തിരുവനന്തപുരം: പറവൂരിൽ നടപ്പിലാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണപക്ഷം ഉയർത്തിയ ആരോപണത്തിന് വി.ഡി. സതീശൻ മറുപടി പറയുന്നതിനിടെ നിയമസഭയിൽ ഭരണപക്ഷം ബഹളം വച്ചു.
പദ്ധതിക്കായി വി.ഡി. സതീശൻ വിദേശയാത്ര നടത്തി പണം പിരിച്ചെന്നും അത് വിദേശ നാണയ വിനിയോഗ ചട്ടത്തിന് വിരുദ്ധമാണെന്നും നന്ദിപ്രമേയ ചർച്ചയ്ക്കിടെ ടി.വി രാജേഷ് ആരോപണം ഉന്നയിച്ചു. ഇതിനെ പിന്തുണച്ച് എം. സ്വരാജും രംഗത്തെത്തി. സതീശൻ ബെർമിംഗ്ഹാമിൽ സന്ദർശനം നടത്തി 500 പൗണ്ട് വീതം ആവശ്യപ്പെട്ടെന്നും ഇത് സംബന്ധിച്ച സിഡി നിയമസഭയിൽ വച്ചെന്നും അത് സ്പീക്കർ പരിശോധിക്കണമെന്നുമുള്ള ആവശ്യമാണ് ഇരുവരും ഉന്നയിച്ചത്.
വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്പാൾ അത് സ്പീക്കർക്ക് എഴുതി നൽകണമെന്നും അത്തരത്തിലുള്ള യാതൊരു നടപടിയും ടി.വി. രാജേഷ് പാലിച്ചിട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് പുതിയ ആരോപണമല്ലെന്ന് ഭരണപക്ഷവും വിശദീകരിച്ചു. തുടർന്ന് സതീശന് വ്യക്തിപരമായ വിശദീകരണം നൽകാൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ അനുമതി നൽകി.
പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ കാര്യങ്ങളെ കുറിച്ച് സതീശൻ വിശദീകരിക്കുന്നതിനിടയിൽ ഭരണപക്ഷത്തു നിന്നുള്ള അംഗങ്ങൾ ബഹളം ആരംഭിക്കുകയായിരുന്നു. സതീശന് വ്യക്തിപരമായ വിശദീകരണത്തിന് സമയം അനുവദിച്ച സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്താണ് ഭരണപക്ഷ അംഗങ്ങൾ രംഗത്തെത്തിയത്.
449 ചതുരശ്ര അടിയുള്ള 200 വീടുകളാണ് റോട്ടറി ക്ലബുമായി സഹകരിച്ച് പാവങ്ങൾക്കായി നിർമിച്ച് നൽകിയതെന്ന് സതീശൻ വിശദീകരിച്ചു. പദ്ധതിയിൽ ധാരാളം വിദേശ മലയാളികളും പങ്കാളികളാണ്. ഇവരൊക്കെ നേരിട്ടാണ് വീടുകൾ നിർമിച്ച് നൽകിയതെന്നും പുനർജനിക്കായി പ്രത്യേക അക്കൗണ്ടില്ലെന്നും സതീശൻ പറഞ്ഞു.ഇതിനിടെ വിദേശത്ത് പണം പിരിച്ചെന്ന ആരോപണത്തിന് സതീശൻ മറുപടി നൽകിയിട്ടില്ലെന്നും താൻ ഇക്കാര്യം അവിശ്വാസപ്രമേയ ചർച്ചയിൽ തന്നെ ഉന്നയിച്ചതാണെന്നും ചൂണ്ടിക്കാട്ടി ജയിംസ് മാത്യു രംഗത്തെത്തി. സതീശന്റെ വിശദീകരണം ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയല്ലെന്നും ഭരണപക്ഷം ആരോപിച്ചു. തുടർന്ന് ഭരണപക്ഷാംഗങ്ങളായ ടി.വി. രാജേഷ്, എം. സ്വരാജ്, ആർ. രാജേഷ് ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. വിദേശയാത്ര നടത്തി പണം പിരിച്ചെന്നുള്ള ആക്ഷേപമാണ് താൻ ഉന്നയിച്ചതെന്നും ആ പണം ഏത് അക്കൗണ്ടിലേക്ക് വന്നു,
പുനർജനി പദ്ധതിയിൽ ആർക്കാണ് വീട് വച്ച് നൽകിയത്, ഉപഭോക്താക്കളെ എങ്ങനെയാണ് തെരഞ്ഞെടുത്തത്, ആരാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത് തുടങ്ങിയ കാര്യങ്ങളാണ് താൻ ചോദിച്ചതെന്നും ടി.വി. രാജേഷ് പറഞ്ഞു. വ്യക്തിപരമായ ആരോപണമാണ് വി.ഡി. സതീശനെതിരെ ഉയർന്നതെന്നും അതിനാൽ തന്നെ അംഗത്തിന് മറുപടി പറയാമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ടി.വി. രാജേഷിന് മറുപടി നൽകി. ഇതിനെ ഭരണപക്ഷം എതിർത്തു. ഇതോടെ പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തി. ഇതോടെ 20 മിനിറ്റോളം സഭ ബഹളമയമായി.
