല.
ഉപഭോക്താവിന് 750 മില്ലി കുപ്പിയിൽ ശരാശരി 40 രൂപയാണ് അധികവിലയായി നൽകേണ്ടി വരിക. 40 രൂപ വർധിക്കുന്പോൾ 35 രൂപയും സർക്കാരിനാണു ലഭിക്കുക. ഒരു രൂപ ബിവറേജസ് കോർപറേഷനും നാലു രൂപ കന്പനികൾക്കും ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.