കാക്കനാട്: ശിശുക്ഷേമ സമിതി ഏറ്റെടുത്ത പതിനാലുകാരി മരിച്ചതിൽ ദുരൂഹതയാരോപിച്ചു കാക്കനാട് ചിൽഡ്രൻസ് വെൽഫെയർ കമ്മീഷൻ ഓഫീസിനു മുന്നിൽ കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. ചൈൽഡ് വെൽഫെയർ ഓഫീസർ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും അതാണ് കുട്ടിയുടെ മരണത്തിനു കാരണമെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞശേഷം കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ കമ്മീഷൻ ഓഫീസിനു മുന്നിലെത്തുകയായിരുന്നു. തൃക്കാക്കര എസിപി ജിജോമോൻ ഇവരുമായി ചർച്ച നടത്തി. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും സമഗ്ര അന്വേഷണം നടത്തുമെന്നും എസിപി ഉറപ്പു നൽകിയതിനെത്തുടർന്നു പ്രതിഷേധം അവസാനിപ്പിച്ചു. കഴിഞ്ഞ 11നാണ് കുട്ടിയെ പച്ചാളത്തെ ശിശുവികസന വകുപ്പിന്റെ കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അച്ഛനും സുഹൃത്തും ചേർന്നു പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്നു 2019 ഏപ്രിൽ മുതൽ ചൈൽഡ് വെൽഫെയർ കമ്മീഷന്റെ സംരക്ഷണയിലായിരുന്നു കുട്ടി.
എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞശേഷം കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ കമ്മീഷൻ ഓഫീസിനു മുന്നിലെത്തുകയായിരുന്നു. തൃക്കാക്കര എസിപി ജിജോമോൻ ഇവരുമായി ചർച്ച നടത്തി. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും സമഗ്ര അന്വേഷണം നടത്തുമെന്നും എസിപി ഉറപ്പു നൽകിയതിനെത്തുടർന്നു പ്രതിഷേധം അവസാനിപ്പിച്ചു. കഴിഞ്ഞ 11നാണ് കുട്ടിയെ പച്ചാളത്തെ ശിശുവികസന വകുപ്പിന്റെ കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അച്ഛനും സുഹൃത്തും ചേർന്നു പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്നു 2019 ഏപ്രിൽ മുതൽ ചൈൽഡ് വെൽഫെയർ കമ്മീഷന്റെ സംരക്ഷണയിലായിരുന്നു കുട്ടി.