വിദേശത്ത് നിന്ന് താൻ നേരിട്ടോ മറ്റേതെങ്കിലും ഏജൻസി വഴിയോ പണം സ്വീകരിച്ചിട്ടില്ലെന്ന് സതീശൻ വ്യക്തമാക്കി. വിദേശത്ത് നിന്ന് വ്യവസായികളും വ്യക്തികളും സംഘടനകളും സഹായിച്ചാണ് പദ്ധതി നടപ്പാക്കിയത്. സുതാര്യമായാണ് എല്ലാം നടന്നത്. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിൽ രാഷ്ട്രീയം നോക്കിയിട്ടില്ല. തെരഞ്ഞെടുത്ത കരാറുകാർക്കാണ് കരാർ കൈമാറിയത്. സർക്കാർ ചെയ്യേണ്ട ജോലി തനിച്ചു ചെയ്ത തന്നെ അഭിനന്ദിക്കുന്നതിനു പകരം തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ഭരണപക്ഷം ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ഇതോടെ ഇരു വിഭാഗവും തമ്മിലുള്ള വാക്പോര് രൂക്ഷമായി. തുടർന്ന് പ്രശ്ന പരിഹാരവുമായി സ്പീക്കർ രംഗത്തെത്തി. രണ്ടു കൂട്ടരുടെയും ആവശ്യങ്ങളിൽ നടപടിയെടുക്കാമെന്ന് സ്പീക്കർ അറിയിച്ചതിനെ തുടർന്നാണ് ബഹളം അവസാനിച്ചത്.
പദ്ധതിക്കായി വി.ഡി. സതീശൻ വിദേശയാത്ര നടത്തി പണം പിരിച്ചെന്നും അത് വിദേശ നാണയ വിനിയോഗ ചട്ടത്തിന് വിരുദ്ധമാണെന്നും നന്ദിപ്രമേയ ചർച്ചയ്ക്കിടെ ടി.വി രാജേഷ് ആരോപണം ഉന്നയിച്ചു. ഇതിനെ പിന്തുണച്ച് എം. സ്വരാജും രംഗത്തെത്തി. സതീശൻ ബെർമിംഗ്ഹാമിൽ സന്ദർശനം നടത്തി 500 പൗണ്ട് വീതം ആവശ്യപ്പെട്ടെന്നും ഇത് സംബന്ധിച്ച സിഡി നിയമസഭയിൽ വച്ചെന്നും അത് സ്പീക്കർ പരിശോധിക്കണമെന്നുമുള്ള ആവശ്യമാണ് ഇരുവരും ഉന്നയിച്ചത്.
വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്പാൾ അത് സ്പീക്കർക്ക് എഴുതി നൽകണമെന്നും അത്തരത്തിലുള്ള യാതൊരു നടപടിയും ടി.വി. രാജേഷ് പാലിച്ചിട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് പുതിയ ആരോപണമല്ലെന്ന് ഭരണപക്ഷവും വിശദീകരിച്ചു. തുടർന്ന് സതീശന് വ്യക്തിപരമായ വിശദീകരണം നൽകാൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ അനുമതി നൽകി.
പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ കാര്യങ്ങളെ കുറിച്ച് സതീശൻ വിശദീകരിക്കുന്നതിനിടയിൽ ഭരണപക്ഷത്തു നിന്നുള്ള അംഗങ്ങൾ ബഹളം ആരംഭിക്കുകയായിരുന്നു. സതീശന് വ്യക്തിപരമായ വിശദീകരണത്തിന് സമയം അനുവദിച്ച സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്താണ് ഭരണപക്ഷ അംഗങ്ങൾ രംഗത്തെത്തിയത്.
