തെന്നിന്ത്യയിലെ ദാദാ സാഹിബ് ഫാൽകെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലയാള വിഭാഗത്തിൽ മോഹൻലാൽ "മോസ്റ്റ് വേഴ്സറ്റൈൽ'ആക്ടറിനുള്ള പുരസ്കാരം സ്വന്തമാക്കി. മനു അശോകൻ സംവിധാനം ചെയ്l 'ഉയരെ' യാണ് മികച്ച സിനിമ. ഇതേ ചിത്രത്തിലെ അഭിനയത്തിന് പാർവതി മികച്ച നടി ആയും തിരഞ്ഞെടുക്കപ്പെട്ടു.
'ആൻഡ്രോയിഡ് കുഞ്ഞപ്പ'ന്റെ മികവിൽ സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി 'ഫാൽകെ' അവാർഡും നേടി. "കുമ്പളങ്ങി നൈറ്റ്സ്'ലൂടെ മധു സി. നാരായണൻ മലയാളത്തിലെ മികച്ച സംവിധായകനായി.
തമിഴിൽ 'ടു ലെറ്റ് ' മികച്ച സിനിമ യായപ്പോൾ നടൻ ധനുഷ് 'അസുര'നിലൂടെ മികച്ച നടനും ജ്യോതിക നടിക്കുള്ള അംഗീകാരവും ഉറപ്പിച്ചു. പാർഥിപനാണ് തമിഴ്കത്തെ ഒന്നാം നമ്പർ സംവിധായകൻ. മോസ്റ്റ് വേഴ്സറ്റൈൽ നടൻ അജിത് കുമാറാണ്.
തെലുങ്കിൽ 'ജെയ്സി ' മികച്ച സിനിമയായപ്പോൾ നവീൻ പോളിഷെട്ടി മികച്ച നടനും രശ്മിക മന്ദാന മികച്ച നടിയുമായി. സുജിത്താണ് സംവിധായകൻ. നാഗാർജുന അക്കിനേനി മോസ്റ്റ് വേഴ്സറ്റൈൽ നടനുള്ള അംഗീകാരം നേടി.
കന്നടയിൽ 'മൂകാഞ്ചിയ കനസുകളു' മികച്ച സിനിമയായി. രക്ഷിത് ഷെട്ടി മികച്ച നടനായപ്പോൾ തന്യ ഹോപ് നടിയായി. "പ്രീമിയർ പത്മവതി' ഒരുക്കിയ രമേശ് ഇന്ദിര യാണ് മികച്ച സംവിധായകൻ. ശിവരാജ് കുമാറാണ് കന്നടയിലെ മോസ്റ്റ് വേഴ്സറ്റൈൽ താരം.
പ്രേം ടി.നാഥ്.