തിരുവനന്തപുരം: സ്വർണക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചു പി.ടി. തോമസ്. പി.ടിയെയും പ്രതിപക്ഷത്തെയും കൊത്തിക്കീറി മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കു ചുട്ടമറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പതിനാലാം കേരള നിയമസഭയുടെ അവസാനദിനങ്ങളിലേക്കു കടക്കുന്പോൾ ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുകയാണ്.
സ്വർണക്കടത്തിൽ നിങ്ങളാണ് ഒന്നാം പ്രതി എന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിരൽ ചൂണ്ടുകയായിരുന്നു പി.ടി. തോമസ്. സ്വർണക്കടത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കു തന്നെയെന്നു പറഞ്ഞാണു തോമസ് നിർത്തിയതും. ഒരു വിവാഹത്തലേന്ന് സ്വപ്നസുന്ദരി വീട്ടിലെത്തിയോ? ഉണ്ടെങ്കിൽ ഉണ്ട്, ഇല്ലെങ്കിൽ ഇല്ല എന്ന് ഉത്തരം തരിക. അങ്ങയുടെ കുടുംബത്തിലെ ആരെയെങ്കിലും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തോ? മുഖ്യമന്ത്രിയോടു പി.ടി. തോമസ് ചോദിച്ചു. പുത്രവാത്സല്യം കൊണ്ട് ധൃതരാഷ്ട്രർ നശിച്ചതു പോലെ പുത്രീവാത്സല്യം കൊണ്ട് അങ്ങ് അന്ധനാകാതിരിക്കട്ടെ എന്നും തോമസ് പറഞ്ഞു.
മുഖ്യമന്ത്രി പ്രകോപിതനാകാൻ ഇതെല്ലാം ധാരാളമായിരുന്നു. എന്താ പൂരപ്പാട്ടിന്റെ സ്ഥലമാണോ എന്നു ചോദിച്ചാണു മുഖ്യമന്ത്രി മറുപടി തുടങ്ങിയതു തന്നെ. എന്തും പറയാമെന്നാണോ? പി.ടി. തോമസേ, പിണറായി വിജയനെ മനസിലായിട്ടില്ല. കുറേക്കാലം പ്രതിയാക്കാൻ നടന്നതല്ലേ. ലാവ്ലിൻ കേസിന്റെ കാലത്തേക്കു പോയി പിണറായി പറഞ്ഞു. ഈ കൈകൾ ശുദ്ധമായതു കൊണ്ടാണ് ശുദ്ധമാണെന്നു പറയുന്നത്. കമ്യൂണിസ്റ്റുകാരെ ജയിൽ കാണിച്ചൊന്നും പേടിപ്പിക്കരുത്. അടിയന്തരാവസ്ഥാക്കാലത്തെ ജയിൽജീവിത കാലവും പിണറായി അനുസ്മരിച്ചു. കമ്യൂണിസ്റ്റുകാരുടെ മഹത്വവും സ്വഭാവദൃഢതയുമൊക്കെ വിസ്തരിച്ച മുഖ്യമന്ത്രി, തങ്ങൾ ഒരു പ്രത്യേക ജനുസ് ആണെന്നും പറഞ്ഞു. ബിജെപിയുടെ കച്ചേരിക്കു പക്കവാദ്യം വായിക്കുന്നവർ, ബിജെപി നേതാക്കളുടെ മെഗാഫോണ് എന്നിങ്ങനെ പലവിധ വിശേഷണങ്ങൾ പിണറായി പ്രതിപക്ഷത്തിനു ചാർത്തിക്കൊടുത്തു. മകളുടെ കല്യാണത്തലേന്ന് പി.ടി. തോമസ് പറഞ്ഞയാൾ വന്നിട്ടില്ലെന്നും തന്റെ കുടുംബത്തിലെ ആരെയും ആരും ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായിയെ പരിഹസിച്ചു കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗം തുടങ്ങിയത്. ഞാനൊരു ഭയങ്കര സംഭവമാണെന്നു സ്വയം പറയുന്നതിനേക്കാൾ പിന്നിലിരിക്കുന്ന ആരെക്കൊണ്ടെങ്കിലും പറയിക്കാമായിരുന്നു എന്നായിരുന്നു രമേശിന്റെ ഉപദേശം. തള്ളുന്നതിൽ കുഴപ്പമില്ല. ഈ തള്ള് ഇത്തിരി കൂടിപ്പോയി. ലാവ്ലിൻ ഇല്ലാതായില്ലേ എന്ന പിണറായിയുടെ ചോദ്യത്തിനു രമേശ് മറുപടി നൽകി. ലാവ്ലിൻ സുപ്രീംകോടതിയിലുണ്ട്. കേസ് തുടർച്ചയായി ഇരുപതു തവണ മാറ്റിവച്ചത് നിങ്ങളും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ തെളിവാണ്.
മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് കത്തിക്കയറിയപ്പോൾ ഭരണപക്ഷത്തുനിന്ന് ടി.വി. രാജേഷ് കമന്റുകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ക്ഷമകെട്ട രമേശ് ചോദിച്ചു: ഇയാൾക്ക് എന്തു പറ്റി? തനിക്ക് എന്താണു വേണ്ടത്?
അന്താരാഷ്ട്ര കള്ളക്കടത്തു സംഘത്തിന്റെ വിഹാരകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. സ്വന്തം ഓഫീസ് നിയന്ത്രിക്കാൻ കഴിയാത്തയാൾ എങ്ങനെ നാടു നിയന്ത്രിക്കും. സ്വന്തം വകുപ്പിൽ നൂറു കണക്കിന് അനധികൃത നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും നടന്നിട്ടും അറിഞ്ഞില്ലെങ്കിൽ ആ കസേരയിലിരിക്കാൻ എന്താണു യോഗ്യത? രമേശ് ചോദിച്ചു.
സ്വർണക്കടത്തിനേക്കുറിച്ചും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനേക്കുറിച്ചുമെല്ലാം വിശദമായി പറഞ്ഞ ശേഷം രമേശും പറഞ്ഞു. ഇതൊരു പ്രത്യേക ജനുസ് തന്നെ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്തതോടെയാണ് മുഖ്യമന്ത്രിക്കു ട്രാക്ക് തെറ്റുന്നത്. അതുവരെ കേന്ദ്ര ഏജൻസികൾക്ക് ഒരു കുഴപ്പവുമില്ലായിരുന്നു.
ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ കേസ് ശിവശങ്കറിൽ ഒതുങ്ങില്ല. പിന്നെ ഗഡ്കരിയും അമിത്ഷായുമായൊക്കെയുള്ള ചിലരുടെ ബന്ധം ഇടനാഴികളിൽ പറഞ്ഞു കേൾക്കുന്നു
ണ്ടെന്നു പറഞ്ഞ് ഒത്തുതീർപ്പ് ആക്ഷേപവും രമേശ് ഉയർത്തി വിട്ടു. ലാവ്ലിൻ കേസ് തുടർച്ചയായി മാറ്റി വയ്ക്കുന്നു എന്ന ആക്ഷേപത്തിലും ഇതേ ധ്വനി തന്നെയാണുണ്ടായിരുന്നത്. അഴിമതിക്കെതിരേ തുടർന്നും ശബ്ദിക്കുമെന്നും വായടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും പറഞ്ഞ രമേശ്, തങ്ങളെ പഠിപ്പിക്കാൻ പിണറായി വിജയൻ വളർന്നിട്ടില്ലെന്നും പറഞ്ഞു. ഏതായാലും സ്വർണക്കടത്തിനേക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിൽ ഒന്നര മണിക്കൂറോളം വാക്പോരു നടത്തി ഒടുവിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
തുടർന്നങ്ങോട്ട് നന്ദിപ്രമേയ ചർച്ചയിലും ശൂന്യവേളയിലെ വാദ പ്രതിവാദങ്ങളാണ് അലയടിച്ചു കൊണ്ടിരുന്നത്. നന്ദിപ്രമേയ ചർച്ചയിൽ അവസാനമായി സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരേ അഴിമതി ആരോപണവും ഉന്നയിച്ചു. മദ്യത്തിന് ഏഴു ശതമാനം വില വർധിപ്പിച്ചു നൽകിയതിലായിരുന്നു പ്രതിപക്ഷ നേതാവ് അഴിമതി കണ്ടത്. ഡിസ്റ്റിലറി മുതലാളിമാർക്കു പ്രതിവർഷം 120 കോടിയിലധികം രൂപയുടെ അധികവരുമാനമാണ് സർക്കാർ നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു മുന്പു നടപ്പിലാക്കിയ വിലവർധന കൂടി പരിഗണിച്ചാൽ ആകെ 250 കോടി രൂപയുടെ അധികവരുമാനമാണ് അവർക്കു ലഭിക്കുന്നത്. തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ഫണ്ട് സമാഹരണമാണ് ഇതിനു പിന്നിലെന്നു നാട്ടിൽ പാട്ടാണെന്നു രമേശ് പറഞ്ഞു. എന്നാൽ വിലവർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തന്നെ ആരും വന്നു കണ്ടിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. വിലവർധിപ്പിച്ചു നൽകിയത് സാധാരണ നടപടിക്രമം എന്ന നിലയിൽ ലഘൂകരിക്കുകയായിരുന്നു മന്ത്രി. ചർച്ചയ്ക്കൊടുവിൽ ഇ വോട്ടിംഗിലൂടെയാണ് നന്ദിപ്രമേയം പാസാക്കിയത്.