449 ചതുരശ്ര അടിയുള്ള 200 വീടുകളാണ് റോട്ടറി ക്ലബുമായി സഹകരിച്ച് പാവങ്ങൾക്കായി നിർമിച്ച് നൽകിയതെന്ന് സതീശൻ വിശദീകരിച്ചു. പദ്ധതിയിൽ ധാരാളം വിദേശ മലയാളികളും പങ്കാളികളാണ്. ഇവരൊക്കെ നേരിട്ടാണ് വീടുകൾ നിർമിച്ച് നൽകിയതെന്നും പുനർജനിക്കായി പ്രത്യേക അക്കൗണ്ടില്ലെന്നും സതീശൻ പറഞ്ഞു.ഇതിനിടെ വിദേശത്ത് പണം പിരിച്ചെന്ന ആരോപണത്തിന് സതീശൻ മറുപടി നൽകിയിട്ടില്ലെന്നും താൻ ഇക്കാര്യം അവിശ്വാസപ്രമേയ ചർച്ചയിൽ തന്നെ ഉന്നയിച്ചതാണെന്നും ചൂണ്ടിക്കാട്ടി ജയിംസ് മാത്യു രംഗത്തെത്തി. സതീശന്റെ വിശദീകരണം ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയല്ലെന്നും ഭരണപക്ഷം ആരോപിച്ചു. തുടർന്ന് ഭരണപക്ഷാംഗങ്ങളായ ടി.വി. രാജേഷ്, എം. സ്വരാജ്, ആർ. രാജേഷ് ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. വിദേശയാത്ര നടത്തി പണം പിരിച്ചെന്നുള്ള ആക്ഷേപമാണ് താൻ ഉന്നയിച്ചതെന്നും ആ പണം ഏത് അക്കൗണ്ടിലേക്ക് വന്നു,
പുനർജനി പദ്ധതിയിൽ ആർക്കാണ് വീട് വച്ച് നൽകിയത്, ഉപഭോക്താക്കളെ എങ്ങനെയാണ് തെരഞ്ഞെടുത്തത്, ആരാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത് തുടങ്ങിയ കാര്യങ്ങളാണ് താൻ ചോദിച്ചതെന്നും ടി.വി. രാജേഷ് പറഞ്ഞു. വ്യക്തിപരമായ ആരോപണമാണ് വി.ഡി. സതീശനെതിരെ ഉയർന്നതെന്നും അതിനാൽ തന്നെ അംഗത്തിന് മറുപടി പറയാമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ടി.വി. രാജേഷിന് മറുപടി നൽകി. ഇതിനെ ഭരണപക്ഷം എതിർത്തു. ഇതോടെ പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തി. ഇതോടെ 20 മിനിറ്റോളം സഭ ബഹളമയമായി.
വിദേശത്ത് നിന്ന് താൻ നേരിട്ടോ മറ്റേതെങ്കിലും ഏജൻസി വഴിയോ പണം സ്വീകരിച്ചിട്ടില്ലെന്ന് സതീശൻ വ്യക്തമാക്കി. വിദേശത്ത് നിന്ന് വ്യവസായികളും വ്യക്തികളും സംഘടനകളും സഹായിച്ചാണ് പദ്ധതി നടപ്പാക്കിയത്. സുതാര്യമായാണ് എല്ലാം നടന്നത്. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിൽ രാഷ്ട്രീയം നോക്കിയിട്ടില്ല. തെരഞ്ഞെടുത്ത കരാറുകാർക്കാണ് കരാർ കൈമാറിയത്. സർക്കാർ ചെയ്യേണ്ട ജോലി തനിച്ചു ചെയ്ത തന്നെ അഭിനന്ദിക്കുന്നതിനു പകരം തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ഭരണപക്ഷം ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ഇതോടെ ഇരു വിഭാഗവും തമ്മിലുള്ള വാക്പോര് രൂക്ഷമായി. തുടർന്ന് പ്രശ്ന പരിഹാരവുമായി സ്പീക്കർ രംഗത്തെത്തി. രണ്ടു കൂട്ടരുടെയും ആവശ്യങ്ങളിൽ നടപടിയെടുക്കാമെന്ന് സ്പീക്കർ അറിയിച്ചതിനെ തുടർന്നാണ് ബഹളം അവസാനിച്ചത്.