തിരുവനന്തപുരം: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തിൽ ആദ്യം അന്വേഷണം നടത്തിയ എസ്ഐ പി.സി. ചാക്കോയെ അന്വേഷണ ചുമതലകളിൽ നിന്ന് സ്ഥിരമായി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം കേസിലെ പബ്ലിക് പ്രോസിക്യൂട്ടർമാരായിരുന്ന ലത ജയരാജിനെയും ജലജ മാധവനെയും ഭാവിയിൽ സെഷൻസ് കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരായി പരിഗണിക്കേണ്ടതില്ല എന്നും തീരുമാനിച്ച് സർക്കാർ ഉത്തരവായി.
എസ്ഐക്കും അഭിഭാഷകർക്കുമെതിരേ നടപടി ആവശ്യപ്പെടുന്ന പി.കെ. ഹനീഫ ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിനൊപ്പം നിയമസഭയിൽ വച്ച ആക്ഷൻ ടേക്കണ്‍ റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു പുറമേ കേസിൽ കുറ്റപത്രം നൽകുന്നതു വരെ കേസന്വേഷണത്തിന്റെ കാര്യത്തിലോ മേൽനോട്ടം വഹിക്കുന്ന കാര്യത്തിലോ മറ്റ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടത്താനും മേൽനടപടികൾ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ ആക്ഷൻ ടേക്കണ്‍ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എസ്ഐക്കും അഭിഭാഷകർക്കുമെതിരേ നടപടി ആവശ്യപ്പെടുന്ന പി.കെ. ഹനീഫ ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിനൊപ്പം നിയമസഭയിൽ വച്ച ആക്ഷൻ ടേക്കണ്‍ റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു പുറമേ കേസിൽ കുറ്റപത്രം നൽകുന്നതു വരെ കേസന്വേഷണത്തിന്റെ കാര്യത്തിലോ മേൽനോട്ടം വഹിക്കുന്ന കാര്യത്തിലോ മറ്റ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടത്താനും മേൽനടപടികൾ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ ആക്ഷൻ ടേക്കണ്‍ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.