സ്വർണക്കടത്തിൽ നിങ്ങളാണ് ഒന്നാം പ്രതി എന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിരൽ ചൂണ്ടുകയായിരുന്നു പി.ടി. തോമസ്. സ്വർണക്കടത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കു തന്നെയെന്നു പറഞ്ഞാണു തോമസ് നിർത്തിയതും. ഒരു വിവാഹത്തലേന്ന് സ്വപ്നസുന്ദരി വീട്ടിലെത്തിയോ? ഉണ്ടെങ്കിൽ ഉണ്ട്, ഇല്ലെങ്കിൽ ഇല്ല എന്ന് ഉത്തരം തരിക. അങ്ങയുടെ കുടുംബത്തിലെ ആരെയെങ്കിലും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തോ? മുഖ്യമന്ത്രിയോടു പി.ടി. തോമസ് ചോദിച്ചു. പുത്രവാത്സല്യം കൊണ്ട് ധൃതരാഷ്ട്രർ നശിച്ചതു പോലെ പുത്രീവാത്സല്യം കൊണ്ട് അങ്ങ് അന്ധനാകാതിരിക്കട്ടെ എന്നും തോമസ് പറഞ്ഞു.
മുഖ്യമന്ത്രി പ്രകോപിതനാകാൻ ഇതെല്ലാം ധാരാളമായിരുന്നു. എന്താ പൂരപ്പാട്ടിന്റെ സ്ഥലമാണോ എന്നു ചോദിച്ചാണു മുഖ്യമന്ത്രി മറുപടി തുടങ്ങിയതു തന്നെ. എന്തും പറയാമെന്നാണോ? പി.ടി. തോമസേ, പിണറായി വിജയനെ മനസിലായിട്ടില്ല. കുറേക്കാലം പ്രതിയാക്കാൻ നടന്നതല്ലേ. ലാവ്ലിൻ കേസിന്റെ കാലത്തേക്കു പോയി പിണറായി പറഞ്ഞു. ഈ കൈകൾ ശുദ്ധമായതു കൊണ്ടാണ് ശുദ്ധമാണെന്നു പറയുന്നത്. കമ്യൂണിസ്റ്റുകാരെ ജയിൽ കാണിച്ചൊന്നും പേടിപ്പിക്കരുത്. അടിയന്തരാവസ്ഥാക്കാലത്തെ ജയിൽജീവിത കാലവും പിണറായി അനുസ്മരിച്ചു. കമ്യൂണിസ്റ്റുകാരുടെ മഹത്വവും സ്വഭാവദൃഢതയുമൊക്കെ വിസ്തരിച്ച മുഖ്യമന്ത്രി, തങ്ങൾ ഒരു പ്രത്യേക ജനുസ് ആണെന്നും പറഞ്ഞു. ബിജെപിയുടെ കച്ചേരിക്കു പക്കവാദ്യം വായിക്കുന്നവർ, ബിജെപി നേതാക്കളുടെ മെഗാഫോണ് എന്നിങ്ങനെ പലവിധ വിശേഷണങ്ങൾ പിണറായി പ്രതിപക്ഷത്തിനു ചാർത്തിക്കൊടുത്തു. മകളുടെ കല്യാണത്തലേന്ന് പി.ടി. തോമസ് പറഞ്ഞയാൾ വന്നിട്ടില്ലെന്നും തന്റെ കുടുംബത്തിലെ ആരെയും ആരും ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായിയെ പരിഹസിച്ചു കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗം തുടങ്ങിയത്. ഞാനൊരു ഭയങ്കര സംഭവമാണെന്നു സ്വയം പറയുന്നതിനേക്കാൾ പിന്നിലിരിക്കുന്ന ആരെക്കൊണ്ടെങ്കിലും പറയിക്കാമായിരുന്നു എന്നായിരുന്നു രമേശിന്റെ ഉപദേശം. തള്ളുന്നതിൽ കുഴപ്പമില്ല. ഈ തള്ള് ഇത്തിരി കൂടിപ്പോയി. ലാവ്ലിൻ ഇല്ലാതായില്ലേ എന്ന പിണറായിയുടെ ചോദ്യത്തിനു രമേശ് മറുപടി നൽകി. ലാവ്ലിൻ സുപ്രീംകോടതിയിലുണ്ട്. കേസ് തുടർച്ചയായി ഇരുപതു തവണ മാറ്റിവച്ചത് നിങ്ങളും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ തെളിവാണ്.
മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് കത്തിക്കയറിയപ്പോൾ ഭരണപക്ഷത്തുനിന്ന് ടി.വി. രാജേഷ് കമന്റുകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ക്ഷമകെട്ട രമേശ് ചോദിച്ചു: ഇയാൾക്ക് എന്തു പറ്റി? തനിക്ക് എന്താണു വേണ്ടത്?
അന്താരാഷ്ട്ര കള്ളക്കടത്തു സംഘത്തിന്റെ വിഹാരകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. സ്വന്തം ഓഫീസ് നിയന്ത്രിക്കാൻ കഴിയാത്തയാൾ എങ്ങനെ നാടു നിയന്ത്രിക്കും. സ്വന്തം വകുപ്പിൽ നൂറു കണക്കിന് അനധികൃത നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും നടന്നിട്ടും അറിഞ്ഞില്ലെങ്കിൽ ആ കസേരയിലിരിക്കാൻ എന്താണു യോഗ്യത? രമേശ് ചോദിച്ചു.
സ്വർണക്കടത്തിനേക്കുറിച്ചും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനേക്കുറിച്ചുമെല്ലാം വിശദമായി പറഞ്ഞ ശേഷം രമേശും പറഞ്ഞു. ഇതൊരു പ്രത്യേക ജനുസ് തന്നെ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്തതോടെയാണ് മുഖ്യമന്ത്രിക്കു ട്രാക്ക് തെറ്റുന്നത്. അതുവരെ കേന്ദ്ര ഏജൻസികൾക്ക് ഒരു കുഴപ്പവുമില്ലായിരുന്നു.
ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ കേസ് ശിവശങ്കറിൽ ഒതുങ്ങില്ല. പിന്നെ ഗഡ്കരിയും അമിത്ഷായുമായൊക്കെയുള്ള ചിലരുടെ ബന്ധം ഇടനാഴികളിൽ പറഞ്ഞു കേൾക്കുന്നു
ണ്ടെന്നു പറഞ്ഞ് ഒത്തുതീർപ്പ് ആക്ഷേപവും രമേശ് ഉയർത്തി വിട്ടു. ലാവ്ലിൻ കേസ് തുടർച്ചയായി മാറ്റി വയ്ക്കുന്നു എന്ന ആക്ഷേപത്തിലും ഇതേ ധ്വനി തന്നെയാണുണ്ടായിരുന്നത്. അഴിമതിക്കെതിരേ തുടർന്നും ശബ്ദിക്കുമെന്നും വായടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും പറഞ്ഞ രമേശ്, തങ്ങളെ പഠിപ്പിക്കാൻ പിണറായി വിജയൻ വളർന്നിട്ടില്ലെന്നും പറഞ്ഞു. ഏതായാലും സ്വർണക്കടത്തിനേക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിൽ ഒന്നര മണിക്കൂറോളം വാക്പോരു നടത്തി ഒടുവിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
തുടർന്നങ്ങോട്ട് നന്ദിപ്രമേയ ചർച്ചയിലും ശൂന്യവേളയിലെ വാദ പ്രതിവാദങ്ങളാണ് അലയടിച്ചു കൊണ്ടിരുന്നത്. നന്ദിപ്രമേയ ചർച്ചയിൽ അവസാനമായി സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരേ അഴിമതി ആരോപണവും ഉന്നയിച്ചു. മദ്യത്തിന് ഏഴു ശതമാനം വില വർധിപ്പിച്ചു നൽകിയതിലായിരുന്നു പ്രതിപക്ഷ നേതാവ് അഴിമതി കണ്ടത്. ഡിസ്റ്റിലറി മുതലാളിമാർക്കു പ്രതിവർഷം 120 കോടിയിലധികം രൂപയുടെ അധികവരുമാനമാണ് സർക്കാർ നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു മുന്പു നടപ്പിലാക്കിയ വിലവർധന കൂടി പരിഗണിച്ചാൽ ആകെ 250 കോടി രൂപയുടെ അധികവരുമാനമാണ് അവർക്കു ലഭിക്കുന്നത്. തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ഫണ്ട് സമാഹരണമാണ് ഇതിനു പിന്നിലെന്നു നാട്ടിൽ പാട്ടാണെന്നു രമേശ് പറഞ്ഞു. എന്നാൽ വിലവർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തന്നെ ആരും വന്നു കണ്ടിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. വിലവർധിപ്പിച്ചു നൽകിയത് സാധാരണ നടപടിക്രമം എന്ന നിലയിൽ ലഘൂകരിക്കുകയായിരുന്നു മന്ത്രി. ചർച്ചയ്ക്കൊടുവിൽ ഇ വോട്ടിംഗിലൂടെയാണ് നന്ദിപ്രമേയം പാസാക്കിയത്.