ആറാമത് ഷിംല അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ "പുള്ള്' മികച്ച ഇന്ത്യന്‍ സിനിമയായി തെരഞ്ഞെടുത്തു. ഫസ്റ്റ്ക്ലാപ്പ് എന്ന സിനിമാ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ച് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് റിയാസ് റാസും പ്രവീണ്‍ കേളിക്കോടനും ചേർന്നാണ്.
പ്രകൃതിസംരക്ഷണവും ആഗോളതാപനവും കാലവസ്ഥാവ്യതിയാനങ്ങളും ചര്‍ച്ച ചെയ്യുന്ന ചിത്രം വടക്കന്‍ കേരളത്തിന്റെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷബിതയുടേതാണ് കഥ. വിധു ശങ്കര്‍, ബിജീഷ് ഉണ്ണി, ശാന്തകുമാര്‍, ഷബിത എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. ഛായാഗ്രാഹകന്‍ അജി വാവച്ചന്.
റെയ്ന മരിയ, സന്തോഷ് സരസ്, ധനില്‍ കൃഷ്ണ, ലതാ സതീഷ്, ആനന്ദ് ബാല്‍ എന്നിവരാണ് അഭിനേതാക്കള്‍.