തിരുവനന്തപുരം: വർഗീയതയെ രാഷ്ട്രീയ താത്പര്യത്തിനുപയോഗിക്കുന്ന നടപടിയാണ് കോണ്ഗ്രസ് സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഗവർണറുടെ നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു വർഗീയതയെ തോൽപ്പിക്കാൻ മറ്റൊരു വർഗീയതയെ കൂട്ടുപിടിക്കരുത്. വർഗീയ ശക്തികളുമായുള്ള കൂട്ടുകെട്ട് തുടരുകയാണെങ്കിൽ കേരളജനത യുഡിഎഫിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്കു വലിച്ചെറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലിം ലീഗിനെതിരേ എന്തെങ്കിലും പറഞ്ഞാൽ അത് മുസ്ലിംകൾക്കെതിരാണെന്ന് പ്രചരിപ്പിക്കുകയാണ് കോണ്ഗ്രസ് ചെയ്യുന്നത്. മുസ്ലിംകളുടെ അട്ടിപ്പേറവകാശം ആരും മുസ്ലിം ലീഗിനു കൊടുത്തിട്ടില്ല. മതനിരപേക്ഷമായി ചിന്തിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായങ്ങൾ മാറ്റി നിർത്തിയിട്ടുള്ള ജമാ അത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയുമായുള്ള കൂട്ടുകെട്ട് മുസ്ലിം ലീഗിന്റെ അജൻഡയായിരുന്നു. എന്നാൽ, ഈ ബന്ധത്തിൽ കോണ്ഗ്രസ് ദേശീയ നേതൃത്വത്തിനു വേറിട്ട നിലപാടിയാരുന്നു. കേന്ദ്ര അഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് വെൽഫെയർ പാർട്ടിയെക്കുറിച്ചറിയാമായിരുന്നു. അതിനാലാണ് അദ്ദേഹം ആ സഖ്യത്തെ എതിർത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംവരണേതര വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം കൊണ്ടുവന്നപ്പോൾ അതിനെ മുസ്ലിം ലീഗ് എതിർത്തു. കോണ്ഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെതിരായിട്ടും മുസ്ലിംലീഗിനു മുന്നിൽ അവർ കീഴടങ്ങി. അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് പ്രതിപക്ഷം പരിഹാസ്യരാവുകയാണ്. കുംഭകോണങ്ങളുടെ കുംഭമേളയുമായാണ് കഴിഞ്ഞ സർക്കാർ ഒഴിഞ്ഞത്.
എന്നാൽ, പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കാൻ അങ്ങയറ്റത്തെ ശുഷ്കാന്തി ഇടതുപക്ഷ സർക്കാർ കാണിച്ചിട്ടുണ്ട്. സ്വന്തം തകർച്ചയ്ക്ക് ഉത്തരവാദി ആരെന്നു കണ്ടെത്താനെങ്കിലും പ്രതിപക്ഷം ശ്രമിക്കണം. കേന്ദ്രത്തിൽ ബിജെപി സർക്കാരിനെ കൊണ്ടുവന്നത് ആരെന്ന് കോണ്ഗ്രസ് ആത്മപരിശോധന നടത്തിയാൽ മതി. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഹൈക്കോടതി പരാമർശിച്ചത് ഈ സർക്കാരിന്റെ കാലത്തല്ല. അത് മുൻ സർക്കാരിന്റെ കാലത്താണ്. അതും ഭൂമിതട്ടിപ്പു കേസിൽ. സ്വർണക്കടത്തിൽ ശക്തമായ നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്.
അന്വേഷണം വഴിതെറ്റിയപ്പോൾ എതിർക്കുകയും ചെയ്തു. തദ്ദേശ തെരെഞ്ഞെടുപ്പിൽ 99 മണ്ഡലങ്ങളിൽ ഇടതു ജനാധിപത്യ മുന്നണിക്കു ഭൂരിപക്ഷം ലഭിച്ചു. സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് യുഡിഎഫ് കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗിനെതിരേ എന്തെങ്കിലും പറഞ്ഞാൽ അത് മുസ്ലിംകൾക്കെതിരാണെന്ന് പ്രചരിപ്പിക്കുകയാണ് കോണ്ഗ്രസ് ചെയ്യുന്നത്. മുസ്ലിംകളുടെ അട്ടിപ്പേറവകാശം ആരും മുസ്ലിം ലീഗിനു കൊടുത്തിട്ടില്ല. മതനിരപേക്ഷമായി ചിന്തിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായങ്ങൾ മാറ്റി നിർത്തിയിട്ടുള്ള ജമാ അത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയുമായുള്ള കൂട്ടുകെട്ട് മുസ്ലിം ലീഗിന്റെ അജൻഡയായിരുന്നു. എന്നാൽ, ഈ ബന്ധത്തിൽ കോണ്ഗ്രസ് ദേശീയ നേതൃത്വത്തിനു വേറിട്ട നിലപാടിയാരുന്നു. കേന്ദ്ര അഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് വെൽഫെയർ പാർട്ടിയെക്കുറിച്ചറിയാമായിരുന്നു. അതിനാലാണ് അദ്ദേഹം ആ സഖ്യത്തെ എതിർത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംവരണേതര വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം കൊണ്ടുവന്നപ്പോൾ അതിനെ മുസ്ലിം ലീഗ് എതിർത്തു. കോണ്ഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെതിരായിട്ടും മുസ്ലിംലീഗിനു മുന്നിൽ അവർ കീഴടങ്ങി. അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് പ്രതിപക്ഷം പരിഹാസ്യരാവുകയാണ്. കുംഭകോണങ്ങളുടെ കുംഭമേളയുമായാണ് കഴിഞ്ഞ സർക്കാർ ഒഴിഞ്ഞത്.
എന്നാൽ, പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കാൻ അങ്ങയറ്റത്തെ ശുഷ്കാന്തി ഇടതുപക്ഷ സർക്കാർ കാണിച്ചിട്ടുണ്ട്. സ്വന്തം തകർച്ചയ്ക്ക് ഉത്തരവാദി ആരെന്നു കണ്ടെത്താനെങ്കിലും പ്രതിപക്ഷം ശ്രമിക്കണം. കേന്ദ്രത്തിൽ ബിജെപി സർക്കാരിനെ കൊണ്ടുവന്നത് ആരെന്ന് കോണ്ഗ്രസ് ആത്മപരിശോധന നടത്തിയാൽ മതി. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഹൈക്കോടതി പരാമർശിച്ചത് ഈ സർക്കാരിന്റെ കാലത്തല്ല. അത് മുൻ സർക്കാരിന്റെ കാലത്താണ്. അതും ഭൂമിതട്ടിപ്പു കേസിൽ. സ്വർണക്കടത്തിൽ ശക്തമായ നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്.
അന്വേഷണം വഴിതെറ്റിയപ്പോൾ എതിർക്കുകയും ചെയ്തു. തദ്ദേശ തെരെഞ്ഞെടുപ്പിൽ 99 മണ്ഡലങ്ങളിൽ ഇടതു ജനാധിപത്യ മുന്നണിക്കു ഭൂരിപക്ഷം ലഭിച്ചു. സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് യുഡിഎഫ് കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.